ബെംഗളൂരു: പെൺസുഹൃത്തിനെ വിമാനത്തിൽ കയറ്റിവിടാനെത്തി വ്യാജടിക്കറ്റിൽ ബെംഗളൂരു വിമാനത്താവളത്തിനകത്ത് പ്രവേശിച്ച യുവാവിനെ അറസ്റ്റുചെയ്തു. ബെംഗളൂരുവിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന പ്രകാർ (25) ആണ് അറസ്റ്റിലായത്. ഡൽഹിയിലേക്ക് പോകുന്ന പെൺസുഹൃത്തിനെ വിമാനത്താവളത്തിൽ കൊണ്ടുവന്നതായിരുന്നു പ്രകാർ. എന്നാൽ, പെൺസുഹൃത്തിന്റെ വിമാനടിക്കറ്റിൽ കൃത്രിമംകാട്ടി യുവാവും വിമാനത്താവളത്തിൽ പ്രവേശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെൺസുഹൃത്ത് വിമാനത്തിൽ കയറിയതോടെ പുറത്തേക്ക് വരാനൊരുങ്ങിയ പ്രകാറിനെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വിമാനത്തിൽ നിന്നിറങ്ങി പുറത്തേക്ക് പോവുകയാണെന്നാണ് യുവാവ് പറഞ്ഞത്. .
പൗരത്വ ഭേദഗതി: കേരളം വീണ്ടും സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതിയില്‍ 2020 ജനുവരിയില്‍ നല്‍കിയ കേസില്‍ തുടർ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.നിയമഭേദഗതി വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന സർക്കാർ നിലപാടിന് അനുസൃതമായിരിക്കും തുടർ നടപടികള്‍. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിയമം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മുതിർന്ന അഭിഭാഷകരുമായുള്ള ചർച്ചയ്ക്ക് എ.ജി ഡല്‍ഹിയിലുണ്ട്.പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം കേരളമായിരുന്നു.
ഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമുള്ള സ്യൂട്ട് ഹർജിയാണ് നല്‍കിയത്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് ഭേദഗതിയെന്നും മുസ്ലിങ്ങളോട് നിയമത്തിലൂടെ വിവേചനമുണ്ടാകുമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം ഹർജി നല്‍കിയിരുന്നു. നേരത്തേ, പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.