
ബംഗളൂരു: കോറമംഗലയില്‍ പബ്ബിന്റെ മറവില്‍ നടത്തിവന്ന അനധികൃത ഡാന്‍സ് ബാറില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. പബ്ബിലെ മുറികളിലായി താമസിപ്പിച്ചിരുന്ന വിവിധ സംസ്ഥാനക്കാരായ 28 യുവതികളെ രക്ഷപ്പെടുത്തി.
- കൊടുങ്ങല്ലൂര്‍ കൂട്ട ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യത ; ഉറക്കത്തിൽ മരണം സംഭവിക്കാൻ വിഷവാതക പ്രയോഗം
- വെള്ളിത്തിരയിലും പയറ്റാനൊരുങ്ങി യെദിയൂരപ്പ
കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ലക്ഷക്കണക്കിന് രൂപയും അന്വേഷണ സംഘം കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പബ്ബില്‍ മദ്യം വിളമ്ബുന്ന ജോലിക്കെന്ന പേരിലാണ് യുവതികളെ എത്തിച്ചതെന്നും നൃത്തം ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പാര്‍ട്ടി കഴിഞ്ഞാല്‍ പബ്ബിന്റെ ഒന്നും രണ്ടും നിലകളില്‍ ഇവരെ ഉടമകള്‍ പൂട്ടിയിടുകയായിരുന്നു പതിവ്. പബ്ബിലെ മറ്റു ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.