Home Featured ഇന്റർനെറ്റ് ഇല്ലാതെ പണമടയ്ക്കാൻ സാധിക്കുമോ? അറിയാം യുപിഐ ലൈറ്റിനെ കുറിച്ച്

ഇന്റർനെറ്റ് ഇല്ലാതെ പണമടയ്ക്കാൻ സാധിക്കുമോ? അറിയാം യുപിഐ ലൈറ്റിനെ കുറിച്ച്

by കൊസ്‌തേപ്പ്

കുറഞ്ഞ മൂല്യമുള്ള യുപിഐ പേയ്‌മെന്റുകൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ലൈറ്റ് അവതരിപ്പിച്ചു. 

എന്താണ് UPI ലൈറ്റ്?

പിൻ/ പാസ്സ്‌വേർഡ് ഉപയോഗിക്കാതെ തത്സമയം 200 രൂപ വരെ ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇത്. ഇതിനായി ഉപയോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം മുൻകൂട്ടി ഇടേണ്ടി വരും. ഈ വാലറ്റ് ഉപയോഗിക്കുന്നതിനാൽ ഇടപാട് സമയങ്ങളിൽ ഇന്റർനെറ്റ് ആവശ്യമില്ല. എന്നാൽ നിലവിൽ വാലറ്റിൽ പണം നല്കാൻ മാത്രമേ സാധിക്കുകയുള്ളു. അതായത് റീഫണ്ടുകൾ ഉൾപ്പെടെ യുപിഐ ലൈറ്റിലേക്കുള്ള എല്ലാ ക്രെഡിറ്റുകളും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകും എന്നർത്ഥം.

യുപിഐ ലൈറ്റിനുള്ള ഇടപാട് പരിധി

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, യുപിഐ ലൈറ്റിനുള്ള പേയ്‌മെന്റുകളുടെ ഉയർന്ന പരിധി 200 രൂപയായി സജ്ജീകരിച്ചിരിക്കുന്നു. 200 രൂപയിൽ താഴെയുള്ള പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കൾക്ക് യുപിഐ പിൻ ആവശ്യമില്ല. 

ഇന്റർനെറ്റ് ഇല്ലാതെ നിങ്ങൾക്ക് യുപിഐ ലൈറ്റ് ഉപയോഗിക്കാൻ കഴിയുമോ?

ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ ഡെബിറ്റ് പേയ്‌മെന്റുകൾ നടത്താം,അതേസമയം, ക്രെഡിറ്റ് പേയ്‌മെന്റുകൾ ഇന്റർനെറ്റിന്റെ സഹായത്തോടെ അക്കൗണ്ടിലേക്ക് ചെയ്യപ്പെടും. 

ഇത് ഉപയോക്താക്കൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?

ഇത്  ഉപയോക്താക്കൾക്ക് കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്ക് ലളിതവും വേഗതയേറിയതുമായ സൗകര്യം ഒരുക്കുന്നു. ഉപഭോക്താക്കൾക്ക് ഇനി അവരുടെ പണം നഷ്ടപ്പെടില്ല. തിരക്കേറിയ സമയങ്ങളിൽ പോലും ഇടപാട് നടത്താം 

എങ്ങനെ ഫണ്ട് ചേർക്കാം?

ഫണ്ടുകൾ ഓൺലൈൻ മോഡിൽ മാത്രമേ ചേർക്കൂ, ഇതിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്. 

എംഡിഎംഎയുമായി മലയാളി സീരിയല്‍ നടന്‍ അറസ്റ്റില്‍, 191 ഗ്രാം പിടിച്ചെടുത്തു

ബംഗളൂരു: മാരക മയക്കുമരുന്ന് എം ഡി എം എയുമായി മലയാളി സീരിയല്‍ നടന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. 191 ഗ്രാം എം ഡി എം എയുമായാണ് നടന്‍ ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗള്‍ത്തൊടി ജിതിന്‍ എന്നിവരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 2.80 കിലോ ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

