ഒരു രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊള്ള. ഒറ്റയടിക്ക് പോയത് 400 കിലോയോളം വരുന്ന സ്വർണ്ണക്കട്ടികള്‍.വിമാനത്തിലെത്തിയ ആ കാർഗോ പിന്നീടാരും കണ്ടിട്ടില്ല. അതിസാഹസികമായി 500 കോടിയോളം രൂപ വിലവരുന്ന സ്വർണം അവർ കടത്തിക്കൊണ്ട് പോയി.കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണക്കൊള്ളയില്‍ അന്വേഷണ സംഘം തേടുന്നതാകട്ടെ ഒരു ഇന്ത്യക്കാരനെയാണ്. 2023-ല്‍ നടന്ന ഈ മോഷണത്തില്‍ 20 ദശലക്ഷം കനേഡിയൻ ഡോളറിലധികം വിലമതിക്കുന്ന സ്വർണ്ണക്കട്ടികളാണ് കവർന്നത്. കേസിലെ പ്രധാന പ്രതികളിലൊരാളായ മുൻ എയർ കാനഡ ജീവനക്കാരനായ ഇന്ത്യൻ വംശജൻ, ഇന്ത്യയിലുണ്ടെന്ന് കരുതുന്നതായും പോലീസ് അറിയിച്ചു. ഇയാളാണ് കവർച്ചയുടെ പ്രധാന സൂതത്രധാരൻ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.’ദിലീപ് കാവ്യയെ വിവാഹം കഴിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു, കണ്ടകശനി സമയം’: കലിയുഗ ജ്യോത്സ്യൻ ഈ കേസുമായി ബന്ധപ്പെട്ട് 43 വയസ്സുകാരൻ ടൊറന്റോ വിമാനത്താവളത്തില്‍ അറസ്റ്റിലായിട്ടുണ്ട്.. ദുബായില്‍ നിന്ന് വിമാനത്തിലെത്തിയ അർസലാൻ ചൗധരിയാണ് പോലീസ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ടൊറന്റോയില്‍ വിമാനമിറങ്ങിയ ഉടൻ തന്നെ അർസലാൻ ചൗധരിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഡിസംബറില്‍ തന്നെ ചൗധരി തന്റെ അഭിഭാഷകൻ വഴി കാനഡയിലേക്ക് മടങ്ങിയെത്താനുള്ള പദ്ധതി പോലീസിനെ അറിയിച്ചിരുന്നതായി പീല്‍ റീജിയണല്‍ പോലീസ് ഇൻസ്പെക്ടർ മൈക്ക് മാവിറ്റി വ്യക്തമാക്കി. ഒത്തുതീർപ്പിന് ശേഷം, ദുബായില്‍ നിന്നുള്ള വിമാനത്തില്‍ ചൗധരിയെത്തുന്നതുവരെ കാത്തിരുന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും മാവിറ്റി കൂട്ടിച്ചേർത്തു. “പ്രോജക്റ്റ് 24കെ” എന്ന് പേരിട്ടിരിക്കുന്ന ഈ വൻകിട കവർച്ചയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്.വീട് കുഴിച്ചപ്പോള്‍ കിട്ടിയത് ചെമ്പ് കുടം നിറയെ സ്വർണം, ലക്ഷങ്ങള്‍ വിലയുളള നിധി കുംഭം, വീട്ടുകാർക്ക് കിട്ടുന്നത്.. 5,000 കനേഡിയൻ ഡോളറിലധികം മോഷണം, കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്ത് കൈവശം വെക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചൗധരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അദ്ദേഹത്തെ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. ചൗധരിയുടെ അറസ്റ്റോടെ ഈ കേസില്‍ ആകെ പത്ത് പേരാണ് പ്രതികളായത്.2023 ഏപ്രില്‍ 17-ന് ടൊറന്റോ വിമാനത്താവളത്തിലെ എയർ കാനഡയുടെ കാർഗോ കേന്ദ്രത്തില്‍ വെച്ചാണ് മോഷണം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, പ്രതികളിലൊരാള്‍ അഞ്ച് ടണ്‍ ഡെലിവറി ട്രക്കുമായി വെയർഹൗസില്‍ എത്തുകയും ഏകദേശം 400 കിലോഗ്രാം (ഏകദേശം 6,600 സ്വർണ്ണക്കട്ടികള്‍) 0.9999 പരിശുദ്ധിയുള്ള സ്വർണ്ണവും 2.5 ദശലക്ഷം കനേഡിയൻ ഡോളർ വിദേശ കറൻസിയും മോഷ്ടിക്കുകയും ചെയ്തു. സൂറിച്ചില്‍ നിന്ന് എയർ കാനഡ വിമാനത്തിലെത്തിയ ചരക്കായിരുന്നു ഇത്. മോഷ്ടിച്ച സ്വർണ്ണത്തിന് മാത്രം 20 ദശലക്ഷം കനേഡിയൻ ഡോളറിലധികം വിലമതിക്കുമെന്ന് അധികൃതർ കണക്കാക്കുന്നു.