ബെംഗളൂരു : മറാഠ ഭൂരിപക്ഷമുള്ള വടക്കൻ കർണാടകയിലെ പ്രദേശങ്ങളെ മഹാരാഷ്ട്രയുമായി ചേർത്ത് മോർഫ് ചെയ്ത ഭൂപടം പ്രചരിപ്പിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി (എംഇഎസ്). ഇതേ തുടർന്ന് എംഇഎസിനെ നിരോധിക്കണമെന്ന ആവശ്യവുമായി കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധം ശക്തമാക്കി.
ബെളഗാവി, നിപ്പണി, കാർ വാർ, ബീദർ, ഭാൽകി തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ മഹാരാഷ്ട്രയുടെ ഭൂപടം എംഇഎസ് യുവജന വിഭാഗം പ്രസിഡന്റ് ശുഭം ഷെൽ കെ സമൂഹ മാധ്യമത്തിൽ പങ്കു വച്ചതാണ് വിവാദമായത്.
അതിർത്തിയിലെ മറാഠികൾ നീതിക്കായി വർഷങ്ങളായി കാത്തിരിക്കുകയാണെന്ന കുറിപ്പും ഭൂപടത്തിന്റെ ഭാഗമാണ്. തുടർന്ന് ഇവർക്കായി നിലകൊള്ളുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ നടത്തിയ പരാമർശം കന്നഡവാദികളുടെ പ്രതിഷേധത്തിന് ആക്കം കൂട്ടി.
മഹാരാഷ്ട്രയ്ക്ക് ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. രാഷ്ട്രീയ നില നിൽപിനായി മഹാരാഷ്ട്ര നേതാക്കൾ അനാവശ്യമായി അതിർത്തി പ്രശ്നം ഉന്നയിക്കരുതെന്നും അജിത് പവാറിന്റെ പ്രസംഗത്തെ അപലപിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.