ബെംഗളൂരു:റായ്ച്ചൂരിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു; 23 കുട്ടികൾ ഉൾപ്പെടെ 60 പേർ കടുത്ത വയറിളക്കവും ഛർദിയും ബാധിച്ച് ആശുപത്രിയിലായി. ഗാർഹിക പൈപ്പ് ലൈനിൽ മലിനജലം എത്തിയതെങ്ങനെ അന്വേഷണത്തിന് ഉത്തരവിട്ടു. മഴയിൽ പൈപ്പിനിനു കേടുപാടുണ്ടായതും അതു പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാ തിരുന്നതുമാണ് ദുരന്തകാരണമെന്ന് ആരോപണമുണ്ട്.
അടിയന്തര റിപ്പോർട്ട് നൽകാനാണ് വാട്ടർ സപ്ലൈ ആൻഡ് സെവെറേജ് ബോർഡ് ചിഫ് എൻജിനീയറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്.നഗരത്തിലെ മുഴുവൻ വാർഡുകളിലെയും പൈപ്പ് വെള്ളത്തിന്റെ സാംപിളുകൾ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
അധികൃതരുടെ ഭാഗത്തു വിഴ്ചയുണ്ടായതായി തെളിഞ്ഞാൽ കർശന നടപടിയെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മരിച്ചവരുടെ കുടുംബാംഗ ങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വിതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.