ബെംഗളൂരു: വനിതാദിനത്തിൽ സംസ്ഥാനത്തെ 224 നിയോജക മണ്ഡലങ്ങളിലും ‘ നാരിശക്തി’ യാത്ര നടത്താൻ മഹിളാമോർച്ച. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടവും സ്ത്രീകൾക്കുവേണ്ടി നടപ്പാക്കിയ വിവിധ പദ്ധതികളും ഉയർത്തിക്കാട്ടിയായിരിക്കും യാത്ര നടത്തുകയെന്ന് മഹിളാമോർച്ച സംസ്ഥാനപ്രസിഡന്റ് സി. മഞ്ജുള പറഞ്ഞു. മുഴുവൻ ഗ്രാമങ്ങളിലുമെത്തി സ്ത്രീകളുമായി സംവദിക്കുകയാണ് ലക്ഷ്യമിടുന്നത്.
അതത് മണ്ഡലം കമ്മിറ്റികളാണ് യാത്രയ്ക്ക് നേതൃത്വം നൽകുക. വൈകീട്ടുനടക്കുന്ന യാത്രയുടെ സമാപന ച്ചടങ്ങുകളിൽ സ്ത്രീകളുടെ കലാപരിപാടികളും അരങ്ങേറും.
പശു ഒമ്ബത് മാസം ഗര്‍ഭിണി; ഒന്നും നോക്കിയില്ല; അയല്‍വാസികളെയടക്കം ക്ഷണിച്ച് ബേബി ഷവര്‍
പൂർണ ഗര്‍ഭിണിയായ പശുവിന് ബേബി ഷവര്‍ ആഘോഷം നടത്തി കര്‍ണാടക സ്വദേശിനി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ രാമനകൊപ്പലു ഗ്രാമത്തിലാണ് സംഭവം നടത്തത്.ഈ ഗ്രാമത്തില്‍ താമസിക്കുന്ന സകര്‍ണതു എന്ന സ്ത്രീയാണ് തന്റെ വീട്ടില്‍ വളര്‍ത്തുന്ന പശുവിനായി ബേബി ഷവര്‍ ആഘോഷം സംഘടിപ്പിച്ചത്. പതിനെട്ട് മാസം പ്രായമുള്ള പശുവാണിത്. ദേവി എന്നാണ് പശുവിന്റെ പേര്. വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ദേവിയുടെ അമ്മ മരിച്ചത്.അതിന് ശേഷം തന്റെ സ്വന്തം മകളെ പോലെ പശുവിനെ പരിചരിച്ചത് സകര്‍ണതു ആയിരുന്നു. ബേബി ഷവര്‍ ദിവസം സകര്‍ണതു പശുവിനെ പച്ച സാരിയുടുപ്പിച്ചിരുന്നു. വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ബേബി ഷവറിന്റെ ഭാഗമായി സകര്‍ണതു നടത്തിയത്. പൂക്കളും മറ്റും കൊണ്ട് സകര്‍ണതു വീട് അലങ്കരിച്ചു.
ശേഷം പഴങ്ങളും മറ്റും ദേവിയ്ക്ക് കഴിക്കാനായി ഒരുക്കി.പിന്നീട് പരമ്ബരാഗത രീതിയില്‍ ബേബി ഷവര്‍ നടത്തുകയും ചെയ്തു. അയല്‍വാസികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ചടങ്ങിനെത്തിയവര്‍ പശുവിനെ അനുഗ്രഹിക്കുകയും ചെയ്തു. സമാന സംഭവം മുമ്ബും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ണാടകയിലെ തന്നെ ജാമഖണ്ഡിയിലുള്ള ടീച്ചേഴ്‌സ് കോളനിയിലാണ് സംഭവം അരങ്ങേറിയത്. ശോഭ ജകതി എന്ന സ്ത്രീയാണ് തന്റെ വീട്ടില്‍ വളര്‍ത്തുന്ന പശുവിനായി ബേബി ഷവര്‍ സംഘടിപ്പിച്ചത്.പശുവിനെ നോക്കാന്‍ തുടങ്ങിയത് മുതല്‍ തന്റെ കുടുംബത്തിന് നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളുവെന്നും ശോഭ പറഞ്ഞു. അതുകൊണ്ടാണ് പശുവിന്റെ ഗര്‍ഭവും ആഘോഷിക്കാന്‍ ശോഭ തീരുമാനിച്ചത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാന്‍ ക്ഷണക്കത്തുകളും ശോഭ അച്ചടിച്ചിരുന്നു. പരമ്ബരാഗത രീതിയിലുള്ള എല്ലാ ചടങ്ങുകളും നടത്തിക്കൊണ്ടാണ് ശോഭ തന്റെ പശുവിന്റെ ബേബി ഷവര്‍ നടത്തിയത്