
ബെംഗളൂരു റിപ്പബ്ലിക് ദിന പരേഡിൽ ശ്രീനാരായണഗുരുവിനെ പ്രമേയമാക്കിയുള്ള കേരളത്തിന്റെ നിശ്ചലദൃശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതു പ്രധാനമന്ത്രി അറിഞ്ഞിട്ടാണോ എന്ന ചോദ്യമുന്നയിച്ചു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ.
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ മുഖ്യ സ്ഥാനമുള്ള ശ്രീനാരായണഗുരുവിനെ അംഗീകരിക്കാൻ എന്തു കൊണ്ടാണു ബിജെപി മടിക്കുന്നത്. ഹിന്ദു മതത്തിലെ അനാചാരംങ്ങൾക്കെതിരെയാണ് ശ്രീനാരായണ ഗുരു പടപൊരുതിയത്. സാമൂഹിക നീതിക്കായി വാദിച്ച പരി ഷ്കർത്താവിനെ ഏത് നയത്തിന്റെ അടിസ്ഥാനത്തിലാണ് ബി ജെപി അവഗണിക്കുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു. ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ കൊല്ലം ചടയമംഗലത്തെ ജടായു പാറ പ്രമേയമാക്കിയ നിശ്ചലദൃശ്യത്തിനാണു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ജൂറി അനുമതി നിഷേധിച്ചത്.
നിശ്ചലദൃശ്യത്തിന്റെ കവാടത്തിൽ ശ്രീനാരായണഗുരുവിന്റെ ചിത്രത്തിനു പകരം ശങ്കരാചാര്യരുടെ ചിത്രം സ്ഥാപിക്കണം എന്നായിരുന്നു ജൂറി നിർദേശിച്ചത്. ദക്ഷിണേന്ത്യയിൽ നിന്ന് ഇത്തവണ കർണാടകയ്ക്കു മാത്രമാണു പരേഡിൽ പങ്കെടുക്കുന്നതിന് അനുമതി.