നവരാത്രിയോട് അനുബന്ധിച്ച് സ്പെഷ്യൽ മെനുവുമായി ഇന്ത്യൻ റെയിൽവേ. നവരാത്രി വ്രതക്കാലത്ത് ട്രെയിനിൽ യാത്ര ചെയ്യുന്ന തീർഥാടകർക്കായാണ് പ്രത്യേക താലി മെനു റെയിൽവേ വിതരണം ചെയ്യുന്നത്. ഭക്ഷണത്തിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്താണ് റെയിൽവേ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ 26 മുതൽ ഒക്ടോബർ അഞ്ച് വരെയാണ് സ്പെഷ്യൽ വ്രത താലി ( Vrat Thali) ലഭ്യമാകുക. ‘ഫുഡ് ഓൺ ട്രാക്ക്’ എന്ന ആപ്ലിക്കേഷൻ വഴി തീർഥാടകർക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കുമെന്നും റെയില്‍വേ അറിയിച്ചു. ഭക്ഷണത്തിന് 99 രൂപ മുതലാണ് റെയിൽവേ വില ഈടാക്കുന്നത്.
‘നവരാത്രിയുടെ മഹത്തായ ഉത്സവ വേളയിൽ, സെപ്റ്റംബർ 26 മുതൽ ഒക്ടോബർ അഞ്ച് വരെ നിങ്ങളുടെ വ്രതാനുഷ്ഠാനങ്ങൾ തൃപ്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ ഒരു പ്രത്യേക മെനു കൊണ്ടുവരുന്നു. ‘ഫുഡ് ഓൺ ട്രാക്ക്’ ആപ്പിൽ നിന്ന് ട്രെയിൻ യാത്രയ്ക്കുള്ള നവരാത്രി പലഹാരങ്ങൾ ഓർഡർ ചെയ്യുക, ecatering.irctc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക, അല്ലെങ്കിൽ 1323 എന്ന നമ്പറിൽ വിളിക്കുക’- റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.
എല്‍പിജി ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! ഒരു വര്‍ഷത്തില്‍ 15 സിലിണ്ടറുകള്‍ മാത്രമേ ലഭ്യമാകൂ, മാസത്തിന്റെ ക്വാട്ടയും നിശ്ചയിച്ചു!
ന്യൂഡല്‍ഹി: ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്ക് ഇനി സിലിണ്ടറുകള്‍ക്കുള്ള റേഷന്‍ പ്രക്രിയ നേരിടേണ്ടിവരും.
ഇപ്പോള്‍ പുതിയ നിയമമനുസരിച്ച്, ഒരു കണക്ഷനില്‍ ഒരു വര്‍ഷത്തില്‍ 15 സിലിണ്ടറുകള്‍ മാത്രമേ ലഭ്യമാകൂ. ഇതില്‍ കൂടുതല്‍ സിലിണ്ടറുകള്‍ ഒരു വീട്ടിലേക്ക് ലഭിക്കില്ല. ഒരു മാസത്തെ ക്വാട്ടയും നിശ്ചയിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന് ഒരു മാസത്തിനുള്ളില്‍ രണ്ടില്‍ കൂടുതല്‍ സിലിണ്ടറുകള്‍ എടുക്കാന്‍ കഴിയില്ല. ഗാര്‍ഹിക നോണ്‍-സബ്സിഡി കണക്ഷന് ഉടമകള്‍ക്ക് എത്ര സിലിണ്ടറുകള്‍ വേണമെങ്കിലും ലഭിക്കും.
വാണിജ്യാടിസ്ഥാനത്തിലുള്ളതിനേക്കാള്‍ വിലക്കുറവുള്ളതിനാല്‍ സബ്സിഡിയില്ലാത്ത ഗാര്‍ഹിക റീഫില്ലുകള്‍ അവിടെ ഉപയോഗിക്കുന്നതായി ദീര്‍ഘകാലമായി വകുപ്പിന് പരാതികള്‍ ലഭിക്കുന്നുണ്ട്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി അനുവദിച്ച പാചക വാതക സിലിണ്ടറുകള്‍ (14.2 കിലോഗ്രാം) അനധികൃതമായി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നായിരുന്നു എണ്ണക്കമ്ബനികള്‍ പരാതിപ്പെട്ടിരുന്നത്. പ്രധാനമായും ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ചെറുകിട ഭക്ഷണശാലകള്‍, ഓട്ടോകള്‍ തുടങ്ങിയവയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ ദുരുപയോഗം തടയാന്‍ വേണ്ടിയാണ് കേന്ദ്രം ഇത്തവണ കണക്ഷന് അടിസ്ഥാനത്തില്‍ ഒരു സാധാരണ ഉപഭോക്താവിന് 14.2 കിലോഗ്രാം സിലിണ്ടര്‍ പ്രതിവര്‍ഷം 15 എന്ന പ്രാരംഭ പരിധിയും മാസത്തില്‍ പരമാവധി 2 ആയും നിശ്ചയിച്ചത്.
ഈ മാറ്റങ്ങള്‍ ഇന്‍ഡെന്‍, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് എന്നീ എണ്ണ കമ്ബനികളുടെ ഉപഭോക്താക്കളില്‍ നടപ്പിലാക്കിയിട്ടുണ്ട്. സബ്സിഡിയുള്ള ഗാര്‍ഹിക ഗ്യാസിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ നിരക്കില്‍ ഒരു വര്‍ഷത്തില്‍ 12 സിലിണ്ടറുകള്‍ മാത്രമേ ലഭിക്കൂ. ഇതില്‍ കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ സബ്സിഡിയില്ലാത്ത സിലിണ്ടര്‍ മാത്രമേ എടുക്കാവൂ. റേഷനിംഗ് പ്രകാരം ഒരു കണക്ഷനില്‍ ഒരു മാസത്തില്‍ രണ്ട് സിലിണ്ടറുകള്‍ മാത്രമേ ലഭ്യമാകൂ എന്നാണ് പറയുന്നത്. ഒരു വര്‍ഷത്തില്‍ ഇത് 15 ല്‍ കൂടുതല്‍ ആകാന്‍ പാടില്ല.
കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുതിയ നിയമം അനുസരിച്ച്, ഒരാള്‍ക്ക് ഒരു വര്‍ഷത്തില്‍ 15 സിലിണ്ടറുകളില്‍ കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍, അവര്‍ പ്രത്യേകം അപേക്ഷിക്കണം. സബ്സിഡി യോജിപ്പിച്ചാല്‍, 12 എണ്ണത്തിലും ഇത് ലഭ്യമാകും.