Home Featured അഞ്ചുവര്‍ഷത്തിനിടെ ഐ.ഐടികളില്‍ ജീവനൊടുക്കിയത് 33 വിദ്യാര്‍ഥികള്‍

അഞ്ചുവര്‍ഷത്തിനിടെ ഐ.ഐടികളില്‍ ജീവനൊടുക്കിയത് 33 വിദ്യാര്‍ഥികള്‍

by admin

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ ഐ.ഐ.ടികളില്‍ 33 വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. മന്തയ്യയുടെ ചോദ്യത്തിന് മറുപടിയായാണ് 2018-2023 കാലയളവിലെ കണക്കുകള്‍ മന്ത്രാലയം പുറത്തുവിട്ടത്.

രാജ്യത്തെ ഐ.ഐ.ടികളിലും എന്‍.ഐ.ടികളിലും ഐ.ഐ.എമ്മുകളിലുമായി ആകെ 61 വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്തിട്ടുണ്ട്. എന്‍.ഐ.ടിയില്‍ 24 വിദ്യാര്‍ഥികളും ഐ.ഐ.എമ്മില്‍ നാലു വിദ്യാര്‍ഥികളുമാണ് ആത്മഹത്യ ചെയ്തത്. പഠന സമ്മര്‍ദം, കുടുംബ പ്രശ്നങ്ങള്‍, വ്യക്തിപരമായ വിഷയങ്ങള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയാണ് ആത്മഹത്യയിലേക്ക് നയിച്ച പ്രധാനപ്പെട്ട കാരണങ്ങളെന്ന് മറുപടിയില്‍ പറയുന്നു.

നേരത്തെ, 2014നും 2021നും ഇടയില്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ 122 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്രം ലോകസഭയില്‍ അറിയിച്ചിരുന്നു. 122 വിദ്യാര്‍ഥികളില്‍ 24 പേര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും മൂന്ന് പേര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 41 പേര്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരുമാണ്.

വിദ്യാര്‍ഥികളിലെ അക്കാദമിക സമ്മര്‍ദങ്ങള്‍ കുറക്കുന്നതിനായി കൗണ്‍സലിങ് സേവനങ്ങള്‍ നല്‍കുന്നതിനും സാങ്കേതിക വിദ്യാഭ്യാസം പ്രദേശിക ഭാഷകളില്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം സഭയെ അറിയിച്ചു.

ഫെബ്രുവരിയില്‍ ബോംബെ ഐ.ഐ.ടിയില്‍ ദലിത് വിദ്യാര്‍ഥി ജീവനൊടുക്കിയിരുന്നു. ഐ.ഐ.ടിയില്‍ വിദ്യാര്‍ഥി ജാതിവിവേചനം നേരിട്ടിരുന്നതായി ആരോപിച്ച്‌ കുടുംബവും വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. ഇത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ജാതിവിവേചനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

അന്ന് 30 ലക്ഷത്തിന്‍റെ ജോലി, ഇന്ന് സമൂസ വിറ്റ് 12 ലക്ഷം ദിവസവരുമാനം

ബംഗളൂരു: 30 ലക്ഷം ശമ്ബളമുള്ള ജോലി ഉപേക്ഷിച്ച്‌ ആ ദമ്ബതികള്‍ നേരെ സമൂസ വില്‍ക്കാനിറങ്ങി. ഇന്ന് അവരുടെ ഒരു ദിവസത്തെ വരുമാനം 12 ലക്ഷം.

ബംഗളൂരുവിലെ ദമ്ബതികളായ നിധി സിങ്ങും ശിഖര്‍ വീര്‍ സിങ്ങുമാണ് ഈ കഥയിലെ നായികാനായകന്മാര്‍. ഹരിയാനയില്‍ ബയോടെക്നോളജി ബി.ടെക് പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.

ശിഖര്‍ ഹൈദരാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സില്‍നിന്ന് എം.ടെക്കും നേടി. പിന്നീട് ബയോകോണ്‍ എന്ന കമ്ബനിയില്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റായി ജോലിയില്‍ കയറി. ഗുരുഗ്രാമിലെ ഫാര്‍മ കമ്ബനിയില്‍ 30 ലക്ഷം ശമ്ബള പാക്കേജുള്ള ജോലിയാണ് നിധിക്ക് കിട്ടിയത്. നല്ല സാമ്ബത്തിക ശേഷിയുള്ള കുടുംബത്തില്‍നിന്നുള്ളവരാണ് ഇരുവരുമെങ്കിലും സ്വന്തമായി ബിസിനസ് തുടങ്ങി സമ്ബാദിക്കണമെന്ന ആഗ്രഹമായിരുന്നു മനസ്സു നിറയെ. പഠനകാലത്തുതന്നെ തന്‍റെ സ്വപ്നം ശിഖര്‍ പങ്കുവെച്ചെങ്കിലും ശാസ്ത്രജ്ഞനാകണമെന്നായിരുന്നു നിധി ഉപദേശിച്ചത്. ഒരിക്കല്‍ നഗരത്തിലൂടെ നടക്കുമ്ബോള്‍ ബേക്കറിയില്‍ ഒരു കുട്ടി സമൂസക്കുവേണ്ടി കരയുന്നതു കണ്ടതോടെയാണ് സമൂസ ബിസിനസ് തലയില്‍ കയറിയത്.

അങ്ങനെയാണ് 2015ല്‍ ഇരുവരും ജോലി രാജിവെക്കുന്നത്. പിന്നീട് ബംഗളൂരു ബന്നാര്‍ഘട്ട റോഡില്‍ ‘സമൂസ സിങ്’ എന്ന പേരില്‍ സമൂസ കമ്ബനി തുടങ്ങി. ഇലക്ട്രോണിക് സിറ്റിയിലാണ് ഓഫിസ്. സ്ഥാപനത്തിന് വലിയ അടുക്കള ആവശ്യമായി വന്നപ്പോള്‍ തങ്ങളുടെ വീട് 80 ലക്ഷത്തിന് വിറ്റു. തുടക്കത്തില്‍ പലരും നെറ്റിചുളിച്ചെങ്കിലും ഇന്ന് ഈ കമ്ബനിയുടെ ദിവസ വരുമാനം 12 ലക്ഷം രൂപയാണ്. നിരവധിപേര്‍ക്ക് ഇവര്‍ തൊഴിലും നല്‍കുന്നു. ആലു മസാല സമൂസ മുതല്‍ ചീസ് ആന്‍ഡ് കോണ്‍ സമൂസ വരെ നിരവധി ഇനം സമൂസയാണ് ഉണ്ടാക്കി വില്‍ക്കുന്നത്. വിവിധയിനം പാനിപുരികള്‍ അടക്കം സ്ട്രീറ്റ് ഫുഡിന്‍റെ നീണ്ടനിരയുമുണ്ട്. ബ്രേക്ക് ഫാസ്റ്റ് ഇനങ്ങളായ വടപാവ്, ഡബ്ലി പാവ്, ആലു സമൂസ പാവ്, ആലു ടിക്കി പാവ് തുടങ്ങിയവയും ഉണ്ട്. ഓണ്‍ലൈന്‍ വില്‍പനയും പൊടിപൊടിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group