ബെംഗളൂരു: പരീക്ഷാഹാൾ ടിക്കറ്റ് വീട്ടിൽ വളർത്തുന്ന ആട് തിന്നതിനെ തുടർന്ന് ഒമ്പതാംക്ലാസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രി വടക്കൻ കർണാടത്തിലെ ബീദർ ജില്ലയിലെ ബസവകല്യാണിലാണ് സംഭവം. ഹാൾ ടിക്കറ്റ് ആട് തിന്നതായി മനസ്സിലായതോടെ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന് വിദ്യാർഥിനി ഭയന്നു. തുടർന്ന് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിയിച്ച് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കത്തെഴുതി. ഈ കത്ത് സഹോദരനെ ഏൽപ്പിച്ചശേഷം വീടുവിട്ടിറങ്ങുകയായിരുന്നു.
വീട്ടുകാരും അയൽവാസികളും മൂന്നു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ കൃഷിയിടത്തിലുള്ള കിണറ്റിൽ വിദ്യാർഥിനിയെ കണ്ടെത്തുകയായിരുന്നു. അവശനിലയിലായ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, സ്കൂൾ അധികൃതർ വിദ്യാർഥിനിയെ പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുണ്ട്.
ദത്തുപുത്രിയെ ലൈംഗികമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സൈനികനും ഭാര്യയും അറസ്റ്റില്‍
ദത്തുപുത്രിയെ ലൈംഗികമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സൈനികനും ഭാര്യയും അറസ്റ്റില്‍. 11 വയസ്സുള്ള പെണ്‍കുട്ടിയാണ് മരണപ്പെട്ടത്.കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദമ്ബതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയിലെ മധുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.അറസ്റ്റിലായ സൈനികൻ്റെ ഭാര്യ പെണ്‍കുട്ടിയുടെ ബന്ധുവാണ്. 11 കാരിയുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു.
പിന്നാലെ പെണ്‍കുട്ടിയുടെ പിതാവും ഉപേക്ഷിച്ചു പോയി. ഇവർ ഇതോടെയാണ് പെണ്‍കുട്ടിയെ ദത്തെടുത്തത്. കഴിഞ്ഞ ആഴ്ചയാണ്, ഇന്ത്യൻ ആർമിയില്‍ സുബേദാറും ജമ്മു കശ്മീരില്‍ സേവനമനുഷ്ഠിക്കുന്നതുമായ സൈനികൻ ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഇയാള്‍ 11 കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ഊമച്ചിക്കുമല്‍ പൊലീസ് പറഞ്ഞു.