ബംഗളൂരു എന്‍ ഐ എഫ് ടി കോളേജിന് സമീപത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട് 1985 പ്രകാരം കേസെടുത്തിട്ടുണ്ട്. കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായാണ് ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തിയതെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കൊല്ലം ആശ്രാമത്തെ ഡി ടി ഡി സി കൊറിയര്‍ സര്‍വീസ് വഴി കഴിഞ്ഞ മാസം 19 ന് 14.7166 ഗ്രാം എം ഡി എ കടത്തിയ കേസില്‍ ഒരാളെ കൂടി എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് വില്ലേജില്‍ ഉളിയക്കോവില്‍ കടപ്പാക്കട നഗറില്‍ താമസിക്കുന്ന അനന്തു എന്നറിയപ്പെടുന്ന ആകാശിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത് . ഈ കേസിലെ ഒന്നും രണ്ടും പ്രതികളായ കരുനാഗപ്പള്ളി പന്മന സ്വദേശി നന്ദു കൃഷ്ണന്‍ (22 വയസ്സ്), കൊല്ലം ഈസ്റ്റ് വില്ലേജില്‍ ഉളിയക്കോവില്‍ സ്വദേശി അനന്ത വിഷ്ണു എസ് (31 വയസ്സ് ) എന്നിവരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.

ബംഗ്ലൂരിലെ ഒരു പ്രമുഖ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ ആകാശ് പഠനകാലത്തിനിടയിലാണ് മയക്കുമരുന്ന് റാക്കറ്റുമായി പരിചയപ്പെടുന്നത്. കോളേജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച്‌ ചില മുന്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഈ റാക്കറ്റിലേക്കു ലഹരി പാര്‍ട്ടികള്‍ വഴിയാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്. പിന്നീട് ഇവരെ ഉപയോഗിച്ച്‌ മയക്കുമരുന്ന് കച്ചവടം നടത്തുന്നു. ഇതില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെല്ലാവരും തന്നെ മലയാളികളാണ് എന്നുള്ളത് നടുക്കമുണ്ടാക്കുന്ന വസ്തുതയാണ്.

ലഹരിക്കടത്തുകാരായി മാറ്റപ്പെടുന്ന വിദ്യാര്‍ത്ഥികളുടെയും അതേ കോളേജില്‍ പഠിക്കുന്ന ലഹരി ഉപയോഗിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികളുടെയും ബാങ്ക് എ.ടി.എം കാര്‍ഡ് ഉള്‍പ്പെടെ കൈക്കലാക്കി അതുവഴിയാണ് ഈ സംഘം പണമിടപാടുകള്‍ മുഴുവന്‍ നടത്തുന്നത്.

ആവശ്യക്കാരില്‍ നിന്നും ഗൂഗിള്‍ പേ വഴി പണം ഈ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയും. എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പിന്നീട് പിന്‍വലിച്ചെടുക്കുന്നതുമാണ് ഇവരുടെ രീതി. കേസുകളോ മറ്റോ വന്നാല്‍ തങ്ങളിലേക്ക് യാതൊരു വിധ അന്വേഷണവും എത്താതെയിരിക്കാനുള്ള അടവാണ് ഇതിന്റെ പിന്നില്‍. ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ ലക്ഷകണക്കിന് രൂപയുടെ ഇടപാടുകള്‍ ആണ് ഈ അക്കൗണ്ടുകള്‍ വഴി നടന്നിട്ടുള്ളത്. ഇത് സംബന്ധിച്ച രേഖകളെല്ലാം തന്നെ സൈബര്‍ സെല്ലിന്‍്റെ സഹായത്തോടെ കണ്ടെടുത്തു. സംഘത്തിലുള്ള കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികളുടെയും ഒരു മുന്‍ വിദ്യാര്‍ത്ഥിയുടെയും നിര്‍ണ്ണായക വിവരങ്ങള്‍ ആകാശ് എക്‌സൈസിന് കൈമാറിയിട്ടുണ്ട്. ഇതിന്‍്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്നാം പ്രതി ആകാശിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി. സുരേഷ് കൊല്ലം സ്പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി, വിഷ്ണു പ്രിവന്റീവ് ഓഫീസര്‍ മനോജ്‌ലാല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിഷ്ണു വിമല്‍ വൈശാഖ് ശാലിനിശശി, ഡ്രൈവര്‍ രാജഗോപാല്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group