ബെംഗളൂരു: പേയിങ് ഗസ്റ്റായി (പിജി) താമസിക്കുന്ന യുവതികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവ് ബെംഗളൂരു പൊലീസിന്റെ പിടിയില്‍. പോണ്ടിച്ചേരി സ്വദേശി നിരഞ്ജനാണ് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിവിഷനിലെ സൈബര്‍ എക്കണോമിക് ആന്‍ഡ് നാര്‍ക്കോട്ടിക്സ് (സിഇഎന്‍) പൊലീസിന്റെ പിടിയിലായത്. ഇയാള്‍ താമസിച്ചിരുന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള വനിത പിജിയിലെ യുവതികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി മൊബൈല്‍ഫോണ്‍ വഴി ശല്യവും ഭീഷണിയും തുടര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.
വീട്ടിലെ ‘വാഴ’, ലഹരിക്ക് അടിമ: നാലുവര്‍ഷമായി വനിതകളുടെ പിജിയുമായി ചേര്‍ന്നുള്ള എച്ച്എസ്ആര്‍ ലേഔട്ടിലെ പിജിയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ജോലിയില്ലാതിരുന്ന ഇയാളുടെ ചെലവ് നാട്ടില്‍ നിന്ന് അമ്മ അയച്ചു നല്‍കുകയായിരുന്നു പതിവ്. ഈ പണം കൊണ്ട് ജീവിതം ആസ്വദിച്ച് വരികയായിരുന്ന പ്രതി ലഹരിമരുന്നിനും അടിമയായിരുന്നു. അങ്ങനെയിരിക്കെ ഇയാള്‍ സമീപത്തുള്ള വനിത പിജിയുടെ ഉടമയുമായി പരിചയപ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും.
എല്ലാം അഭിനയം: ഇതിന് പിന്നാലെ വനിത പിജിയില്‍ അത്യാവശ്യമായ ജോലികള്‍ക്കെല്ലാം പ്രതി സ്വയം ഏറ്റെടുത്ത് മുന്നില്‍ നിന്ന് ചെയ്തുവന്നു. ഇങ്ങനെയാണ് ഇയാള്‍ വനിത പിജിയെക്കുറിച്ച് വിശദമായി അറിയുന്നത്. സ്ത്രീകളില്ലാത്ത സമയങ്ങളില്‍ പ്രതി പിജിയില്‍ ചെന്ന് വീഡിയോ ചിത്രീകരണത്തിനാവശ്യമായ സ്ഥലം കണ്ടെത്താറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
മികച്ച ആസൂത്രണം: പിജിയിലെ സ്ത്രീകള്‍ അലക്കാനിട്ടിരുന്ന ടവ്വലുകളെടുത്ത് കുളിക്കാനായി പോകുന്നത് നോക്കിനിന്ന് മനസിലാക്കി പ്രതിയും അതേസമയത്ത് തന്റെ കുളിമുറിയിലേക്ക് പോകുമായിരുന്നു. ഇവിടെ നിന്നും വനിത പിജിയുടെ ചുമരിന് മുകളിലൂടെ ചാടി ഇവരുടെ കുളിമുറിക്ക് സമീപമുള്ള വാട്ടര്‍ പൈപ്പില്‍ തൂങ്ങിക്കിടന്ന് യുവതികളുടെ കുളിമുറി ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തി വന്നു. പിന്നീട് പിജി ഉടമയുമായുള്ള ബന്ധം മുതലെടുത്ത് ഇവരുടെ മൊബൈല്‍ നമ്ബറുകള്‍ രജിസ്റ്റര്‍ ബുക്കില്‍ നിന്ന് കൈവശപ്പെടുത്തലും പതിവായിരുന്നു.
