തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്.
ഒന്നു മുതല്‍ ഒന്‍പത് വരെ ക്ളാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. 10, 11,12 ക്ളാസുകളും ബിരുദ ബിരുദാനന്തര ബിരുദ ക്ളാസുകളും ഫെബ്രുവരി ഏഴ് മുതല്‍ പുനരാരംഭിക്കും. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്താനും തീരുമാനമായി. ആരാധനാലയങ്ങളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ഫെബ്രുവരി ആറ് ഞായറാഴ്ചയും ഇത് ബാധകമാണ്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് പരമാവധി 200 പേരെ അനുവധിക്കും. ഈ വര്‍ഷവും വീടുകളില്‍ തന്നെ പൊങ്കാലയിടണം.
കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുത്ത് ജില്ലകളെ തരംതിരിച്ചിരിക്കുന്നതിലും മാറ്റം വന്നു. കൊല്ലം ജില്ലയെ മാത്രമാണ് ഇപ്പോള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണ് ബി കാറ്റഗറിയില്‍. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെ സി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട് ജില്ല ഒരു വിഭാഗത്തിലും ഉള്‍പ്പെടുന്നില്ല.
സംസ്ഥാനത്ത് വിദേശത്തു നിന്ന് എത്തുന്നവരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കാന്‍ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ യോഗം തീരുമാനിച്ചത്.
ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം തുടരും. എന്നാല്‍ ആരാധനയ്ക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇരുപതു പേരെയാണ് അനുവദിക്കുക. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താന്‍ നിര്‍ദേശിക്കും. ക്ഷേത്ര പരിസരത്ത് ഇരുന്നൂറു പേരെ മാത്രമേ അനുവദിക്കൂ.
തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കി.ഇതോടെ കൊല്ലം ജില്ല മാത്രമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ബാധകമായ സി കാറ്റഗറിയില്‍ ഉള്‍പ്പെടുക. എ കാറ്റഗറിയില്‍ മലപ്പുറം കോഴിക്കോട് ജില്ലകളും,കാസര്‍ക്കോട് ഒഴികെയുള്ള മറ്റു ജില്ലകള്‍ ബി കാറ്റഗറിയിലുമാണ് ഉള്‍പ്പെടുന്നത്.