ബെംഗളൂരു • ഒക്ടോബർ ഒന്നു മുതൽ 6-12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും സ്കൂളിൽ പ്രവേശിപ്പിക്കാമെന്ന് സർക്കാർ ഉത്തരവിറക്കിയതോടെ, ആശങ്ക പങ്കുവച്ച് രക്ഷിതാക്കൾ. ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വിദ്യാർഥികളെ മാത്രം ഉൾക്കൊള്ളിച്ച് വേണ്ടത്ര അകലവും മറ്റും പാലിച്ചാണ് നിലവിൽ ഓഫ്ലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. ഈ നിയന്ത്രണം നീക്കിയാൽ, ക്ലാസറികളിലേതിനു പുറമേ സ്കൂൾ ബസിലും വാനുകളിലും മറ്റും എങ്ങനെ കോവിഡ് ജാഗ്രതയും പാലിക്കുമെന്ന് അവർ ചോദിക്കുന്നു. സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും സമാന്തരമായി നടക്കുന്നതിനാൽ, കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളുടെയും തീരുമാനം. കുട്ടികൾക്ക് കോവിഡ് കുത്തിവയ്പ് നൽകുന്നതിനു മുൻപ് ഇത്തരത്തിലൊരു തീരുമാനമെടുത്ത സർക്കാർ നടപടിയെ പലരും ചോദ്യം ചെയ്യുന്നുണ്ട്. മൂന്നാം തരംഗമുണ്ടായാൽ കുട്ടികളെയാകും ഇതു രൂക്ഷമായി ബാധിക്കു ന്നതെന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി നിർദേശത്തെ തുടർന്ന് ആശുപത്രികളിൽ കോവിഡ് പീഡിയാ ട്രിക് ചികി ത്സാ സൗകര്യങ്ങൾ ഒരുക്കി വരുന്നതിനിടെയാണ് പൂർണ തോതിൽ ക്ലാസെടുക്കാനുള്ള നീക്കം. എന്നാൽ കോവിഡിരീകരണ നിരക്ക് (ടിപിആർ) ഒരു ശതമാനത്തിൽ താഴെയുള്ള ജില്ലകളിലെ സ്കൂളിലാണ് ഇത്തരത്തിൽ ക്ലാസെടുക്കാൻ അനുമതി.
സ്കൂളുകളിലേക്ക് മുഴുവൻ വിദ്യാർഥികളും; ആശങ്കയോടെ രക്ഷിതാക്കൾ
previous post