മോഷണം, ശല്യപ്പെടുത്തല്‍, ഭീഷണി: വനിത പിജിയുടെ രജിസ്റ്ററില്‍ നിന്നും മോഷ്ടിച്ച നമ്ബറില്‍ യുവതികളെ ബന്ധപ്പെട്ടിരുന്ന ഇയാള്‍ ആളെ തിരിച്ചറിയാതിരിക്കാനും തന്റെ സ്വകാര്യത സംരക്ഷിക്കാനുമായി സോഫ്റ്റ്വെയറുകളും ഉപയോഗിച്ചു വന്നിരുന്നു. നഗ്ന വീഡിയോകള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് തുടങ്ങുന്ന ഫോണ്‍കോളുകള്‍ വഴി ഇവ സമൂഹമാധ്യമങ്ങള്‍ വഴി പങ്കു വയ്ക്കുമെന്ന ഭീഷണിയും ലൈംഗിക ബന്ധത്തിനുള്ള താല്പര്യവും പ്രതി പ്രകടിപ്പിക്കും.
ഇത്തരത്തിലുള്ള ഭീഷണി ഫോണ്‍കോളിനെ തുടര്‍ന്നാണ് ഒരു യുവതി പൊലീസിനെ സമീപിക്കുന്നതും പ്രതി പിടിയിലാകുന്നതും.പൊലീസിന്റെ ഹണിട്രാപ്പ്: യുവതിയുടെ പരാതി സ്വീകരിച്ച സിഇഎന്‍ ഇന്‍സ്പെക്ടര്‍ യോഗേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണം അതീവ രഹസ്യമായായിരുന്നു കൊണ്ടുപോയത്. ഇതിന്റെ ഭാഗമായി യുവതിയുടെ പേരില്‍ പ്രതിയുമായി ചാറ്റ് ചെയ്ത പൊലീസ് ഇയാളെ വിശ്വസിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്യുന്നത്.
പ്ലസ് ടു വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്ലാസിലിരുന്നത് നാലു ദിവസം; അധികൃതര്‍ അറിഞ്ഞില്ല
കോഴിക്കോട്: എംബിബിഎസ് പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാതെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നാലു ദിവസം ക്സാസിലിരുന്ന് പ്ലസ് ടു വിദ്യാർഥിനി. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ചാംദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.മെഡിക്കല്‍ കോളേജിൽ നവംബർ 29ന് ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസ് ആരംഭിച്ചു. മൊത്തം 245 പേർക്കാണ് ഇവിടെ പ്രവേശനം ലഭിച്ചത്.
എന്നാല്‍ നാലു ദിവസം കഴിഞ്ഞപ്പോൾ വിദ്യാർഥികളുടെ ഹാജർപ്പട്ടികയും പ്രവേശന രജിസ്റ്ററും തമ്മിൽ താരതമ്യം ചെയ്തപ്പോഴാണ് കണക്കിൽപ്പെടാതെ ഒരു വിദ്യാർഥി അധികമുള്ളതായി കണ്ടെത്തി.കുട്ടിയുടെ പേര് ഹാജർ പട്ടികയിലുണ്ടെങ്കിലും പ്രവേശന രജിസ്റ്ററിൽ ഇല്ലായിരുന്നു. കുട്ടിയുടെ പേര് എങ്ങനെ ഹാജര്‍പട്ടികയില്‍ വന്നെന്ന കാര്യം ദുരൂഹമാണ്.
നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളിലാണ് ഈ പ്ളസ്ടുക്കാരി മെഡിസിന് ക്ളാസിലിരുന്നത്.വാട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം സുഹൃത്തുക്കൾക്ക് പ്ലസ് ടു വിദ്യാര്‍ഥിനി തനിക്ക് എം.ബി.ബി.എസിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടിയതായി മേസെജ് അയച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ ഇത് സംബന്ധിച്ച് വ്യാഴാഴ്ച പരാതി നല്കി. മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ എം.എല്‍. ബെന്നി ലാലുവിനാണ് അന്വേഷണച്ചുമതല.