ജൂലൈ 13 ന്, ബംഗളൂരുവിലെ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറായ 52 കാരനായ പി എസ് ഗോപിനാഥ്, മകളെ ട്യൂഷൻ ക്ലാസിലേക്ക് വിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മകൻ തേജസ് നായരെ മരിച്ച നിലയില്‍ കണ്ടെത്തി.ആറാം സെമസ്റ്റര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ തേജസ് എന്ന 22 കാരൻ തേജസ് ഒരു കുറിപ്പ് എഴുതിവച്ചിരുന്നു: “ഞാൻ ചെയ്തതിന് അമ്മയും അച്ഛനും ക്ഷമിക്കണം. ഇതല്ലാതെ എനിക്ക് വേറെ വഴിയില്ല. എന്റെ പേരിലുള്ള മറ്റ് വായ്പകള്‍ അടയ്ക്കാൻ എനിക്ക് കഴിയില്ല, ഇതാണ് എന്റെ അന്തിമ തീരുമാനം. വിട.”ഓണ്‍ലൈൻ ആപ്പുകള്‍ വഴി നേടിയ ഉടനടി വായ്പയുടെ പേരില്‍ പീഡനം ആരോപിച്ച് തേജസ് ആത്മഹത്യ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും, നോര്‍ത്ത് ബെംഗളൂരു പ്രദേശമായ ജാലഹള്ളിയിലെ താമസക്കാരനായ ഗോപിനാഥിന് ലോണ്‍ ദാതാക്കളുടെ ഏജന്റുമാരില്‍ നിന്ന് തേജസിന്റെ മൊബൈല്‍ ഫോണിലേക്ക് കോളുകള്‍ വരുന്നത് നിലച്ചിട്ടില്ല.
മകന്റെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ അദ്ദേഹത്തിന് അയച്ചുകൊടുത്തുകൊണ്ടേയിരിക്കുന്നു.അവ്യക്തമായ നിയന്ത്രണങ്ങളുടെയും നിസ്സാര ഡോക്യുമെന്റേഷനുമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് പണമിടപാട് സ്ഥാപനങ്ങള്‍, ലോണ്‍ ആപ്പുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ഉടനടി ഹ്രസ്വകാല വായ്പകള്‍ നല്‍കുന്നതിനും 2,000 ശതമാനം വരെ ഉയര്‍ന്ന പലിശനിരക്കില്‍ അത് ഈടാക്കുന്നതിനും കടംവാങ്ങുന്നവരുടെ മേല്‍ ലോണ്‍ റിക്കവറി ഏജന്റുമാരെ കെട്ടഴിച്ചു വിടുകയും ചെയ്യുന്നു.തുല്യമായ പ്രതിമാസ ഗഡു (ഇഎംഐ) അടയ്ക്കാമെന്ന് ഉറപ്പ് നല്‍കിയ സുഹൃത്തിനായി 2022 ല്‍ തേജസ് ഉടനടി വായ്പ ലഭിക്കുന്ന ലോണ്‍ ആപ്പായ ‘സ്ലൈസി’ല്‍ നിന്ന് 46,000 രൂപ വായ്പ എടുത്തതായി ഗോപിനാഥ് പറയുന്നു.
എന്നാല്‍ സുഹൃത്ത് വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ തേജസിന് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയിലധികം പലിശ നല്‍കേണ്ടി വന്നു.”തേജസ് ഒന്നിലധികം ആപ്പുകളില്‍ നിന്ന് വായ്പ എടുത്തതായി പിന്നീട് ഞങ്ങള്‍ കണ്ടെത്തി. ഈ ആപ്പുകളുടെയെല്ലാം പ്രതിനിധികള്‍ തേജസ്സിനെ ഉപദ്രവിക്കാൻ തുടങ്ങി. അഞ്ച് മാസം മുമ്ബ് ഒരു ആപ്പില്‍ നിന്ന് തേജസിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലഭിച്ചപ്പോഴാണ് ഞാനത് അറിഞ്ഞത്. അവന്റെ വായ്പയുടെ ഒരു ഭാഗം ഞാൻ തിരികെ നല്‍കി, എന്നാല്‍ പിന്നീട് അവര്‍ എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എനിക്ക് അയച്ചുതരാൻ തുടങ്ങി,” ഗോപിനാഥ് പറഞ്ഞു.ലോണുകള്‍ തിരിച്ചടയ്ക്കുന്നതിനായി കോളേജ് സമയത്തിന് ശേഷം തേജസ് ഫുഡ് ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്യാൻ തുടങ്ങിയതായി കുടുംബം ഇപ്പോഴാണ് മനസ്സിലാക്കുന്നത്.
