ബെംഗളുരു • ദക്ഷിണേന്ത്യയിലെ ചിറാപുഞ്ജിയെന്ന് അറിയപ്പെടുന്ന അഗുംബെയെ മഴ കണക്കിൽ മറികടന്ന് ഉഡുപ്പി. കർണാടക ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം 2021ൽ 7949 മില്ലിമീറ്റർ മഴയാണ് ഉഡുപ്പിയിൽ പെയ്തത്. ഈ കാലയളവിൽ ശിവമൊഴു തീർഥഹള്ളി താലൂക്കിൽ ഉൾപ്പെടുന്ന അഗുംബയിൽ 5730 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 2015 മുതലാണ് മഴക്കാടുകൾക്ക് പ്രസിദ്ധിയാർജിച്ച അഗുംബയിൽ പെയ്യുന്ന മഴയുടെ തോത് കുറഞ്ഞുവന്നത്.
ഉഡുപ്പിയിലെ ഹെബ്രിയിൽ മാത്രം 9340 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പശ്ചിമഘട്ട മേഖലയിലെ വനനശീകരണവും മണ്ണെടുപ്പുമാണ് കാലാവസ്ഥയിൽ കാര്യമായ മാറ്റം വരുത്തിയതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ക്ലൈറ്റ് ചേഞ്ച് വിഭാഗം ഗവേഷകൻ ടി.വി.രാമചന്ദ്ര പറഞ്ഞു.
വിജയ് ബാബു 30ന് തിരിച്ചെത്തും; ടിക്കറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കി
കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു 30ന് തിരിച്ചെത്തും. വിജയ് ബാബു ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് എടുത്തു. 30 നുള്ള ടിക്കറ്റ് ഹൈക്കോടതിയിലും ഹാജരാക്കിയിട്ടുണ്ട്.
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിദേശത്ത് നിന്ന് മടങ്ങി വരുകയാണെങ്കില്‍ പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. മടക്കയാത്ര ടിക്കറ്റ് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ കോടതി പറയുന്ന ദിവസം ഹാജരാകാന്‍ തയ്യാറാണെന്നും വിജയ് ബാബു അറിയിച്ചിരുന്നു.
പുതുമുഖ നടിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു ജോര്‍ജിയയില്‍ ഉണ്ടെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. ഇതിനായി അയല്‍ രാജ്യമായ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസി ഇല്ലാത്ത സാഹചര്യത്തിലാണ് അര്‍മേനിയയിലെ എംബസിയുമായി വിദേശകാര്യ വകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ടും റദ്ദാക്കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം. അതിനിടെയാണ് ജോര്‍ജിയയിലേക്ക് കടന്നത്.
വിജയ് ബാബുവിന്റെ സാമ്ബത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്ബത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നായിരുന്നു നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.