Home Featured ബെംഗളുരു:എയ്റോ ഇന്ത്യ ഷോ;ബെള്ളാരി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളുരു:എയ്റോ ഇന്ത്യ ഷോ;ബെള്ളാരി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളുരു • എയ്റോ ഇന്ത്യ പ്രദർശനത്തിന്റെ ഭാഗമായി കെംപെഗൗഡ വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിൽ നാളെ മുതൽ വെള്ളി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. രാവിലെ 6 മുതൽ രാത്രി 8 വരെയാണ് നിയന്ത്രണം. ബിഎംടിസി, കർണാടക ആർടിസി ബസുകൾക്ക് മാത്രമാണ് യെലഹങ്ക വ്യോമസേന താവളത്തിന് മുന്നിലൂടെയുള്ള ദേശീയപാതയിലൂടെ കടന്നുപോകാൻ അനുമതിയുള്ളത്.

വിമാനത്താവളം ഭാഗികമായി അടച്ചിടും:എയ്റോ ഇന്ത്യ പ്രദർശനത്തിന്റെ ഭാഗമായി കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള പകൽ സർവീസുകൾ ഭാഗികമായി റദ്ദാക്കി. നാളെ രാവിലെ 9 മുതൽ 12 വരെയും 14നും 15നും ഉച്ചയ്ക്ക് 12 മുതൽ 2.30 വരെ 16നും 17നും രാവിലെ 9.30 മുതൽ 12 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതൽ 5 വരെയുമാണ് സർവീസുകൾ റദ്ദാക്കിയത്.

വിമാനത്താവളത്തിലേക്ക് ബദൽ റോഡുകൾ :ബെംഗളൂരു ഈസ്റ്റ് സൈഡിൽ നിന്ന് വരുന്ന വാഹ നങ്ങൾ കെആർ പുരം-ഹെന്നൂർ കോസ്-ബാഗലൂർ,മൈലനഹള്ളി, ബേഗൂർ വഴി വിമാനത്താവളത്തിലെത്തണം.

•വെസ്റ്റ് സൈഡിൽ നിന്ന് വരുന്ന വാഹനങ്ങൾ ഗോരഗുണ്ഡപാളയ- ബിഇഎൽ സർക്കിൾ ഗംഗമ്മ സർക്കിൾ- മദർ ഡയറി, സന്ദീപ് ഉണ്ണിക്കൃഷ്ണൻ ജംക്ഷൻ, ദൊഡബല്ലാപുര റോഡ്, രാജനകുണ്ഡെ അഡിഗാനഹ ള്ളി-വിദ്യാനഗർ ക്രോസ് വഴി വിമാനത്താവളത്തിലെത്തണം.

•സൗത്ത് സൈഡിൽ നിന്ന് വരുന്ന വാഹനങ്ങൾ മൈസൂരു റോഡ്- നായന്തഹള്ളി- ചന്ദ്രാലേഔട്ട്, ഗോരെ ഗുണ്ഡപാളയ, ബിഇഎൽ സർക്കിൾ- ഗംഗമ്മ സർക്കിൾ മദർ ഡയറി- ദൊഡബല്ലാപുര റോഡ്, രാജനകുണ്ഡ അഡിഗനഹള്ളി- എംവിഐടി കോസ്- വിദ്യാനഗർ കോസ് വഴി വിമാനത്താവളത്തിലെത്താം.

പാർക്കിങ് സൗകര്യം എവിടെയൊക്കെ ?:എയ്റോ ഇന്ത്യ പ്രദർശനം കാണാ നെത്തുന്നവരുടെ സ്വകാര്യ വാഹനങ്ങൾ ജികെവികെ ക്യാംപസിലും ജക്കുരിലും പാർക്ക് ചെയ്യണം. ഇവിടെ നിന്ന് ആളുകളെ ബിഎംടിസി ബസുകളിൽ പ്രദർശന വേദിയിലെത്തിക്കും.

നഗരത്തിലേക്കുള്ള ബദൽ പാതകൾ:ഹൈദരാബാദ്, ചിക്കബെല്ലാപുര ഭാഗങ്ങളിൽ നിന്ന് വരുന്ന സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും ദേവനഹള്ളി വഴിയും തുമക്കൂരു ഭാഗത്ത് നിന്ന് വരുന്നവ ദൊബാസ്പേട്ട് വഴിയും നൈസ് റോഡ് വഴി വരുന്നവ സിഎംഐ ടി ജംക്ഷൻ വഴിയും നഗരത്തിലേക്ക് പ്രവേശിക്കണം.

പ്രവേശനം നിരോധിച്ച റോഡുകൾ:ബെള്ളാരി റോഡിൽ മേക്കറി സർക്കിൾ മുതൽ യെലഹങ്ക എംവിഐടി ഗേറ്റ് വരെയും ഗോരെഗുണ്ഡപാളയ മുതൽ ഹെന്നൂർ ജംക്ഷൻ വരെയും നാഗവാര ജംക്ഷൻ മുതൽ തന്നിസന്ദ വരെയും സ്വകാര്യ ബസുകൾ, ട്രാക്ടറുകൾ, ഭാരവാഹനങ്ങൾ എന്നിവയ്ക്ക് പ്രവേശനം നിരോധിച്ചു.

