ബെംഗളൂരു; നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണാടകത്തില്‍ ബി ജെ പിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അനുയായിയുമായ യു ബി ബനകറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തിച്ചു.അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ബനകറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.
കോണ്‍ഗ്രസ് ആളൊഴിഞ്ഞ വീടാണെന്നും ആരും അവിടേക്ക് കയറില്ലെന്നുമായിരുന്നു പലരും വിമര്‍ശിച്ചിരുന്നത്. എന്നാല്‍ ഇനിയും നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉടന്‍ ചേരും’,ബനകറിന്റെ പാര്‍ട്ടി പ്രവേശനത്തിന് പിന്നാലെ ഡികെ ശിവകുമാര്‍ പറഞ്ഞു. ബനകറിന്റെ വരവ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ശിവകുമാര്‍ പറഞ്ഞു.
1
മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയുടെ ജില്ലയായ ഹവേരിയില്‍ നിന്നുള്ള നേതാവാണ് ബനകര്‍. ഈ മാസം ആദ്യം ബി ജെ പിയുടെ പ്രാഥമിക അംഗത്വം ബനകര്‍ രാജിവെച്ചിരുന്നു. കര്‍ണാടക സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ ചെയര്‍പേഴ്‌സണ്‍, കര്‍ണാടക വീരശൈവ-ലിംഗായത്ത് വികസന കോര്‍പ്പറേഷന്റെ ഡയറക്ടര്‍ എന്നീ പദവികളും അദ്ദേഹം ഒഴിഞ്ഞിരുന്നു. വരും നിയമസഭ തിരഞ്ഞെടുപ്പില്‍ മന്ത്രി ബി സി പട്ടേലിന്റെ മണ്ഡലമായ ഹിരകേരൂരില്‍ നിന്നും ബനകര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
2
മുന്‍ കോണ്‍ഗ്രസ് നേതാവായ ബിസി പട്ടീലിനെ ബി ജെ പി സ്വീകരിച്ചത് മുതല്‍ നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു ബനകല്‍. വരും തിരഞ്ഞെടുപ്പിലും ഹിരകേരൂരില്‍ നിന്നും പട്ടേല്‍ തന്നെയാകും ബി ജെ പിക്ക് വേണ്ടി മത്സരിച്ചേക്കുകയെന്ന വാര്‍ത്തകള്‍ വന്നതോടെ ബനകര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തില്‍ നിന്നും രണ്ട് തവണ ബനകര്‍ വിജയിച്ചിട്ടുണ്ട്. 1994 ലും 2013 ലും. 2018 ല്‍ പാട്ടീലിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. പിന്നീട് ഓപ്പറേഷന്‍ താമരയില്‍ പാട്ടീല്‍ ബി ജെ പിയില്‍ എത്തുകയായിരുന്നു. 2018 ല്‍ അധികാര കൊതിയോടെയാണ് പാട്ടീല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബി ജെ പിയില്‍ എത്തിയത്. കോണ്‍ഗ്രസിന് വേണ്ടി ഹിരേകരൂറില്‍ താന്‍ വിജയിച്ച് കയറും, ബനകര്‍ പറഞ്ഞു.
3
അതേസമയം ബനകറിനെ കൂടാതെ മുന്‍ ജെ ഡി എസ് എം എല്‍ എയായ എന്‍ ടി ബൊമ്മണ്ണയുടെ മകന്‍ ഡോ ശ്രീനിവാസ്, കല്ലികാര്‍ജ്ജുന്‍ റോണി എന്നീ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്ന. എസ് ടി സമുദായാംഗമാണ് ശ്രീനിവാസ്. നേതാക്കളുടെ വരവ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതും ഊര്‍ജ്ജം പകരുന്നതാണെന്നം ബി ജെ പിയുടെ പരാജയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നം കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രതികരിച്ചു.
മലയാളി ദമ്പതികൾ തമിഴ്നാട്ടിൽ മരിച്ചനിലയിൽ; ‘കേസിൽ കുരുക്കി തേജോവധം ചെയ്തു’, 7 പേർക്കെതിരെ ആത്മഹത്യാക്കുറിപ്പ്
ചെന്നൈ : തമിഴ്നാട് പളനിയിൽ മലയാളി ദമ്പതിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘു രാമൻ, ഉഷ എന്നിവരെയാണ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പളനിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ജാമ്യമില്ലാ കേസിൽ കുടുക്കി ചിലർ തേജോവധം ചെയ്തുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും എഴുതിയിട്ടുണ്ട്. ഏഴ് പേരുടെ പേരുകളും കുറിപ്പിലുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ആരോപണമുണ്ട്. നാട്ടിലുള്ള രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുറിപ്പിൽ പറയുന്നു. പൊലീസ് എത്തി മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് പഴനി ക്ഷേത്രത്തിൽ ഇവർ ദർശനത്തിനായി എത്തിയത്.