കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി) സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.ഭരണഘടനയെയും ജനാധിപത്യത്തെയും ദുര്‍ബലമാക്കുന്നതാണ് എൻ.ഇ.പി. ഇന്ത്യ പോലുള്ള വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തിന് ഏകീകൃതമായ വിദ്യാഭ്യാസനയം യോജിച്ചതല്ല. സാമൂഹിക-സാംസ്കാരിക സാമ്ബത്തിക ഘടകങ്ങള്‍ പരിഗണിച്ചുള്ള വിദ്യാഭ്യാസനയം സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി രൂപവത്കരിക്കുമെന്നും സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മുൻ ബി.ജെ.പി സര്‍ക്കാര്‍ എൻ.ഇ.പി നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.
എൻ.ഇ.പി നടപ്പാക്കുന്ന ആദ്യസംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കര്‍ണാടക. ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് ഇതനുസരിച്ച് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനായി 26 ഫോക്കസ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരുന്നു. ഈ കമ്മിറ്റി നല്‍കിയ വിവിധ നിര്‍ദേശങ്ങള്‍ വ്യാപക എതിര്‍പ്പിനിടയാക്കിയിരുന്നു. ഭാഷാപഠനം, വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനുള്ള ഭാഷ, ഇന്ത്യയെ കുറിച്ചുള്ള അറിവ്, ആരോഗ്യം-ആരോഗ്യപരിപാലനം തുടങ്ങിയ നിര്‍ദേശങ്ങളിലായിരുന്നു എതിര്‍പ്പ്. സസ്യാഹാരം അല്ലെന്ന കാരണത്താല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തില്‍ മുട്ട നല്‍കുന്നതടക്കം അവസാനിപ്പിക്കാനും സര്‍ക്കാര്‍ നീക്കമുണ്ടായിരുന്നു.
ഡെലിവറി ജീവനക്കാര്‍ക്ക് ഇൻഷുറൻസ് പരിരക്ഷ :സംസ്ഥാനത്തെ ഓണ്‍ലൈൻ കമ്ബനികളുടെ ഡെലിവറി ജീവനക്കാര്‍ക്ക് നാല് ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷ. ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്വിഗ്ഗി, സൊമാറ്റോ, ആമസോണ്‍ തുടങ്ങിയ ഇ-കോമേഴ്സ് സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഗുണേഭോക്താക്കള്‍. രണ്ട് ലക്ഷത്തിന്റെ ലൈഫ് ഇൻഷുറൻസ്, രണ്ട് ലക്ഷത്തിന്റെ അപകട ഇൻഷുറൻസ് എന്നിവയടക്കമുള്ള ആകെ നാലുലക്ഷത്തിന്റെ പരിരക്ഷയാണ് ലഭിക്കുക. ഇതിനുള്ള പ്രീമിയം തുക സര്‍ക്കാറാണ് വഹിക്കുകയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരപ്പിച്ച് പറഞ്ഞു.
അസംഘടിത തൊഴിലാളികള്‍ എന്ന നിലക്കാണ് ഇവര്‍ക്ക് ഇൻഷുറൻസ് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഡെലിവറി ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ഇൻഷുറൻസ് പ്രഖ്യാപനം.
നന്ദിനിക്കായി 10 കോടി :കന്നടിഗരുടെ അഭിമാനവും വികാരവുമായ നന്ദിനിയെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും കൂടുതല്‍ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നന്ദിനി ഉല്‍പന്നങ്ങളുടെ പ്രചാരണത്തിനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ നന്ദിനിയെ ബ്രാൻഡ് ചെയ്യാനാണ് ഈ തുക. 2022-23 വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ പാല്‍ ഉല്‍പാദനം അഞ്ചുശതമാനം മുതല്‍ ഏഴ് ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. പശുക്കളുടെ ദേഹത്ത് കുരുക്കള്‍ പോലുള്ളവ ഉണ്ടാകുന്ന എല്‍.എസ്.ഡി രോഗം ഇതിന് പ്രധാന കാരണമായിട്ടുണ്ട്. 33,000 കന്നുകാലികള്‍ ഈ രോഗം ബാധിച്ച് ചത്തിട്ടുണ്ട്. കറവയുള്ള പശുക്കള്‍ ചത്ത ഇനത്തില്‍ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ ബാക്കിയുള്ള 12 കോടി ഉടൻ വിതരണം ചെയ്യും. 100 പുതിയ വെറ്ററിനറി ക്ലിനിക്കുകള്‍ സംസ്ഥാനത്ത് തുറക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.