ബെംഗളൂരു: 2017 ല്‍ കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നൂറിലേറെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാത് ബിജെപിയായിരുന്നു. എന്നാല്‍ വളരെ ദ്രുതഗതിയുള്ള നീക്കത്തിലൂടെ ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് അധികാരം പിടിച്ചു. ജെഡിഎസ് നേതാവ് കുമാരസ്വാമിയായിരുന്നു മുഖ്യമന്ത്രിയായത്. എന്നാല്‍ ഒന്നരവര്‍ഷങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ വീണതോടെ സഖ്യവും വേര്‍പിരിഞ്ഞു
എന്നാല്‍ ഇപ്പോഴിതാ നിര്‍ണ്ണായകമായ ഒരു അവസരത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വേണ്ടി കോണ്‍ഗ്രസും ജെഡിഎസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കലബുര്‍ഗി സിറ്റി കോര്പ്പേറേഷനിനലെ മേയര്‍ തിരഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും സഖ്യത്തിന് ഒരുങ്ങുന്നത്.
കര്‍ണാടകയിലെ മൂന്ന് സിറ്റി കോര്‍പ്പറേഷനുകുളിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസിന് മുന്നില്‍ എത്താന്‍ കഴിഞ്ഞ ഏക കോര്‍പ്പറേഷനായിരുന്നു കലബുര്‍ഗി. എന്നാല്‍ അധികാരം പിടിക്കാനുള്ള കേവല ഭൂരിപക്ഷ സഖ്യ തൊടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. 55 ഭരണ സമിതിയില്‍ 27 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ബി ജെ പി 23 സീറ്റില്‍ വിജയിച്ചപ്പോള്‍ ജെ ഡി എസ് നാല് സീറ്റും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു.
ഇതോടെയാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ നിലപാട് ശ്രദ്ധേയമായത്. കോണ്‍ഗ്രസിനോ ബിജെപിക്കോ അധികാരത്തില്‍ എത്താന്‍ ജെ ഡി എസ് പിന്തുണയ്ക്കുകയോ മേയര്‍തിരഞ്ഞെടുപ്പില്‍ നിന്ന് അവര്‍ മാറി നില്‍ക്കുകയോ വേണം. തിരഞ്ഞെടുക്കപ്പെട്ട 55 കൗണ്‍സിലര്‍മാര്‍ക്ക് പുറമേ, ആറ് പ്രാദേശിക ജനപ്രതിനിധികള്‍ക്കും കെ എം സി ആക്ട് അനുസരിച്ച് വരാനിരിക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ട്.
മേയര്‍ സ്ഥാനം
മേയര്‍ സ്ഥാനം പങ്കിടുകയെന്ന ധാരണയോടെ ജെ ഡി എസ്, ബി ജെ പിക്ക് ഉപാധികളോടെ പിന്തുണ നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടും ഇതോടെ പുറത്ത് വന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജെ ഡി എസിന് അകത്ത് തന്നെ വലിയ അഭിപ്രായം വ്യത്യാസം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ സുദീര്‍ഘമായ ചര്‍ച്ചകള്‍ തന്നെ പിന്നീട് ജെ ഡി എസില്‍ നടന്നു. ഒടുവില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ജെഡിഎസ് സംസ്ഥാന ഘടകം തീരുമാനിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.