Home Featured ബംഗളൂരു: തിയറ്ററില്‍ ‘കാന്താര’ കാണാനെത്തിയ മുസ്ലിം യുവാവിനും യുവതിക്കും നേരെ കൈയേറ്റം

ബംഗളൂരു: തിയറ്ററില്‍ ‘കാന്താര’ കാണാനെത്തിയ മുസ്ലിം യുവാവിനും യുവതിക്കും നേരെ കൈയേറ്റം

ബംഗളൂരു: തിയറ്ററില്‍ കാന്താര സിനിമ കാണാനെത്തിയ മുസ്ലിം യുവാവിനും യുവതിക്കും നേരെ കൈയേറ്റം. ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യയിലെ സന്തോഷ് തിയറ്ററിലാണ് സംഭവം.കെ.വി.ജി ഇന്‍സ്റ്റിറ്റ്യൂഷന്‍സിലെ വിദ്യാര്‍ഥികളാണ് മലയാളികളായ ഇരുവരും.യുവതിയുടെ ശിരോവസ്ത്രം കണ്ടയുടന്‍ സമീപത്തെ കടയിലെ വ്യാപാരി വന്ന് സിനിമ കാണാന്‍ വന്നത് ചോദ്യംചെയ്യുകയായിരുന്നു.

തുടര്‍ന്ന് മറ്റുള്ളവരും എത്തി യുവാവിനെ കൈയേറ്റം ചെയ്തു. ഇതോടെ ഇരുവരും സിനിമ കാണാതെ മടങ്ങിപ്പോവുകയായിരുന്നു. ഇതുസംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതോടെയാണ് തങ്ങള്‍ വിവരമറിയുന്നതെന്ന് പൊലീസ് പറഞ്ഞു.ഇരുവരും പരാതി നല്‍കിയിരുന്നില്ല. എന്നാല്‍, പൊലീസ് ഇവരെ കണ്ടെത്തി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ പരാതി നല്‍കിയത്.

View Post

തങ്ങളെ കൈയേറ്റം ചെയ്തവര്‍ ഹിന്ദുത്വ സംഘടനകളില്‍പെട്ടവരാണെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു. സുള്ള്യ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വിവാഹ മോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധം: ഹൈക്കോടതി

കൊച്ചി:* പരസ്പര സമ്മതപ്രകാരമുള്ള വിവാഹ മോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികള്‍ ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. കാത്തിരിപ്പ് നിബന്ധന മൗലിക അവകാശങ്ങളുടെ ലംഘനമാണ്. ഇതിന്റെ പേരില്‍ കുടുംബക്കോടതികള്‍ അപേക്ഷ നിരസിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഈ നിബന്ധന ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ദമ്പതികളുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആണ് ഹൈക്കോടതിയില്‍ നിന്നും ഈ വിമര്‍ശനം ഉണ്ടായത്.

ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹങ്ങളെ കുറിച്ചാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടന വിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം സ്വദേശി ആയ യുവാവും എറണാകുളം സ്വദേശിനിയായ യുവതിയുമാണ് കുടുംബക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group