ഇതുവരെ മോഷ്ടിച്ച സ്വർണ്ണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് കണ്ടെത്താൻ സാധിച്ചിട്ടുള്ളതെന്ന് അന്വേഷകർ വെളിപ്പെടുത്തുന്നു. “ഏകദേശം ഒരു കിലോഗ്രാം സ്വർണ്ണവും അതിന്റെ ലാഭവിഹിതമെന്ന് വിശ്വസിക്കുന്ന കുറച്ച് കറൻസിയും മാത്രമേ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളൂ,” മാവിറ്റി പറഞ്ഞു, ഭൂരിഭാഗം സ്വർണ്ണവും ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂരിഭാഗം സ്വർണ്ണവും ഉരുക്കി വിദേശത്ത് വിറ്റഴിച്ചതായാണ് പോലീസ് സംശയിക്കുന്നത്.”സ്വർണ്ണം ഉരുക്കി ആഭരണങ്ങളോ കട്ടികളോ ആക്കി ദുബായ്, ഇന്ത്യ തുടങ്ങിയ വിദേശ വിപണികളിലേക്ക് കടത്താൻ എളുപ്പമാണ്.
ശുദ്ധമായ സ്വർണ്ണം വിറ്റ് പണമാക്കാൻ അവിടെ എളുപ്പമാണെന്ന് ഞങ്ങള്‍ കരുതുന്നു,” ഇൻസ്പെക്ടർ മാവിറ്റി വിശദമാക്കി. ഈ മോഷണത്തിലൂടെ ലഭിച്ച പണം അനധികൃത തോക്ക് കടത്ത് പ്രവർത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനും ഉപയോഗിച്ചതായി അധികൃതർ ആരോപിക്കുന്നു.ഒളിവില്‍ കഴിയുന്ന പ്രതികളില്‍ ഒരാളായ, ബ്രാംപ്ടണ്‍ സ്വദേശിയും മുൻ എയർ കാനഡ ജീവനക്കാരനുമായ 33 വയസ്സുകാരൻ സിമ്രാൻ പ്രീത് പനേസറിനായുള്ള തിരച്ചില്‍ കാനഡയിലുടനീളം തുടരുകയാണ്. 5,000 കനേഡിയൻ ഡോളറിലധികം മോഷണം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. എയർലൈൻ സംവിധാനങ്ങളില്‍ കൃത്രിമം കാണിച്ച് ചരക്ക് കയറ്റുമതിയെ വഴിതിരിച്ചുവിടാൻ ഇയാള്‍ സഹായിച്ചതായി പോലീസ് സംശയിക്കുന്നു. പനേസർ ഇന്ത്യയിലുണ്ടെന്നാണ് ഗ്ലോബല്‍ ന്യൂസ് റിപ്പോർട്ട് ചെയ്തത്.പനേസറിനെ കൈമാറാനുള്ള അപേക്ഷ ഇന്ത്യൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് അന്വേഷകർ പറയുന്നു. കഴിഞ്ഞ വർഷം ചണ്ഡീഗഡിന്റെ പ്രാന്തപ്രദേശങ്ങളിലെ ഒരു വാടക ഫ്ലാറ്റില്‍ വെച്ച് ഇയാളെ കണ്ടെത്തിയിരുന്നു. “കഴിഞ്ഞ വർഷം അവസാനം ഇന്ത്യൻ സർക്കാർ നല്കിയ ഒരു കൈമാറ്റ ഉത്തരവ് ഞങ്ങളുടെ പക്കലുണ്ട്. അതിനായി ഞങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്,” മാവിറ്റി പറഞ്ഞു. ഓഗസ്റ്റ് 2024-ല്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടർന്ന് ബെഞ്ച് വാറന്റ് പുറപ്പെടുവിച്ച ബ്രാംപ്ടണ്‍ സ്വദേശിയും ഇന്ത്യൻ വംശജനുമായ 36 വയസ്സുകാരൻ പ്രസാത് പരമലിംഗത്തിനായും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.