ബെംഗളൂരു: കേരള, മഹാരാഷ്ട്ര അതിർത്തിയോടു ചേർന്നു ള്ള കർണാടക ജില്ലകളിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കാൻ അതതു കലക്ടർമാർക്ക് സർക്കാർ അനുമതി നൽകി.എന്നാൽ അതിർത്തി ചെക്പോസ്റ്റുകളിൽ കർശന പരിശോധന തുടരണം. വെള്ളിയാഴ്ച രാത്രി 9 മുതൽ തിങ്കൾ രാവിലെ 5 വരെയാണ് ഇവിടെ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. സംസ്ഥാനത്ത് കോവി ഡ് സ്ഥിരീകരണ നിരക്ക്(ടിപി ആർ) 2 ശതമാനത്തിൽ താഴെ ആയതിനാലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനിച്ചത്.

കർഫ്യു നീക്കുന്നതു സംബന്ധിച്ച് അതതു ജില്ലാ കലക്ടർമാർക്കു തീരുമാനമെടുക്കാം. ദക്ഷിണ കന്നഡ, കുടക്, ഉഡുപ്പി, ഹാസൻ ജില്ലകളിൽ വാരാന്ത്യ കർഫ്യൂ നീക്കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തു ദിവസവും രാത്രി 9 മുതൽ രാവിലെ 5 വരെയുള്ള രാത്രി കർഫ്യൂ തുടരും.കേരള, മഹാരാഷ്ട്ര അതിർ ത്തിയോടു ചേർന്നുള്ള ദക്ഷിണകന്നഡ, കുടക്, മൈസൂരു, ചാമ രാജ്നഗർ, ബൈളഗാവി, വിജയ പുര, ബീദർ, കലബുറഗി ജില്ലക ളിലാണ് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്.മഹാരാഷ്ട്രയോടു ചേർന്നു ള്ള ജില്ലകളിൽ കഴിഞ്ഞയാഴ്ച കർഫ്യു നീക്കിയിരുന്നെങ്കിലും കേരളത്തോടു ചേർന്നുള്ള ജില്ലകളിൽ തുടരുകയായിരുന്നു.