ബെംഗളൂരു: ഒല, ഊബർ ഡ്രൈവർമാരും ഫുഡ് ഡെലിവറി എക്സിക്യൂട്ടീവുകളും സ്ത്രീകളെ ആക്രമിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതായി നിരവധി റിപ്പോർട്ടുകൾക്കിടയിൽ, സിറ്റി പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി എല്ലാ ടാക്സി ഡ്രൈവർമാരോടും ഡെലിവറി എക്സിക്യൂട്ടീവുകളോടും പോലീസിൽ നിന്ന് എൻഒസി വാങ്ങാൻ ഉത്തരവിട്ടു.
ടാക്സി സർവീസ് അഗ്രഗേറ്റർമാരുടെയും ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളുടെയും മുതിർന്ന ഉദ്യോഗസ്ഥരുമായി സിറ്റി പോലീസ് കമ്മീഷണർ ശനിയാഴ്ച ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി.
ഒലയും ഊബറും പോലുള്ള ക്യാബ് അഗ്രഗേറ്ററുകൾ ഡ്രൈവർമാരെ നിയമിക്കുന്നതിന് പോലീസ് വെരിഫിക്കേഷൻ ഒരു മുൻവ്യവസ്ഥയാക്കണമെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയാൽ കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണമീടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: പണമീടാക്കുന്ന എല്ലാത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.വൈകാതെ ഇത് സംബന്ധിച്ച നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിയന്ത്രണമേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചതായാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതും, ഭാഗ്യം പരീക്ഷിക്കുന്നതുമായ രണ്ട് തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനാണ് കേന്ദ്ര നീക്കം. നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച സമിതി തയാറാക്കിയ നിയമത്തില്‍ സ്കില്‍ ഗെയിമുകള്‍ക്ക് മാത്രമാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയമന്ത്രണമേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചതായാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
സ്കില്‍ ഗെയിമുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് രജിസ്ട്രേഷനും പരാതി പരിഹാര സെല്ലും അടക്കം ഏര്‍പ്പെടുത്തി നിയന്ത്രിക്കാനായിരുന്നു സമിതിയുടെ ശുപാര്‍ശ. ഭാഗ്യപരീക്ഷണ ഗെയിമുകള്‍ നിരോധിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ് നിലവില്‍ അധികാരം. നിരവധി ഭാഗ്യപരീക്ഷണ ഗെയിമുകള്‍ ഇതിനോടകം സംസ്ഥാനങ്ങളില് നിരോധിച്ചിട്ടുണ്ട്. യുവാക്കള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളാകുന്നതും പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവങ്ങളും കണക്കിലെടുത്താണ് ഇപ്പോഴത്തെ നിയന്ത്രണ നീക്കം.