ബെംഗളൂരു: നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച പ്രതിമകൾ കണ്ടെത്താൻ ബിബിഎംപി. ഇതി നായി നഗരത്തിലെ മുഴുവൻ പ്രതിമകളുടെയും കണക്കെടുക്കാൻ സോണൽ ഓഫിസർമാർക്ക് നിർദേശം നൽകി. പ്രമുഖ വ്യക്തികളുടെ പ്രതിമ സ്ഥാപിക്കുന്നതിന് പ്രതിദിനം ശരാശരി 8 അപേക്ഷകളാണ് ബിബിഎംപിക്ക് ലഭിക്കുന്നത്. അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാ റിന്റെയും നഗര ശിൽപി കെംപെഗൗഡയുടെയും പ്രതിമകൾ നിർമിക്കാനാണ് ആവശ്യക്കാർ കൂടുതൽ.
നഗരത്തിലെ നടപ്പാതകളിലെ അനധികൃത നിർമാണങ്ങൾ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശം കൂടി കണക്കിലെടുത്താണ് അനധികൃതമായി സ്ഥാപിച്ച പ്രതിമകൾ നീക്കം ചെയ്യുന്നത്. തിരക്കേറിയ ജംക്ഷനുകളിൽ വാഹന യാത്രക്കാർക്ക് ഉൾപ്പെടെ ഇവ മാർഗ തടസ്സമുണ്ടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
തേനീച്ച, കടന്നൽ കുത്തേറ്റ് മരിക്കുന്നവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം; ഉത്തരവ് പുറത്തിറക്കി
തേനീച്ച, കടന്നൽ കുത്തേറ്റ് മരിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തുക. ഇങ്ങനെ മരിക്കുന്നവർക്ക് വന്യജീവി ആക്രമണത്തിലേതിന് സമാനമായ നഷ്ടപരിഹാരം അനുവദിക്കാൻ നേരത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. വനംവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.വന്യജീവികളുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ 10 ലക്ഷം രൂപയാണ് നൽകി വരുന്നത്.
തേനീച്ച/ കടന്നൽ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതർക്കും ഈ നിരക്കിലാണ് നഷ്ടപരിഹാരം ലഭിക്കുക. വനത്തിന് പുറത്ത് വെച്ച് പാമ്പ് കടിയേറ്റ് ജീവഹാനി സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയാണ് നൽകി വരുന്നത്. വന്യജീവി ആക്രമണം മൂലം സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപവരെ നൽകും.വന്യജീവി ആക്രമണം മൂലം പരിക്കേൽക്കുന്ന വ്യക്തികൾക്ക് ചികിത്സയ്ക്ക് ചെലവാകുന്ന യഥാർത്ഥ തുക, പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് നൽകുന്നത്.
പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ചികിൽസാർത്ഥം ചെലവാകുന്ന മുഴുവൻ തുകയും അനുവദിക്കും. തേനീച്ച/ കടന്നൽ കുത്തേറ്റ് മരണപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഉയർന്നു വന്നിരുന്ന ഒരു ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.