തേജസ് ജപ്പാനില്‍ ജോലി ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും ക്യാമ്ബസ് ഇന്റര്‍വ്യൂവില്‍ വിജയിച്ചതായും കുടുംബം പറയുന്നു.ബെംഗളൂരുവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓണ്‍ലൈൻ ഉടനടി വായ്പാ ദാതാക്കളുടെ പീഡനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ മരണമാണ് തേജസിന്റേത്. 2022 ജൂലൈ 25ന് നഗരത്തിലെ ഒരു സഹകരണ ബാങ്കില്‍ ജോലി ചെയ്തിരുന്ന നന്ദകുമാര്‍ ടി (52) ട്രെയിനിന് മുന്നില്‍ ചാടി. ഏകദേശം 2.6 ലക്ഷം രൂപ വായ്പയുടെ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിന് ഇൻസ്റ്റന്റ് ലോണ്‍ ആപ്പ് എക്‌സിക്യൂട്ടീവുകളുടെ പീഡനം സഹിക്കാൻ കഴിയാതെയായിരുന്നു ആദ്ദേഹം ഇത് ചെയ്തത്കുറഞ്ഞത് 41 ഇൻസ്റ്റന്റ് മൊബൈല്‍ ലോണ്‍ ആപ്പുകളില്‍ നിന്നെങ്കിലും കുമാര്‍ വായ്പ വാങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
ആത്മഹത്യാ കുറിപ്പില്‍ 41 ആപ്പുകളും പരാമര്‍ശിക്കുകയും ഈ ആപ്പുകള്‍ നിരോധിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. ലോണ്‍ റിക്കവറി ഏജന്റുമാര്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കുടുംബത്തിന് അയച്ചുകൊടുക്കുകയും തന്നെ ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റെയില്‍വേ പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല.ഈ വര്‍ഷം ആദ്യം നടത്തിയ ലോണ്‍ ആപ്പുകളെക്കുറിച്ചുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണത്തില്‍, ഈ കേസുകളില്‍ ഓരോന്നിലും ലോണ്‍ തുകയുടെ ഏകദേശം 30-40 ശതമാനം പ്രോസസിംഗ് ഫീസാക്കി മാറ്റിയതായും പലിശ നിരക്ക് 2,000 ശതമാനം വരെ ഉയര്‍ന്നതായും കണ്ടെത്തി.
ബെംഗളൂരുവിലെ സിഐഡി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തിയത്.അവര്‍ ലോണ്‍ ആപ്ലിക്കേഷനുകളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും പൊതുജനങ്ങള്‍ക്ക് ഉടനടി ഹ്രസ്വകാല വായ്പകള്‍ നല്‍കി, ഉയര്‍ന്ന പ്രോസസ്സിംഗ് ഫീസും അമിത പലിശയും ഈടാക്കി, പിന്നീട് ഈ കമ്ബനികള്‍ പൊതുജനങ്ങളില്‍ നിന്ന് പണം ഈടാക്കി ഭീഷണിപ്പെടുത്തി മാനസിക പീഡനം സൃഷ്ടിച്ചു. വായ്‌പയെടുത്തവരെ ഫോണിലൂടെയും അവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പണത്തിനായി ബന്ധപ്പെടുകയും ചെയ്യുന്നു,” “ചൈനീസ് ലോണ്‍ ആപ്പ്” റാക്കറ്റുമായി ബന്ധപ്പെട്ട 106 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ ശേഷം ഇഡി മാര്‍ച്ചില്‍ പറഞ്ഞിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച്, ഇൻസ്‌റ്റന്റ് ഓണ്‍ലൈൻ ലോണ്‍ ആപ്പ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നോണ്‍-ബാങ്കിംഗ് ഫിനാൻസ് കമ്ബനികളുടെ (എൻബിഎഫ്‌സി) സാങ്കേതിക സേവന ദാതാക്കളായി ബിസിനസുകാരെന്ന (ഭൂരിപക്ഷവും ചൈനീസ്) നിലയില്‍ ബന്ധപ്പെട്ടിരിക്കുന്നു.