ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി കാമ്പസിൽ കണ്ടത് പു ലിയെല്ലെന്നും ദക്ഷിണേഷ്യൻ വനങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു കാട്ടുപൂച്ചയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി പ്രവർത്തകരും പറഞ്ഞു.വ്യാജവാർത്ത ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരുവിലെ വനമേഖലയിൽ പുള്ളിപ്പുലിയെ കണ്ടതിൽ അതിശയിക്കാനില്ല. എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ കാട്ടുപൂച്ചയുടേതാണ്. ഞങ്ങൾ വീഡിയോ ക്ലിപ്പിന്റെ ഫ്രെയിമുകൾ വിശകലനം ചെയ്തു, ചെവിയുടെ വലുപ്പത്തിൽ നിന്ന്, മൃഗം പ്രായപൂർത്തിയായ ഒരു കാട്ടുപൂച്ചയാണെന്ന് വളരെ വ്യക്തമാണ്.
വൈദ്യുതി ബില്‍: സ്വൈപ്പിങ് യന്ത്രവുമായി മീറ്റര്‍ റീഡര്‍മാരെത്തും
തൃശൂര്‍: ഉപഭോക്താക്കള്‍ക്ക് ഉടന്‍ വൈദ്യുതി ബില്‍ തുക നല്‍കാന്‍ സൗകര്യമൊരുക്കും വിധം സ്പോട്ട് ബില്ലിങ് മെഷീനുകളുമായി കെ.എസ്.ഇ.ബി.യെസ് ബാങ്കുമായി സഹകരിച്ചാണ് പരീക്ഷണ പദ്ധതി കൊണ്ടുവരുന്നത്. ആദ്യഘട്ടം തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കും.ഇതിന്റെ ഭാഗമായി 200 സ്പോട്ട് ബില്ലിങ് മെഷീനുകള്‍ പ്രതിമാസം 90 രൂപ വാടകക്ക് യെസ് ബാങ്ക് നല്‍കും. മീറ്റര്‍ റീഡര്‍മാരുടെ കൈയില്‍ മെഷീനുകള്‍ നല്‍കി പണം പിരിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച കെ.എസ്.ഇ.ബി മുഴുസമയ ഡയറക്ടര്‍മാരുടെ തീരുമാന ഉത്തരവ് ഇറങ്ങി.
ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം സ്വീകരിക്കാനാവുന്ന ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാകും പ്രവര്‍ത്തനം. കാര്‍ഡുകള്‍ സ്വൈപ് ചെയ്ത് പണം ഈടാക്കി തിരിച്ചുനല്‍കാം. ഇതില്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയര്‍, എയ്സ് വെയര്‍ ഫിന്‍ടെസ് സര്‍വിസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്ബനിയാണ് നിര്‍മിച്ചത്. ആറുമാസം പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ആദ്യ 15 ദിവസശേഷം പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് എന്‍ജിനീയര്‍ സമര്‍പ്പിക്കണം. ദിവസവും ശേഖരിക്കുന്ന തുക കെ.എസ്.ഇ.ബിക്ക് കൈമാറണമെന്നാണ് യെസ് ബാങ്കുമായി ഉണ്ടാക്കിയ ധാരണ. പദ്ധതി സംബന്ധിച്ച് യെസ് ബാങ്ക് സമര്‍പ്പിച്ച പ്രപോസല്‍ കെ.എസ്.ഇ.ബി അംഗീകരിക്കുകയായിരുന്നു. നേരത്തേ നേരിട്ട് വൈദ്യുതി ബില്‍ പിരിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല.
നിലവില്‍ മീറ്റര്‍ റീഡര്‍മാര്‍ ബില്‍ നല്‍കിയ ശേഷം മൂന്നു ദിവസത്തിനു ശേഷം മാത്രമേ പണം അടക്കാന്‍ സാധിക്കൂ.നേരിട്ട് ബില്‍ സ്വീകരിച്ചാല്‍ ആ തുക നേരത്തേ കെ.എസ്.ഇ.ബിയില്‍ എത്തുകയും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. സ്വകാര്യ ബാങ്കിനെ പദ്ധതി ഏല്‍പിക്കുന്നത് സംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.