ബെംഗളൂരു: താലൂക്ക്, ജില്ലാ പഞ്ചായത്തുകളിലെ അതിർത്തി നിർണയം പൂർത്തിയാക്കി എസ്സി, എസ്ടി, ഒബിസി, മറ്റ് വിഭാഗങ്ങൾക്ക് 12 ആഴ്ചയ്ക്കകം സംവരണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് നടത്താൻ കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
2022 മെയ് 24ലെ ഉത്തരവിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഇടക്കാല അപേക്ഷ തീർപ്പാക്കുന്നതിനിടെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
2021ലെ കർണാടക ഗ്രാമ സ്വരാജ്, പഞ്ചായത്ത് രാജ് (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന പ്രഖ്യാപനത്തിൽ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ റിട്ട് ഹർജി സമർപ്പിച്ചു. 2021 മാർച്ച് 30-ലെ ഡീലിമിറ്റേഷൻ വിജ്ഞാപനത്തിനും 2021 ജൂലൈ 1-ലെ സംവരണ വിജ്ഞാപനത്തിനും അനുസൃതമായി എല്ലാ താലൂക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
ഡീലിമിറ്റേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനും സംവരണം വേഗത്തിൽ ലഭ്യമാക്കുന്നതിനുമുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് എജി പ്രഭുലിംഗ് കെ നവദഗി പറഞ്ഞു. ഹരജിക്കാരന്റെ അഭിഭാഷകൻ കെ എൻ ഫണീന്ദ്രയുടെ വാദം കേട്ട ശേഷം, 12 ആഴ്ച സമയപരിധി നൽകുന്ന 2022 മെയ് 24 ലെ ഉത്തരവ് 12 ആഴ്ച കൂടി നൽകി കോടതി പരിഷ്ക്കരിച്ചു.
വില്ലയിൽ ഒന്നിലേറെ കുടുംബം താമസിച്ചാൽ നിയമലംഘനം ; നടപടി ശക്തമാക്കി അധികൃതർ.
ദുബായ് : അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി . ഫ്ലാറ്റിന്റെ / വില്ലയുടെ ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുന്നതിനും കുടുംബ താമസ കേന്ദ്രങ്ങളിൽ ബാച്ലർസ് താമസിക്കുന്നതിനും വിലക്കുണ്ട് . നിയമലംഘകർക്കെതിരെ പരിശോധന ഊർജിതമാക്കിയതായും നഗരസഭ അറിയിച്ചു . ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നതും നിയമ വിരുദ്ധമാണ് . ഒരു കുടുംബത്തിന് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുതി കണക്ഷൻ ഒന്നിലേറെ കുടുംബങ്ങൾ ഉപയോഗിച്ചാൽ അപകടമുണ്ടാകും .
പരസ്പര ബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നതും സാമൂഹിക , കുടുംബ പ്രശ്നങ്ങൾക്ക് ഇടയാക്കും . ജനങ്ങൾക്ക് സുരക്ഷിത താമസ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയമം കർശനമാക്കുന്നത് . നിയമലംഘകരെ കണ്ടെത്താൻ ഈ വർഷം ഇതുവരെ നഗരസഭാ ഉദ്യോഗസ്ഥർ 19,837 പരിശോധന നടത്തി . എമിറേറ്റിലെ താമസക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി .
കെട്ടിട ഉടമയുമായി സഹകരിച്ച് നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കും . ആദ്യ തവണ മുന്നറിയിപ്പ് നൽകും . നിയമലംഘനം ആവർത്തിച്ചാൽ പിഴ ചുമത്തും .മൂന്നാമതും നിയമം ലംഘിച്ചാൽ ജലവൈദ്യുതി ബന്ധം വിഛേദിക്കും.താമസക്കാർ , അവിവാഹിതർ , കുടുംബങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എമിറേറ്റിലെ നിയമങ്ങൾ പാലിക്കണമെന്നും ജനങ്ങളോട് അഭ്യർഥിച്ചു . കൂടുതൽ പേരെ താമസിപ്പിക്കാൻ കെട്ടിടത്തിൽ രൂപമാറ്റം വരുത്തുന്നവർക്ക് എതിരെയും കടുത്ത നടപടിയുണ്ടാകും . നിയമലംഘനം കണ്ടെത്തിയാൽ 800 900 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു.