പത്തനംതിട്ട: നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഭാര്യാപിതാവ്. ഉല്ലാസും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്ന് ആശയുടെ പിതാവ് ശിവാനന്ദന്‍ പ്രതികരിച്ചു. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
ഉല്ലാസും മകളും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ല. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയതെന്ന് ശിവാനന്ദന്‍ പറയുന്നു.ഉല്ലാസിന്റെയും ആശയുടേയും കുഞ്ഞിന്റെ പിറന്നാള്‍ അടുത്തിടെയായിരുന്നു. അന്ന് പിറന്നാള്‍ ആഘോഷം നടത്താന്‍ കഴിയാത്തതിനാല്‍ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു.
ഇരുവര്‍ക്കിടയില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ പ്രശ്നങ്ങളൊക്കെ അവര്‍ക്കിടയിലുണ്ടായിരുന്നുള്ളൂ. അതെല്ലാം അവര്‍ രാവിലെ തന്നെ പരിഹരിക്കും. ഉല്ലാസിനെതിരേ തനിക്കോ തന്റെ കുടുംബത്തിനോ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വീട്ടില്‍ കാണാനില്ലെന്ന് ഉല്ലാസ് പന്തളം അറിയിച്ചതിന് പിന്നാലെ പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങിനില്‍ക്കുന്നനിലയില്‍ ആശയെ കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കളും പോലീസും ചേര്‍ന്ന് താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി ഉല്ലാസ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി ചെറിയ പിണക്കമുണ്ടായി. വിവരം. ഇതിനുശേഷം ആശ മക്കള്‍ക്കൊപ്പം മുകള്‍നിലയിലെ മുറിയില്‍ കിടക്കാന്‍ പോയെന്നാണ് ഉല്ലാസ് കരുതിയിരുന്നത്. എന്നാല്‍ അല്പസമയത്തിന് ശേഷം ഉല്ലാസ് മുകള്‍നിലയിലെ മുറിയില്‍ എത്തിയപ്പോള്‍ ഭാര്യയെ കുഞ്ഞുങ്ങള്‍ക്കൊപ്പം കണ്ടില്ല. തുടര്‍ന്ന് വീട്ടിലെ മറ്റുമുറികളും പരിസരവും പരിശോധിച്ചു. ഇതിനുപിന്നാലെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി പോലീസിനെ വിവരമറിയിച്ചത്.
തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഒന്നാംനിലയിലെ ടെറസില്‍ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിനില്‍ക്കുന്ന നിലയില്‍ ആശയെ കണ്ടെത്തിയത്. ഉണങ്ങാനിട്ട തുണികള്‍ക്കിടയിലാണ് ആശ തൂങ്ങിമരിച്ചത്. ഇതുകാരണമാകാം ആദ്യപരിശോധനയില്‍ ശ്രദ്ധയില്‍പ്പെടാതിരുന്നതെന്നാണ് കരുതുന്നത്.
താന്‍ തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണില്‍ സംസാരിച്ചിരുന്നന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി മകള്‍ പറഞ്ഞിരുന്നില്ലെന്നും ആശയുടെ പിതാവ് പറഞ്ഞു.
ഓർഡർ ചെയ്ത് 1.2 ലക്ഷം രൂപയുടെ മാക്ബുക്ക് പ്രോ ഓർഡർ ചെയ്തു; എത്തിയത് നായയുടെ ഭക്ഷണം! പരാതിയുമായി ഉപഭോക്താവ്
1.2 ലക്ഷം രൂപയുടെ മാക്ബുക്ക് പ്രോ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് നായയുടെ ഭക്ഷണം. ബ്രിട്ടനിലെ ഉപഭോക്താവിനാണ് ദുരനുഭവം ഉണ്ടായത്. ആമസോണിൽ നിന്നാണ് മാക്ബുക്ക് പ്രോ ഓർഡർ ചെയ്തത്. എന്നാൽ ഓർഡർ ചെയ്ത വിലകൂടിയ ലാപ്ടോപ്പിന് പകരമാണ് നായയുടെ ഭക്ഷണം ലഭിച്ചത്.
നവംബർ 29 ന് അദ്ദേഹം മകൾക്കായി 1,200 പൗണ്ടിന് ( ഏകദേശം 1,20,000 രൂപ) ആമസോണിൽ നിന്ന് മാക്ബുക്ക് പ്രോ ഓർഡർ ചെയ്യുകയായിരുന്നു. എന്നാൽ, അലൻ വുഡിന് ലഭിച്ചത് അഞ്ച് പൗണ്ട് വിലയുള്ള നായയ്ക്കുള്ള ഭക്ഷണവുമാണ്. ആമസോണിൽ നിന്നു രണ്ട് ബോക്‌സ് പെഡിഗ്രി ഡോഗ് ഫുഡ് ആണ് വീട്ടിലെത്തിയത്.
ഇതിൽ 24 പാക്കറ്റ് ‘മിക്സ്ഡ് സെലക്ഷൻ ഇൻ ജെല്ലി’ ഫ്‌ലേവറുകൾ അടങ്ങിയിരുന്നതായും അലൻ വുഡ് പറയുന്നു. സംഭവം, ആമസോണിനെ അറിയിച്ചുവെങ്കിലും ആരും സഹായിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ആദ്യമൊക്കെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടായിരുന്നു, എന്നാൽ ആമസോൺ കസ്റ്റമർ സപ്പോർട്ട് പ്രതിനിധികളുമായി സംസാരിച്ചപ്പോൾ ഇക്കാര്യത്തിൽ തന്നെ സഹായിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചതായി ഉപഭോക്താവ് ആരോപിക്കുന്നു.