ബഹിരാകാശത്ത് കുട്ടികള്‍ ജനിക്കാന്‍ പോകുന്നു; പരീക്ഷങ്ങള്‍ക്ക് തുടക്കമിട്ട് രാജ്യം

ബഹിരാകാശത്ത് കുട്ടികള്‍ക്ക് ജനിക്കാന്‍ കഴിയുമോ എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നു വരുന്ന ഒന്നാണ്. വര്‍ഷങ്ങളായി അതിന്റെ സാദ്ധ്യതകള്‍ പരിശോധിക്കുകയാണ് ശാസ്ത്ര ലോകം.ഇപ്പോഴിതാ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ നെതര്‍ലാന്‍ഡിലെ ഒരു ബഹിരാകാശ കമ്ബനിയുമായി സഹകരിച്ച്‌ ബഹിരാകാശത്ത് മനുഷ്യ കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. കൃത്രിമ ബീജസങ്കലനം വഴിയാണ് ഇത് നടത്തുക.സ്പേസ്ബോണ്‍ യുണൈറ്റഡ് എന്നാണ് നെതര്‍ലന്‍ഡ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയുടെ പേര്.

ഐവിഎഫ് ചികിത്സയിലൂടെ കുട്ടികള്‍ ജനിക്കുന്ന ബയോ സാറ്റലൈറ്റ് നിര്‍മ്മിക്കാനാണ് കമ്ബനിയുടെ പദ്ധതി. ഈ കുട്ടികളെ ബഹിരാകാശ ശിശുക്കള്‍ എന്ന് വിളിക്കും. ഈ ബയോ സാറ്റലൈറ്റിന്റെ ആദ്യ പരീക്ഷണ പറക്കല്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നടന്നേക്കും. കാനഡയില്‍ നിന്നാണ് ഇത് വിക്ഷേപിക്കുക.ഭാവിയില്‍ ബഹിരാകാശത്ത് സാധാരണ മനുഷ്യ പുനരുല്‍പാദന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സ്‌പേസ്‌ബോണ്‍ യുണൈറ്റഡിലെ ഡോ. എബര്‍ട്ട് എഡല്‍ബ്രോക്ക് പറഞ്ഞു.

എന്നാല്‍ അതിനുമുമ്ബ് ബഹിരാകാശത്ത് ജനിക്കുന്ന കുട്ടികള്‍ ആരോഗ്യമുള്ളവരാണോ അല്ലയോ എന്നറിയാന്‍ കൃത്രിമ ബീജസങ്കലനം നടത്തണം. അത് ദീര്‍ഘകാലം ജീവിക്കുമോ ഇല്ലയോ? എന്തൊക്കെ പ്രശ്‌നങ്ങളാണ് അവര്‍ക്കുള്ളത് തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഉത്തരം കണ്ടെത്തേണ്ടുണ്ട്.ബഹിരാകാശത്ത് മനുഷ്യ പുനരുല്‍പ്പാദനം ശരിയായ രീതിയില്‍ നടത്തണമെന്ന് ഡോ.എഡല്‍ബ്രോക്ക് പറഞ്ഞു.

ഭൂമിക്ക് പുറത്ത് മനുഷ്യവാസം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന അസ്ഗാര്‍ഡിയ എന്ന ബഹിരാകാശ രാഷ്ട്ര സംരംഭവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 2016ലാണ് ഈ സംരംഭം രൂപീകരിച്ചത്. ബഹിരാകാശത്ത് കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്നതിന് മുമ്ബ്, ഭ്രൂണങ്ങളെ കൃത്രിമമായി വികസിപ്പിക്കാന്‍ കഴിയുന്ന ജൈവ തലത്തില്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് അസ്ഗാര്‍ഡിയയുടെ മേധാവി ലെംബിറ്റ് ഒപിക് പറയുന്നു.12 വര്‍ഷത്തിനുള്ളില്‍ മനുഷ്യന്‍ ബഹിരാകാശത്ത് ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുമെന്ന് 2019-ല്‍ ഡോ.എഡല്‍ബ്രോക്ക് പറഞ്ഞിരുന്നു.

2031-ഓടെ ഈ വികസനം പൂര്‍ത്തിയാകും. ഒരു തരത്തിലുമുള്ള പിഴവുകളുമില്ലാത്ത തുടക്കത്തില്‍ രണ്ട് പ്രസവങ്ങള്‍ ഉണ്ടാകണം എന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, ബഹിരാകാശത്ത് ജനിക്കുന്ന ഒരു കുട്ടിക്ക് ഉയര്‍ന്ന അളവിലുള്ള പ്രകൃതിദത്ത വികിരണം സഹിക്കാന്‍ കഴിയും. എന്നാല്‍ ഗുരുത്വാകര്‍ഷണത്തിന്റെ അഭാവവും കൂടുതല്‍ റേഡിയേഷനും അവിടെ ജനിക്കുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കാനിടയുണ്ട്.ഇതിനായുള്ള മുഴുവന്‍ പ്രക്രിയയും വളരെ സങ്കീര്‍ണ്ണമാണ്.

എളുപ്പം നടക്കില്ല. ഗര്‍ഭിണിയായ സ്ത്രീയില്‍ മാത്രം നമുക്ക് പരീക്ഷണം നടത്താന്‍ കഴിയില്ലെന്ന് ഡോക്ടര്‍ എഡല്‍ബ്രോക്ക് പറയുന്നു. 30 ഗര്‍ഭിണികളെങ്കിലും വേണം. എന്നാല്‍ അതിനുമുമ്ബ് സുരക്ഷ പരിശോധിക്കാന്‍ എലികളില്‍ ഈ പരിശോധന നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങളെല്ലാം വളരെ വേഗം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group