ബംഗളുരു : അതി രൂക്ഷമായ കോവിഡ് സാഹചര്യം കണക്കിലെടുത്തു സർക്കാർ നാളെ വൈകുന്നേരം മുതൽ 14 ദിവസത്തേക്ക് സമ്പൂർണ കോവിഡ് കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ കർഫ്യുവോ അതോ ലോക്കഡൗണോ എന്ന ആശയകുഴപ്പത്തിലാണ് മലയാളികളുൾപ്പെടെയുള്ള ബാംഗ്ലൂർ വാസികൾ .

നിലവിൽ സംസ്ഥാനത്തു രാത്രി കർഫ്യുവും , വാരാന്ത്യ കർഫ്യുവും നിലവിലിരിക്കെ പുതിയ നിയന്ത്രണങ്ങൾ വരുന്നതോടു കൂടി സംസ്ഥാനം ലോക്കഡൗൺ സമാനമായ കർശന നിയന്ത്രണത്തിലേക്കു നീങ്ങുകയാണ് .
അവശ്യ സാധനങ്ങൾ രാവിലെ 6 മുതൽ രാവിലെ 10 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട് .കൂടാതെ നിർമാണം ഉത്പാദനം കൃഷി എന്നെ മേഖലകളിലും നിയന്ത്രണങ്ങളില്ല .ചരക്കു വാഹനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട് .
അന്തർ സംസ്ഥാന യാത്രകളെക്കുറിച്ചും മറ്റു നിയന്ത്രണങ്ങളെക്കുറിച്ചും വൈകുന്നേരത്തോടു കൂടി വിശദമായ വിവരങ്ങൾ പുറത്തു വന്നേക്കും ,നിലവിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് കര്ണാടകയിലേക്കും , കർണാടകയിൽ നിന്ന് കേരളത്തിലേക്കും യാത്ര ചെയ്യാം .
60,000ലധികം പേര്‍ക്കാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ കര്‍ണാടകയില്‍ കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 34,804 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 43പേര്‍ മരിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടരലക്ഷം കടന്നു.
