Home Featured Assembly Election Result 2022: യുപിയിൽ യോഗിക്ക് രണ്ടാമൂഴം, പഞ്ചാബ് തൂത്തുവാരി ആംആദ്മി, അഞ്ചില്‍ നാലിടത്തും ബി.ജെ.പി;

Assembly Election Result 2022: യുപിയിൽ യോഗിക്ക് രണ്ടാമൂഴം, പഞ്ചാബ് തൂത്തുവാരി ആംആദ്മി, അഞ്ചില്‍ നാലിടത്തും ബി.ജെ.പി;

ന്യുഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബി.ജെ.പി കേവല ഭുരിപക്ഷത്തിലേക്ക്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ്പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്. യു.പിയില്‍ ആകെയുള്ള 403 സീറ്റില്‍ ലീഡ് അറിവായ 403ല്‍ 265 ഇടത്തും ബി.ജെ.പി ലീഡ് ചെയ്യുന്നു. സമാജ്‌വാദി പാര്‍ട്ടി 125 ഇടത്തും ബി.എസ്.പി ആറിടത്തും േകാണ്‍ഗ്രസ് നാലിടത്തും മറ്റുള്ളവര്‍ നാല് ഇടത്തും ലീഡ് ചെയ്യുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ 202 എന്ന കേവല ഭൂരിപക്ഷം ലീഡില്‍ ബി.ജെ.പി നേടിയിട്ടുണ്ട്.

കര്‍ഹല്‍ മണ്ഡലത്തില്‍ മത്സരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആകെ വോട്ടില്‍ 90 ശതമാനത്തിലേറെ നേടിക്കഴിഞ്ഞു. ഉപമുഖ്യമന്ത്രി കേശവ് മൗര്യ രണ്ടാം റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 455 വോട്ടിന് പിന്നിലാണ്. പ്രയാഗ്‌രാജിലെ 12 മണ്ഡലങ്ങളില്‍ എട്ടിടത്തും ബി.ജെ.പിയാണ് ലീഡ്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭരണം ഉറപ്പിച്ചു. ആകെയുള്ള 117ല്‍ 89 സീറ്റുകളില്‍ എഎപി ലീഡ് ചെയ്യുന്നു കോണ്‍ഗ്രസ് 13ലേക്ക് ചുരുങ്ങി. ശിരോമണി അകാലിദര്‍ ഏഴിടത്തും ബി.ജെ.പി അഞ്ചിടത്തും മറ്റുള്ളവര്‍ മൂന്നിടത്തും ലീഡ് ചെയ്യുന്നു.

40 സീറ്റുള്ള ഗോവയില്‍ 18 സീറ്റുകളുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 21 സീറ്റുകള്‍ വേണം കേവല ഭൂരിപക്ഷത്തിന് . കോണ്‍ഗ്രസ് 12, എംഎജി 5, എഎപി 1 മറ്റുള്ളവര്‍ 4 എന്നിങ്ങനെയാണ് കക്ഷിനില. 70 സീറ്റുള്ള ഉത്തരാഖണ്ഡില്‍ ബി.ജെ.പി 41 സീറ്റിലും കോണ്‍ഗ്രസ് 24 സീറ്റിലും ബി.എസ്.പി രണ്ടിടത്തും ലീഡ് ചെയ്യുന്നു. മണിപ്പൂരില്‍ 60 സീറ്റുകളില്‍ ബി.ജെ.പി 26 സീറ്റിലും എന്‍.പി.പി 12 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും ജെ.ഡി.യു മൂന്നിടത്തും ലീഡ് ചെയ്യുന്നു.

രാജ്യത്തിന്റെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് ചരിത്രത്തിലാദ്യമായി ബിജെപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ രണ്ടാമതും തുടര്‍ച്ചയായി അധികാരത്തിലെത്തുമ്ബോള്‍ ബിജെപിയുടെ ദേശീയ നേതൃത്വം ആര്‍ക്കെന്ന ചോദ്യംകൂടി സജീവമാകുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group