ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ്‌ഷോ പ്രമാണിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.മോദിയുടെ റോഡ്‌ഷോ രാവിലെ എച്ച്‌എഎല്ലിൽ നിന്ന് ആരംഭിക്കുമെന്നും ഇന്ദിരാനഗറിലെ സുരഞ്ജൻ ദാസ് റോഡ്, 100 അടി റോഡ്, ഓൾഡ് മദ്രാസ് റോഡ്, എംജി റോഡ്, ബ്രിഗേഡ് റോഡ് എന്നിവയിലൂടെ കടന്നുപോകുമെന്നും റിപ്പോർട്ട് .
വൈകുന്നേരം 4 മണിയോടെ കോൺവോയ് കോണനകുന്റെ ക്രോസ്, ജെപി നഗർ, ജയനഗർ 4-ാം ബ്ലോക്ക്, ആർവി റോഡ്, സൗത്ത് എൻഡ് സർക്കിൾ,ടെമ്പിൾ റോഡ്, ബസവനഗുഡി, ചാമരാജപേട്ട്, രാമകൃഷ്ണാശ്രമം, ബിന്നി മിൽ റോഡ്, മഗഡി റോഡ്, ബസവേശ്വര നഗർ റോഡ്, ശങ്കർ മഠം റോഡ്, മല്ലേശ്വരം, സാമ്പിഗെ റോഡ്, സങ്കി റോഡ്, മാരാമമ്മ സർക്കിൾ ബുൾ വഴി പോകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു താൽക്കാലിക ലിസ്റ്റ് മാത്രമാണ്. അന്തിമ സ്ഥിരീകരിച്ച റൂട്ട് ഉടൻ പുറത്തിറക്കും.
ഇതാ ക്രിക്കറ്റിലെ ‘റിയല്‍ ബോസ്’- ചര്‍ച്ചയായി കോഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ബംഗളുരു:കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം ശ്രദ്ധേയമായത് വിരാട് കോഹ്‌ലിയും ലഖ്‌നൗ മെന്റര്‍ ഗൗതം ഗംഭീറുമായുള്ള തര്‍ക്കങ്ങളുടെ പേരിലായിരുന്നു.അതിന് പിന്നാലെ ശ്രദ്ധേയമായൊരു ഇന്റസ്റ്റഗ്രാം പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കോഹ്‌ലി. വിന്‍ഡീസ് അതികായനും ഇതിഹാസ താരവുമായ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പഴയ അഭിമുഖ വീഡിയോയാണ് കോഹ്‌ലി പങ്കിട്ടത്.
ഈ വീഡിയോക്ക് താരം നല്‍കിയ ക്യാപ്ഷനും കൗതുകം ജനിപ്പിക്കുന്നതാണ്. ‘ദി റിയല്‍ ബോസ്’ എന്നാണ് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.തനിക്ക് ടി20 കളിക്കാന്‍ അഗ്രഹമുണ്ടായിരുന്നുവെന്ന് അഭിമുഖത്തില്‍ റിച്ചാര്‍ഡ്‌സ് പറയുന്നു. ‘ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം അന്ന് ഐപിഎല്ലോ, സിപിഎല്ലോ (കരീബിയന്‍ പ്രീമിയര്‍ ലീഗ്) ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഉറപ്പായും കളിക്കുമായിരുന്നു’- റിച്ചാര്‍ഡ്‌സ് പറയുന്നു.ലഖ്‌നൗ താരം നവീന്‍ ഉള്‍ ഹഖും കോഹ്‌ലിയുമായി തുടങ്ങിയ പ്രശ്‌നങ്ങളാണ് പിന്നീട് ലഖ്‌നൗ താരം തന്നെയായ കെയ്ല്‍ മേയേഴ്‌സുമായും ഗംഭീറുമൊക്കെയായി തര്‍ക്കത്തില്‍ കലാശിച്ചത്. സംഭവത്തിന് പിന്നാലെ ഇരുവര്‍ക്കും ഐപിഎല്‍ അച്ചടക്ക സമിതി വന്‍ തുക പിഴയും ചുമത്തി.