സെമി-ഹൈ ട്രെയിൻ സര്‍വീസ്: മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്തുന്ന പുതിയ സെമി-ഹൈ ട്രെയിൻ സര്‍വീസ് ബ്രോഡ്ഗേജ് ലൈൻ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രണ്ട് നഗരങ്ങള്‍ക്കുമിടയില്‍ ആരംഭിക്കാൻ പദ്ധതിയിട്ട് ദക്ഷിണ റെയില്‍വേ.പുതിയ സെമി-ഹൈ വൈഡ് ഗേജ് ലൈൻ പൂര്‍ത്തിയായാല്‍ ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും.16 കോച്ചുകളും രണ്ട് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളുമുള്ള ഫുള്‍ റിസര്‍വ്ഡ് ട്രെയിനായിരിക്കും പുതിയതായി സര്‍വീസ് ആരംഭിക്കുക.
ബെംഗളൂരു-ചെന്നൈ യാത്രാ സമയം രണ്ട് മണിക്കൂര്‍ 15 മിനിറ്റ് ആയിരിക്കും. ബെംഗളൂരുവിലെ ബൈപ്പനഹള്ളിക്കും ചെന്നൈ സെൻട്രലിനും ഇടയിലുള്ള ഏകദേശം 350 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വേയ്ക്ക് റെയില്‍വേ മന്ത്രാലയം 8.3 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.200 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിനുകള്‍ കൈകാര്യം ചെയ്യുന്നതിന് ട്രാക്ക് നവീകരിക്കാൻ ദക്ഷിണ റെയില്‍വേക്ക് പദ്ധതിയുണ്ട്. നവീകരണം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ട്രെയിൻ സര്‍വീസ് ആരംഭിക്കുന്നതോടെ ബെംഗളൂരു-ചെന്നൈ റൂട്ട് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ റൂട്ടുകളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ശരാശരി 81 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് നാല് മണിക്കൂറും 25 മിനിറ്റും കൊണ്ട് യാത്ര പൂര്‍ത്തിയാക്കുന്ന ബാംഗ്ലൂര്‍-ചെന്നൈ പാതയിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണ്.
ബംഗളൂരു-മൈസൂരു എക്സ്പ്രസ്വേയില് കാര്‍ ഡ്രൈവറെ അടിച്ചുകൊന്ന് ടോള്‍ പ്ലാസ ജീവനക്കാരന്
ബംഗളൂരു-മൈസൂരു എക്സ്പ്രസ്വേയില് കാര്‍ ഡ്രൈവറെ അടിച്ചുകൊന്ന് ടോള്‍ പ്ലാസ ജീവനക്കാരൻ. ശേഷാഗിരിഹള്ളി ടോള്‍പ്ലാസയിലാണ് ബംഗളൂരു സൗത്തിലെ കരിക്കല്‍ താണ്ട്യ സ്വദേശി പവൻ കുമാര്‍(26) കൊല്ലപ്പെട്ടത്.ടോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി പത്തിന് കര്‍ണാടകയിലെ രാമനഗര്‍ ജില്ലയിലാണ് സംഭവം. പവൻ കുമാറും സുഹൃത്തുക്കളും എക്സ്പ്രസ്വേ വഴി മൈസൂരുവില്‍നിന്ന് ബംഗളൂരുവിലേക്ക് തിരിച്ചതായിരുന്നു. രാത്രി ഒൻപതു മണിയോടെയാണ് ഇവര്‍ ശേഷാഗിരിഹള്ളി ടോള്പ്ലാസയിലെത്തിയത്.
തുടര്‍ന്നായിരുന്നു ടോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പവന്റെ സുഹൃത്തുക്കളും ടോള്‍പ്ലാസ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇത് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ നാട്ടുകാര്‍ ഇടപെട്ട് രണ്ടുസംഘത്തെയും പിന്തിരിപ്പിച്ചു.തുടര്‍ന്ന് പവനും സുഹൃത്തുക്കളും ഇവിടെനിന്നു തിരിച്ചെങ്കിലും ടോള്ജീവനക്കാര് ഇവരുടെ വാഹനം പിന്തുടര്ന്നു. അല്പംകൂടി മുന്നോട്ടുപോയി കാര്‍ ടോള്‍ ജീവനക്കാര്‍ തടയുകയും ഹോക്കി വടികളുമായി ഇവരെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് മര്‍ദനമേറ്റ് പവൻ കുമാര്‍ മരിക്കുന്നത്.