ചൈനീസ് സ്ഥാപനങ്ങള്‍ പിന്നീട് പേയ്‌മെന്റ് ഗേറ്റ്‌വേകളുമായി ബന്ധം സ്ഥാപിക്കുകയും വായ്പ എടുക്കുന്നവര്‍ക്ക് പണം നല്‍കുന്നതിന് ചെറിയ സ്വകാര്യ കമ്ബനികളുടെ ഒരു ശൃംഖല സൃഷ്ടിക്കുകയും ചെയ്യുന്നു. പേയ്‌മെന്റുകള്‍ക്കായി വായ്പയെടുത്തവരെ നിരന്തരം ബന്ധപ്പെടുന്നതിന് ഈ സ്ഥാപനങ്ങള്‍ ടെലികോളര്‍മാരെ നിയമിക്കുകയും പിന്നീട് പണം ചൈനയിലേക്ക് മാറ്റുകയും ചെയ്യുന്നു.
ബെംഗളൂരു പൊലീസ് പറയുന്നതനുസരിച്ച്, എൻബിഎഫ്‌സികള്‍ അവരുടെ ക്രെഡൻഷ്യലുകള്‍ മാത്രമേ ചൈനീസ് കമ്ബനികള്‍ക്ക് കൊടുക്കുന്നുള്ളൂ, അതുപയോഗിച്ചാണ് ടെലികോളര്‍മാരും ഓഫീസ് ബോയ്‌സും ഡയറക്ടര്‍മാരുള്ള ചെറുകിട സ്ഥാപനങ്ങളുടെ ശൃംഖലയിലൂടെ വായ്പകള്‍ വിതരണം ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നു. ബെംഗളുരു സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാഷ് മാസ്റ്റര്‍, ക്രേസി റുപ്പി, ഐരുപീ, കാഷിൻ, റുപേ മെനു, ഇറുപീ തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അമിത പലിശയ്ക്കും പ്രോസസ്സിംഗ് ഫീസിനും വായ്പകള്‍ നല്‍കുന്നതായി കണ്ടെത്തി.അന്വേഷണത്തില്‍, പണമിടപാട് ബിസിനസ്സ് ഫിൻടെക് കമ്ബനികള്‍ നിയമവിരുദ്ധമായി നടത്തുന്നതാണെന്ന് വെളിപ്പെട്ടു.
ഈ ഫിൻടെക് കമ്ബനികളുടെ പെരുമാറ്റത്തെക്കുറിച്ച് ജാഗ്രത പാലിക്കാതെ, കമ്മീഷൻ ലഭിക്കുന്നതിന് വേണ്ടി ഈ ഫിൻടെക് കമ്ബനികളെ അവരുടെ പേരുകള്‍ ഉപയോഗിക്കാൻ ഈ എൻബിഎഫ്‌സികള്‍ അനുവദിക്കുന്നു, ” എന്ന് ഇൻസ്റ്റന്റ് ലോണ്‍ ആപ്പ് സ്ഥാപനങ്ങള്‍ക്കെതിരായ നടപടിക്ക് ശേഷം ഇ ഡി ഈ വര്‍ഷം മാര്‍ച്ചില്‍ പറഞ്ഞിരുന്നു.ലോണ്‍ ആപ്പുകള്‍ പുറത്തിറക്കുന്ന ഫിൻടെക് സ്ഥാപനങ്ങള്‍ ചൈനീസ് പൗരന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ബെംഗളൂരുവില്‍ ഈ കേസുകളുമായി ബന്ധപ്പെട്ട് ഒരു ചൈനീസ് പൗരനെയും അറസ്റ്റ് ചെയ്തിട്ടില്ല. ‘ഫിൻടെക് കമ്ബനികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഭൂരിഭാഗവും രാജ്യം വിട്ടു. ശൃംഖലയുമായി ബന്ധമുള്ള ഇന്ത്യൻ ഡയറക്ടര്‍മാരും സ്ഥാപനങ്ങളുമാണ് നടത്തുന്നത്, “ബെംഗളൂരുവിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ഓണ്‍ലൈനായി വായ്പ നല്‍കുന്നതിനുള്ള നയത്തില്‍ ഒരു പഴുതുണ്ടായിട്ടുണ്ട്, ഈ ഇൻസ്റ്റന്റ് ലോണ്‍ ആപ്പ് സ്ഥാപനങ്ങള്‍ ഈ പഴുത് ചൂഷണം ചെയ്താണ് ബിസിസനസ് നടത്തിയത്.
