ബെംഗളൂരു സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം തെറ്റാണെന്നും ഇതു മാറ്റാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇടപെടണമെന്നും അപേക്ഷിച്ച് 13 മിനിറ്റ് വിഡിയോ പകർത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഹാസനിൽ നിന്നുള്ള എൻജിനീ യറിങ് വിദ്യാർഥി ഹേമന്ത്ഗൗഡ(20) ആണ് മരിച്ചത്. നിലവിലെ വിദ്യാഭ്യാസ സംവിധാന വിദ്യാർഥികൾക്ക് യാതൊഒരു ഗുണവും ചെയ്യുന്നില്ലെന്നും ഇതു മാറ്റാൻ മുഖ്യമന്ത്രിയും സർ വകലാശാല വൈസ് ചാൻസലർമാരും ഇടപെടണമെന്നാണ് ആവി
വിഡിയോ വാർത്താ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കണം.തന്റെ അവയവങ്ങൾ അർഹരായവർക്കു ദാനം ചെയ്യണമെന്നും അന്തിമ കർമം മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ മന്ത്രിയുടെയും സാന്നിധ്യത്തിൽ നടത്തണമെന്നും ഗൗഡ അവസാനമായി പകർത്തിയ വീഡിയോയിൽ പറയുന്നു. അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്നു അപേക്ഷിച്ചിട്ടുണ്ട്.ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് ഹേമന്തിന്റെ മൃതദേഹം കണ്ടെത്തിയത്. വിശദമായി അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു