ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളിയായ 15 വയസ്സുകാരൻ മരം ദേഹത്തുവീണ് മരിച്ചു. കോഴിക്കോട് മൊകേരിയിലെ പ്രസീദ-രേഖ ദമ്ബതിമാരുടെ മകൻ ആദിദേവ് ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടി ഏയ്റ്റ്ത് മൈല്‍സിലായിരുന്നു (എട്ടാംമൈല്‍) സംഭവം.23-ാം തീയതിയാണ് ആദിദേവ് ഉള്‍പ്പെടെയുള്ള 14 അംഗസംഘം ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയത്.
ഞായറാഴ്ച തിരികെ നാട്ടിലേക്ക് മടങ്ങവേ ഊട്ടി-ഗൂഡല്ലൂർ റോഡില്‍ എട്ടാംമൈലില്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ ആദിദേവിന്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തില്‍ ഊട്ടി പൈക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ ഊട്ടിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
ഉണര്‍ന്നെണീറ്റപ്പോള്‍ കട്ടിലില്‍ യുവാവിനൊപ്പം രാജവെമ്ബാല; പിന്നാലെ യുവാവ് ചെയ്തത്
ദിവസവും നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. അത്തരത്തില്‍ ഇപ്പോഴിതാ ഉത്തരാഖണ്ഡിലെ ഒരു വീട്ടില്‍ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.
ഉറങ്ങിക്കിടക്കുന്ന യുവാവിന്റെ കട്ടിലിലൂടെ രാജവെമ്ബാല ഇഴഞ്ഞുപോകുന്നത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുൻപാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യഥാർത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.ലോകത്ത് തന്നെ ഏറ്റവും വിഷമുള്ള പാമ്ബുകളില്‍ ഒന്നാണ് രാജവെമ്ബാല. അത് തന്റെ കാലിനടിയില്‍കൂടി ഇഴഞ്ഞുനീങ്ങുന്നത് ഭയപ്പാടില്ലാതെ ആ യുവാവ് തന്നെയാണ് പകർത്തുന്നത്.
അതിവേഗം ആക്രമിക്കാൻ ശേഷിയുള്ള പാമ്ബിനെ തൊട്ടടുത്ത് കണ്ടിട്ടും കട്ടിലില്‍ നിന്ന് എഴുന്നേറ്റ് മാറാൻ പോലും യുവാവ് തയ്യാറാകുന്നില്ല. ഒരു വലിയ രാജവെമ്ബാല കട്ടിലിലൂടെ സാവധാനം നീങ്ങുന്നതും തുണിയുടെ ഇടയിലൂടെ യുവാവിന്റെ തലയ്ക്കരികിലെത്തി പാമ്ബുമായി മുഖാമുഖം എത്തുന്നതും ദൃശ്യങ്ങളിലുണ്ട്.തന്റെ മുഖാമുഖം പാമ്ബ് എത്തുമ്ബോഴാണ് അയാള്‍ കിടക്കയില്‍ നിന്ന് ചാടി എഴുന്നേല്‍ക്കുന്നത്.
എന്നാല്‍ ഈ ദൃശ്യങ്ങള്‍ യഥാർത്ഥമാണോ എന്ന് വ്യക്തമല്ല. പാമ്ബ് എങ്ങനെയാണ് യുവാവിന്റെ കിടപ്പുമുറിയിലെത്തിയതെന്നും പിന്നെ എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല. വീഡിയോ പെട്ടെന്ന് തന്നെ വെെറലാകുകയും ചെയ്തു. നിരവധി കമന്റും ലെെക്കും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.’നിങ്ങള്‍ എന്താണ് ഇത്രയും ശാന്തനായി ഇരിക്കുന്നത്’, ‘എന്റെ ശ്വാസം നിലച്ചുപോയി’, ‘യുവാവിന് പിന്നെ എന്ത് സംഭവിച്ചു’, ‘ഓടിരക്ഷപ്പെടാൻ സമയം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ചെയ്യാത്തത്’, ‘ആ പാമ്ബ് അയാളുടെ വളത്തുമൃഗമാണ്’- ഇങ്ങനെ പോകുന്നു കമന്റുകള്‍. വീഡിയോ