ബെംഗളൂരു: ഫുട്ബോൾ സ്റ്റേഡിയത്തിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. സെൻട്രൽ ഡിസിപി എം. എൻ അനുചേതിന്റെ നേതൃത്വത്തിൽ 2 സംഘങ്ങളായി തിരി ഞ്ഞാണ് കേസ് അന്വേഷണം ഊർജിതമാക്കിയത്.
ഭാരതി നഗർ സ്വദേശിയും ക്രിമിനൽ കേസുകളിൽ പ്രതിയായ അരവിന്ദ്(27)നെ യാണ് ഞായറാഴ്ച വൈകിട്ട് അശോക്നഗറിലെ ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിനുള്ളിൽ 5 അംഗ സംഘം കുത്തി ക്കൊന്നത്. സ്റ്റേഡിയത്തിൽ പരി ശീലനം നടത്തുന്നതിനിടെയാണ് അരവിന്ദിന് കുത്തേറ്റത്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക യാണ് കൊലപാതകത്തിന് പിന്നി ലെന്നാണ് സൂചന. അരവിന്ദിന് ഫുട്ബോൾ അസോസിയേഷനു മായി ബന്ധമില്ലെന്ന് കർണാടക ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.