ന്യൂഡൽഹി: കർണാടകയിൽ വർഗീയ ധ്രുവീകരണം ശക്തമായതോടെ ബെംഗളൂരുവിൽ നിന്നുള്ള നിരവധി ഐടി സ്ഥാപനങ്ങൾ തങ്ങളുടെ ബിസിനസുകൾ കർണാടകയിൽനിന്ന് തമിഴ്നാട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചതായി റിപോർട്ട്.ദി പ്രിന്റാണ് റിപോർട്ട് പുറത്തുവിട്ടത്.
നിരവധി കമ്ബനികൾ സർക്കാരിനെ സമീപിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പക്ഷേ, എന്താണ് കാരണമെന്ന് കമ്ബനികൾ വ്യക്തമാക്കിയില്ലത്രെ.തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജനും ഐടി കമ്ബനികൾ സംസ്ഥാനത്തോട് ‘വലിയ താൽപ്പര്യം’ കാണിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു.
ഒപ്പം ഈ കമ്ബനികൾ കർണാടകയിൽ നിന്നാണോ അതോ മറ്റെവിടെനിന്നെങ്കിലുമാണോ എന്ന്പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല. ‘സംസ്ഥാനത്തോട് കമ്ബനികൾക്ക് വലിയ താൽപ്പര്യം കാണുന്നുണ്ട്, ഞങ്ങൾക്കും അതിൽ താൽപര്യമുണ്ട്’- ധനമന്ത്രി പറഞ്ഞു.
ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി തമിഴ്നാട് ധനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ആ സമയത്തു തന്നെ ഡിഎംകെയുടെ ഒരു ഓഫിസ് ന്യൂഡൽഹിയിൽ തുറക്കും. അതിനുവേണ്ടി കൂടിയാണ് തമിഴ്നാട് ധനമന്ത്രി ഡൽഹിയിലെത്തിയത്.
തമിഴ്നാട്സർക്കാർ ഉടൻ തന്നെ സിംഗപ്പൂർ, യുകെ തുടങ്ങിയവിദേശ രാജ്യങ്ങളിൽനിന്നുള്ളവരെ ഉൾപ്പെടുത്തി നിക്ഷേപ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്.ഹിജാബ് നിരോധനം, ഹലാൽ മാംസത്തെക്കുറിച്ചുള്ള വിവാദം, ബഹിഷ്കരണംഎന്നിങ്ങനെ വർഗീയ സംഘർഷംആളിക്കത്തിക്കുന്ന നിരവധി പ്രചാരണങ്ങളുടെ പ്രഭവകേന്ദ്രമായിരിക്കുന്ന സമയത്താണ് ഐടി സ്ഥാപനങ്ങൾ തങ്ങളുടെ ബിസിനസുകൾ കർണാടകയിൽ നിന്ന് മാറ്റാൻആഗ്രഹിക്കുന്നുവെന്ന റിപോർട്ടുകൾ വരുന്നത്.
കർണാടക ക്ഷേത്രത്തിലെ മേളകളിലും ഉത്സവങ്ങളിലും മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും നേരെയുള്ള ആക്രമണങ്ങൾ,മിശ്രവിശ്വാസികളായ ദമ്ബതികളെ ആക്രമിക്കുന്നഹിന്ദു വിജിലന്റ് ഗ്രൂപ്പുകൾ തുടങ്ങി നിരവധിപ്രശ്നങ്ങളാണ് കർണാടക നേരിടുന്നത്.
ഏകദേശം ഒരാഴ്ച മുമ്ബ്, ബയോകോൺ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർഷാ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയോട് മുസ് ലിംകൾ നേരിടുന്ന ‘വർഗീയ ബഹിഷ്കരണം’ പരിഹരിക്കാൻ ആവശ്യപ്പെട്ടിരുന്നു.ഇന്ത്യയുടെ ഐടി ഹബ്ബായി കരുതപ്പെടുന്ന സംസ്ഥാനമാണ് കർണാടക. കൂടാതെ ബയോടെക്നോളജി, എയറോസ്പേസ്, ഫുഡ് പ്രോസസിങ്, ഫിൻടെക്, സിറാമിക്സ്, ബാറ്ററി മാനുഫാക്ചറിങ് തുടങ്ങിയവയ്ക്കും പേരുകേട്ടതാണ് കർണാടക.