ബെംഗളൂരു: കര്‍ണാടകയില്‍ 90,000 -ത്തിലധികം വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷയില്‍ പരാജയപ്പെട്ടത് ഭാഷ അടിച്ചേല്‍പ്പിക്കല്‍ മൂലമാണെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി. ഏത് ഭാഷ പഠിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തെരഞ്ഞെടുക്കാന്‍ കഴിയണമെന്നും മൂന്നാം ഭാഷ ഒരു ഓപ്ഷനായിരിക്കണം അല്ലാതെ നിര്‍ബന്ധമായിരിക്കരുതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.’
വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ ഫണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഫണ്ട് അനുവദിക്കാതെ സംസ്ഥാനങ്ങളെ സമ്മര്‍ദത്തിലാക്കി ഭാഷ അടിച്ചേല്‍പ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഇടപെട്ട് മുഴുവന്‍ ചെലവും സംസ്ഥാനം തന്നെ വഹിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്’- അന്‍ബില്‍ മഹേഷ് പറഞ്ഞു.കര്‍ണാടകയില്‍ 2024-ലെ എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്നാം ഭാഷയായ ഹിന്ദിയില്‍ 90,000 വിദ്യാര്‍ത്ഥികളാണ് പരാജയപ്പെട്ടത്.
ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ നയത്തെ ചോദ്യം ചെയ്ത് വിദ്യാഭ്യാസ വിദഗ്ദരടക്കം രംഗത്തെത്തിയിരുന്നു. കുട്ടികളെ അവരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് ഭാഷ തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നതിന് പകരം എന്തിനാണ് മൂന്നാം ഭാഷയായി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് എന്നാണ് ഉയര്‍ന്ന പ്രധാന ചോദ്യം.ഹിന്ദി ആരുടെയും ശത്രുവല്ലെന്ന് അടുത്തിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഈ പരാമർശത്തിന് മറുപടിയുമായി ഡിഎംകെ എംപി കനിമൊഴിയും രംഗത്തെത്തിയിരുന്നു. ഹിന്ദി ആരുടെയും ശത്രുവല്ല എന്നതുപോലെ തമിഴും ആരുടെയും ശത്രുവല്ലെന്നും ഉത്തരേന്ത്യക്കാര്‍ തമിഴ് പഠിക്കട്ടെ എന്നുമാണ് കനിമൊഴി പറഞ്ഞത്
പ്രഭാസ് ഉള്ളതു കൊണ്ടല്ലേ ‘കണ്ണപ്പ’ വിജയിച്ചതെന്ന് ചോദ്യം; വിഷ്ണു മഞ്ചുവിന്റെ മറുപടി വൈറല്‍
വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാർ സംവിധാനം ചെയ്ത ‘കണ്ണപ്പ’ ജൂണ്‍ 27നാണ് തീയേറ്ററുകളില്‍ എത്തിയത്.ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിലും കാമിയോ വേഷങ്ങളില്‍ എത്തിയ മോഹൻലാലും പ്രഭാസും ശ്രദ്ധ നേടി. പ്രത്യേകിച്ചും, പ്രഭാസിന്റെ രുദ്ര എന്ന കഥാപാത്രം ചിത്രത്തില്‍ അല്‍പ നേരമേ ഉള്ളൂവെങ്കിലും തന്റെ കഥാപാത്രം മികച്ചതാക്കിയ നടൻ പ്രേക്ഷക പ്രശംസ നേടി.ചിത്രത്തിന്റെ റിലീസിന് പിന്നാലെ താരങ്ങള്‍ ഒരു പ്രമോഷൻ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
അവിടെ വെച്ച് ഒരു ആരാധകൻ ‘കണ്ണപ്പയുടെ വിജയത്തിന് പിന്നില്‍ പ്രഭാസിന്റെ അതിഥി വേഷമാണോ?’ എന്ന് വിഷ്ണു മഞ്ചുവിനോട് ചോദിച്ചു. ഇതിന് വിഷ്ണു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. “നൂറ് ശതമാനവും ഞാൻ അങ്ങനെ വിശ്വസിക്കുന്നു. കണ്ണപ്പയുടെ വിജയത്തെക്കുറിച്ച് ചിലർ വാദിച്ചേക്കാം. പക്ഷേ എനിക്ക് ഒരു അഹങ്കാരവുമില്ല” എന്നായിരുന്നു വിഷ്ണു മഞ്ജു നല്‍കിയ മറുപടി.തന്റെ സഹോദരൻ പ്രഭാസിന്റെ ഓപ്പണിങ് സീൻ അംഗീകരിക്കുന്നതില്‍ തനിക്ക് യാതൊരു അഹങ്കാരവുമില്ലെന്നും, അത് തനിക്ക് തന്നെ അറിയാമെന്നും വിഷ്ണു മഞ്ജു പറഞ്ഞു.
‘കണ്ണപ്പ’ എന്ന സിനിമ കാണണമെന്ന് നിങ്ങള്‍ക്ക് താല്പര്യമുള്ളത് തന്നെ അദ്ദേഹം കാരണമാണെന്നും വിഷ്ണു കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ മറുപടി സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു.അതേസമയം, ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിന്റെ പ്രകടനത്തെ സംവിധായകൻ രാം ഗോപാല്‍ വർമ്മ പ്രശംസിച്ചു. അദ്ദേഹം അയച്ച മെസേജിന്റെ സ്ക്രീൻഷോട്ട് വിഷ്ണു തന്നെയാണ് സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചത്. തിന്നഡുവായി വിഷ്ണു അഭിനയിക്കുകയല്ല ചെയ്തത്, മറിച്ച് ഒരു പുരോഹിതനെപ്പോലെ വിശ്വാസത്തിൻറെ ഒരു മാതൃക ആയിരിക്കുകയാണെന്നും, തന്നെ സ്തബ്ധനാക്കിയ ഒരു ശൗര്യം ആ പ്രകടനത്തില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും പ്രഭാസിനെ കാണാൻ വേണ്ടിയാവും തീയേറ്ററുകളിലേക്ക് വരുന്നത്. എന്നാല്‍ താൻ നിങ്ങളെ കാണാനായി തീയേറ്ററിലേക്ക് പോവുകയാണെന്നും രാം ഗോപാല്‍ വർമ്മ പറയുന്നുണ്ട്.