കർണാടക: ഹണിട്രാപ്പ് സംഘത്തിലെ ആറ് സ്ത്രീകളടക്കം 13 പേരെ ചിക്കമംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിന് ഇരയായതായി പറയപ്പെടുന്ന ഒരു മധ്യവയസ്കന്റെ പരാതിയാണ് ഗാങ്ങിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് എസ്പി പറഞ്ഞു.
പരാതിക്കാരൻ പറയുന്നതനുസരിച്ച്, തന്റെ സുഹൃത്തിന്റെ അമ്മയ്ക്ക് സുഖമില്ല, അത്യാവശ്യമായിട്ട് 10,000 രൂപ വേണമെന്ന് പറഞ്ഞു ഒരു സ്ത്രീ വിളിച്ചു. അതനുസരിച്ചു പണം നൽകാൻ സ്ത്രീയുടെ വാടക വീട്ടിലേക്ക് പോയപ്പോൾ ഒരുപറ്റം ആയുധധാരികൾ ഭീഷണിപ്പെടുത്തുകയും ഇരയുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി അവളുടെ കൂടെ നിർത്തി ഫോട്ടോയും വിഡിയോയും എടുക്കുകയും ചെയ്തു. വീഡിയോ ക്ലിപ്പുകൾ വൈറൽ ആക്കാതിരിക്കാൻ പ്രതി പരാതിക്കാരനോട് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് 13 പേരെ അറസ്റ്റ് ചെയ്യുകയും 40,670 രൂപയും മൂന്ന് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു ഇരുചക്രവാഹനവും 17 സെൽഫോണുകളും 24 സിം കാർഡുകളും പിടിച്ചെടുത്തു. ഓഗസ്റ്റ് 14 -ന് സമാനമായ ഒരു പരാതി മറ്റൊരാളിൽ നിന്നും കൂടി പോലീസിന് ലഭിച്ചു. പ്രതി അദ്ദേഹത്തിൽ നിന്നും 75,000 രൂപയും കൈപ്പറ്റി.