ഈ പഴുത് അടയ്ക്കണം,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് പറയുന്നതനുസരിച്ച്, എൻ ബി എഫ് സികളുടെ ഓണ്‍ലൈൻ വായ്പകളെ കുറിച്ച് ബാങ്കിങ് അധികാരികള്‍ വ്യക്തമായ നയം പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ചൈനീസ് ഫിൻടെക് സ്ഥാപനങ്ങള്‍ക്ക് ചൂഷണത്തിന് സഹായകമായ ഒരു പഴുത്.ഒരു ഉപഭോക്താവിന്റെ ക്രെഡിറ്റ് റെക്കോര്‍ഡ് പരിശോധിക്കാതെയാണ് വായ്പ നല്‍കുന്നത് എന്നതിനാല്‍ ഉടനടി വായ്പ ആപ്പുകളുടെ കാര്യത്തില്‍ തിരിച്ചടവിലെ വീഴ്ച (ഡിഫോള്‍ട്ടുകള്‍) പലപ്പോഴും വളരെ കൂടുതലാണ്. ഫിൻടെക്കുകളെ ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരുന്ന പുതിയ നയ പ്രകാരം, വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാത്തത് മൂലം ബാങ്കുകള്‍ക്കും എൻബിഎഫ്‌സികള്‍ക്കും ഉണ്ടാകുന്ന നഷ്ടം നികത്താൻ ഫിൻടെക്കുകള്‍ ഗ്യാരണ്ടി തുക നല്‍കേണ്ടതുണ്ട്.
ഡോക്യുമെന്റേഷൻ ആവശ്യമില്ലാത്തതിനാല്‍ ആളുകള്‍ ഈ ആപ്പുകളില്‍ ആകര്‍ഷിക്കപ്പെടുന്നു. മാത്രമല്ല അവ ചെറിയ തുകവരെ വായ്പ നല്‍കുന്നു – 10,000 മുതല്‍ 15,000 രൂപ വരെ. വായ്പ തിരിച്ചടയ്ക്കുമ്ബോള്‍, അതേ കമ്ബനികള്‍ മറ്റ് ഇൻസ്റ്റന്റ് ആപ്പുകളില്‍ നിന്ന് വായ്പയെടുക്കാൻ പ്രേരിപ്പിക്കുന്നു, ഇത് ഒന്നിലധികം ആപ്പുകള്‍ ഉപയോഗിച്ച് ഡാറ്റ അപഹരിക്കുന്നതിന് വഴിതെളിക്കുന്നു,” ബെംഗളൂരു ജോയിന്റ് പൊലീസ് കമ്മീഷണര്‍ (ക്രൈം) എസ് ഡി ശരണപ്പ പറഞ്ഞു.കര്‍ണാടകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2022 നും 2023 നും ഇടയില്‍ മംഗളൂരു നഗരത്തില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിൻ പറഞ്ഞു. “എല്ലാം ഇന്റര്‍നെറ്റില്‍ സംഭവിക്കുന്നു, ഒരടയാളവും അവശേഷിക്കുന്നില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. അവബോധം ഉണ്ടെങ്കിലും, ധാരാളം ആളുകള്‍ ഇപ്പോഴും ഈ ആപ്പുകള്‍ക്ക് ഇരയാകുന്നു,” അദ്ദേഹം പറഞ്ഞു.