ഹണി ട്രാപ്പിംഗ് ആരോപിച്ച് കർണാടകയിൽ 38 കാരിയായ സ്ത്രീയെ ബെലഗാവി ജില്ലയിൽ രോഷാകുലരായ ജനക്കൂട്ടം പാദരക്ഷകൾ കൊണ്ട് മാല അണിയിച്ച് റോഡിലൂടെ നടത്തിച്ചു. സംഭവത്തെ തുടർന്ന് 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ബെലഗാവി ജില്ലയിലെ ഘടപ്രഭ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ഹണി ട്രാപ്പിംഗിലൂടെ സ്ത്രീ ഒന്നിലധികം പുരുഷന്മാരെ കൊള്ളയടിച്ചതായി ഗ്രാമവാസികൾ ആരോപിച്ചു.
അവളുടെ വീട്ടിലേക്ക് ഇരച്ചുകയറിയ ഗ്രാമീണരിൽ ചിലർ ആദ്യം വാക്ക് തർക്കം ഉണ്ടാക്കുകയും പിന്നീട് അവളെ വീട്ടിൽ നിന്ന് വലിച്ചിഴയ്ക്കുകയും ചെയ്തു. അവളെ ശാരീരികമായി ആക്രമിക്കുകയും ജനക്കൂട്ടം അവളെ അപമാനകരമായ ചെരുപ്പ് മാല അണിയിക്കുകയും ചെയ്തു.എമർജെൻസി ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചു പോലീസെത്തി യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. യുവതിക്ക് പരുക്ക് പറ്റിയിട്ടുണ്ട്.
പലസ്തീനെ പിന്തുണച്ച് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തതിന് കർണാടകയിൽ ഒരാൾ കസ്റ്റഡിയിൽ
കർണാടകയിലെ വിജയനഗർ ജില്ലയിൽ പലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തതിന് ആലം പാഷ എന്ന 20 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടെ വിജയനഗറിലെ ഹോസ്പേട്ടിലെ ചില വ്യക്തികൾ പലസ്തീനിന് പിന്തുണ നൽകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഹോസ്‌പേട്ടിലെ ക്രമസമാധാനം തകർക്കാൻ സാധ്യതയുള്ള “ദേശവിരുദ്ധ” വീഡിയോകൾ അവർ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയാതായി പോലീസ് പറഞ്ഞു. ഇത്തരം വീഡിയോകൾ കൂടുതൽ പ്രചരിക്കുന്നത് തടയാനാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ ആലം പാഷയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.