
ബെംഗളൂരു: മകന് അർബുദ ചികിത്സയ്ക്ക് പണം കണ്ടെത്താനാണു വാഹനമോഷ്ടാവായി മാറിയതെന്നു ബെംഗളൂരുവിൽ പിടിയിലായ മലയാളി മൊഴി നൽകിയ തായി പൊലീസ് അറിയിച്ചു. ബഹ്റൈനിൽ നേരത്തേ പൊലിസ് ഉദ്യോഗസ്ഥനായിരുന്നെന്നു പറയുന്ന നസീർ അഹമ്മദ് ഇമ്രാൻ (പിലാക്കൽ നസീർ-61) ആണ് കഴിഞ്ഞദിവസം കാർ കവർന്ന കേസിൽ പിടിയിലായത്. 2 ബൈക്കുകളും ഇയാളിൽ നിന്നു പിടിച്ചെടുത്തു.ബഹ്റൈൻ പൊലീസിൽ 9 വർഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങിയെന്നാണു നസീറിന്റെ മൊഴി. വാഹനമോഷണക്കേസിൽ 2008ലും അറസ്റ്റിലായിരുന്നു.
അന്നു ജാമ്യം ലഭിച്ച് പുറത്തി റങ്ങിയിട്ടും മകന്റെ ചികിത്സയ്ക്കായി പണം തികയാതെ വന്നതോടെയാണ് കുറ്റകൃത്യം തുടർന്നതെന്നാണു നസീർ പറയുന്നത്. കേരളത്തിൽ നിന്നും ഒട്ടേറെ വാഹനങ്ങൾ കവർന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
- കേരളത്തിൽ ഈ വർഷം സ്കൂൾ വേനലവധി ഒരു മാസം മാത്രമാകും
- അമേരിക്കന്‍ യുവതിയുടെ കണ്ണില്‍ നിന്ന് ജീവനുള്ള ഈച്ചകളെ നീക്കം ചെയ്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍
- കേന്ദ്ര ബജറ്റിനെതിരെ മാര്‍ച്ച് 28നും 29നും അഖിലേന്ത്യ തൊഴില്‍ പണിമുടക്ക്
