Home Featured ബംഗളൂരു: റാപിഡ് റോഡ് ഗതാഗതത്തിനായി തുറന്നു

ബംഗളൂരു: റാപിഡ് റോഡ് ഗതാഗതത്തിനായി തുറന്നു

ബംഗളൂരു: റാപിഡ് റോഡ് വര്‍ക് (ആര്‍.ആര്‍.ഡബ്ലിയു)പദ്ധതിയുടെ പൈലറ്റ് പ്രോജക്ടായി പ്രവൃത്തി പൂര്‍ത്തിയാക്കിയ ബിന്നമംഗല-ഓള്‍ഡ് മദ്രാസ് റോഡ് ഗതാഗതത്തിനായി തുറന്നു.വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം നിര്‍വഹിച്ചു.റാപിഡ് റോഡ് പദ്ധതിയുടെ ചെലവ് കുറക്കാന്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ബി.ബി.എം.പിയോട് നിര്‍ദേശിച്ചു.

ഇന്ദിര നഗറിലെ 100 ഫീറ്റ് റോഡ് ജങ്ഷന്‍ ബിന്നമംഗല മുതല്‍ ഓള്‍ഡ് മദ്രാസ് റോഡ് വരെയാണ് 15 ദിവസംകൊണ്ട് റോഡ് പ്രവൃത്തി നടത്തിയത്. പുതിയ റോഡിലൂടെ 20 ടണ്‍ ഭാരം വഹിച്ചുളള വാഹനങ്ങള്‍ക്ക് വരെ കടന്നുപോകാനാവും.നേരത്തേ നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ടുവന്നു നിരത്തിയാണ് റോഡ് പ്രവൃത്തി നടത്തിയത്.

എന്നാല്‍, അതിവേഗം പണിതീരുമെങ്കിലും വൈറ്റ് ടോപ്പിങ്ങിനേക്കാളും ചെലവ് കൂടുതലാണിതിന്. ഒരു കിലോമീറ്ററിന് സാധാരണ റോഡിന്റെ 20 മടങ്ങ് ചെലവ് വരും. റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് വൈറ്റ് ടോപ്പിങ്.

വിവാഹത്തലേന്ന് സെല്‍ഫിയ്ക്കിടെ വധു 50 അടിയിലേറെ താഴ്ചയുള്ള പാറക്കുളത്തില്‍ വീണു, കൂടെച്ചാടി വരനും: വിവാഹം നീട്ടിവെച്ചു

കൊല്ലം: കൊല്ലത്ത് വിവാഹത്തലേന്ന് സെല്‍ഫിയെടുക്കുന്നതിനിടെ വധു 50 അടിയിലേറെ താഴ്ചയില്‍ ആഴമുള്ള പാറക്കുളത്തില്‍ വീണു.പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ വരനും ചാടി. ഒടുവില്‍ വസ്ത്രത്തില്‍ പിടിച്ച്‌ കുട്ടിയെ കരയ്ക്കടുപ്പിച്ചു. നിലവിളി കേട്ടെത്തിയ പ്രദേശവാസി നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവര്‍ത്തനം നടത്തി. വധുവിനെ കാലിന് പരിക്കേറ്റതിനാല്‍ വിവാഹം മൂന്ന് മാസത്തേക്ക് നീട്ടി വെച്ചിരിക്കുകയാണ്.

പരവൂര്‍ കൂനയില്‍ അശ്വതികൃഷ്ണയില്‍ വിനു കൃഷ്ണന്‍, കല്ലുവാതുക്കല്‍ ശ്രീരാമപുരം അറപ്പുരവീട്ടില്‍ സാന്ദ്ര എസ്.കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പാരിപ്പള്ളി വേളമാനൂര്‍ കാട്ടുപുറം പാറക്വാറിയിലെ കുളത്തിലാണ് ഇരുവരും വീണത്.ഇരുവരും ദര്‍ശനത്തിനായി വിവിധ ക്ഷേത്രങ്ങളില്‍ പോയിരുന്നു. തുടര്‍ന്നാണ് വേളമാനൂര്‍ കാട്ടുപുറത്തെത്തിയത്.

സാന്ദ്ര വീണതിനെത്തുടര്‍ന്ന് രക്ഷിക്കാനായി വിനു കൃഷ്ണന്‍ കൂടെച്ചാടി. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന സാന്ദ്രയെ വിനു കൃഷ്ണന്‍ രക്ഷിച്ച്‌ പാറയില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു.സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ യുവാവ് സംഭവം കണ്ട് പ്രദേശവാസികളെയും പോലീസിനെയും വിവരമറിയിച്ചു. പാരിപ്പള്ളി പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

പാറ പൊട്ടിച്ച്‌ 120-ലധികം അടി താഴ്ചയുള്ളതാണ് ക്വാറി. പ്രദേശവാസികളായ രണ്ടുയുവാക്കളുടെ നേതൃത്വത്തില്‍ കുളത്തിലിറങ്ങി ചങ്ങാടത്തില്‍ ഇരുവരെയും രക്ഷിച്ച്‌ കരയ്‌ക്കെത്തിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിശ്രുത വധൂവരന്മാര്‍ പരിക്കേറ്റ് ആശുപത്രിയിലായതിനാല്‍ വിവാഹം മൂന്നു മാസത്തേക്ക് മാറ്റിവെച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group