Home Featured ബംഗളൂരു: വിജയപുരയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

ബംഗളൂരു: വിജയപുരയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

ബംഗളൂരു: വിജയപുരയില്‍ ദേശീയപാത 59ല്‍ ഓടിക്കൊണ്ടിരിക്കെ ബസിന് പിടിച്ചു. ഹിതനള്ളിയില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം.ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് ബസില്‍ തീപടര്‍ന്നത്. യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ബംഗളൂരുവില്‍നിന്ന് വിജയപുരയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. ടയര്‍ പൊട്ടിത്തെറിച്ച്‌ തീ പടര്‍ന്നു തുടങ്ങുമ്ബോഴേക്കും ഡ്രൈവര്‍ ബസ് നിയന്ത്രണം വിടാതെ റോഡരികിലൊതുക്കി യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. ഇതിനുപിന്നാലെ ബസ് പൂര്‍ണമായും കത്തിയമരുകയായിരുന്നു. യാത്രക്കാരുടെ ലഗേജുകളും മറ്റും ബസില്‍ കത്തിനശിച്ചു. വിജയനഗര റൂറല്‍ പൊലീസ് കേസെടുത്തു.

വീട്ടമ്മയെ നഗ്‌നയാക്കി മര്‍ദിച്ച സംഭവം: കര്‍ണാടക സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ബെളഗാവിയില്‍ വീട്ടമ്മയെ നഗ്‌നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി.അസാധാരണമായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി ഇതിന് അസാധാരണമായ ചികിത്സയുമുണ്ടെന്ന് പ്രതികരിച്ചു. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.സ്ത്രീയുടെ മകന്‍, മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുമായി ഒളിച്ചോടിയിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഡിസം. 11ന് സ്ത്രീയെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കി നഗ്‌നയാക്കി മര്‍ദിക്കുകയായിരുന്നു.

സംഭവത്തില്‍ ഈ മാസം 18ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ശശികിരണ്‍ ഷെട്ടിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. അടുത്തതവണ കേസില്‍ വാദം കേള്‍ക്കുമ്ബോള്‍ ബെളഗാവി പോലീസ് കമ്മിഷണര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. മഹാഭാരതത്തില്‍ ദ്രൗപദിക്ക് സംഭവിച്ചതിനേക്കാള്‍ മോശം അനുഭവമാണ് വീട്ടമ്മയ്‌ക്ക് സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു.കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഇത്തരമൊരു സംഭവം നടന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഇനി ആര്‍ക്കും സംഭവിക്കരുത്. രാജ്യത്തെ മുഴുവന്‍ സ്ത്രീകളെയും ബാധിക്കുന്ന പ്രശ്‌നമാണിത്. പോലീസിന്റെ യഥാര്‍ത്ഥ ഡ്യൂട്ടി എന്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും കോടതി വിമര്‍ശിച്ചു. ആക്രമിക്കപ്പെട്ട സ്ത്രീ പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളാണെന്നും എന്നാല്‍ കേസില്‍ ആ വകുപ്പ് ചേര്‍ത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

You may also like

error: Content is protected !!
Join Our WhatsApp Group