ബെംഗളൂരു: ബെംഗ്ലൂരു നഗരത്തില്‍ വീണ്ടും സാദാചാര ആക്രമണം. ബെംഗ്ലൂരുവില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്കും യുവാവിനുമെതിരെ നാട്ടുകാരുടെ സദാചാര ആക്രമണമുണ്ടായത്.
രണ്ട് മതത്തില്‍ പെട്ടവരാണെന്ന കാരണം പറഞ്ഞാണ് ഒരു സംഘം പേര്‍ ഇവരെ തടഞ്ഞു വച്ചത്. യുവാവിനെയാണ് ആദ്യം മര്‍ദ്ദിച്ചത്. മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തത് എന്തിനെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെച്ച ശേഷമായിരുന്നു ആക്രമണം. ആദ്യം യുവാവിനെയും പിന്നീട് പെണ്‍കുട്ടിയെയും ആക്രമിച്ചു.
ദൊഡ്ഡബല്ലാപൂരയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം. മുസ്ലീം മത വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി ഇതര മതസ്ഥനായ യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചതാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്. ബൈക്ക് തടഞ്ഞ ഇസ്ലാംപൂര്‍ സ്വദേശികളായ ആക്രമി സംഘം ആദ്യം യുവതിയോട് മാതാപിതാക്കളുടെ ഫോണ്‍ നമ്ബര്‍ ചോദിച്ചു. നല്‍കാതിരുന്നതോടെ ഭീഷണിയും പിന്നീട് മര്‍ദ്ദനവും നടത്തുകയായിരുന്നു. ഇവരെ തടഞ്ഞു നിര്‍ത്തി സംഘം ഉപദ്രവിക്കുന്നതിന്റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച ദൊഡ്ഡബല്ലാപുരയിലാണ് സംഭവം നടന്നത്.
സംഭവങ്ങളെല്ലാം അക്രമി സംഘത്തിലെ ചിലര്‍ തന്നെയാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതും. പെണ്‍കുട്ടിയുടെ പരാതിയില്‍ ദൊഡ്ഡബല്ലാപൂര്‍ നഗര്‍ പൊലീസ് കേസെടുത്തു. അക്രമി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചെറിയ സേവിംഗ്സുകാരാണോ? കേന്ദ്രത്തിൽ നിന്നൊരു സന്തോഷ വാർത്തയുണ്ട്! പലിശ നിരക്ക് ഉയർത്തി, അറിയേണ്ടതെല്ലാം
ദില്ലി: ചില ചെറു സേവിങ്സ് സ്കീമുകളുടെ പലിശ നിരക്ക് കേന്ദ്രസർക്കാർ ഉയർത്തി. 30 ബേസിസ് പോയിന്‍റ് വരെയാണ് വർദ്ധന വരുത്തിയിരിക്കുന്നത്. ഇതോടെ പോസ്റ്റോഫീസിൽ മൂന്നുവർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് നിലവിൽ കിട്ടിയിരുന്ന അഞ്ചര ശതമാനം പലിശ 5.8 ശതമാനമായി ഉയരും. മുതിർന്ന പൗരന്മാർക്കുള്ള സേവിങ്സ് സ്കീം പലിശ നിരക്ക് നിലവിലെ 7.4 ശതമാനത്തിൽ നിന്ന് 7.6 ശതമാനമാക്കി ഉയർത്തി.
രാജ്യത്തെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഇടപെടലുകൾ ശക്തമാകുകയാണ്. ഇതിന്റെ ഭാഗമായി വായ്പാ പലിശ നിരക്ക് 140 ബേസിസ് പോയിന്റ് വരെ റിസർവ് ബാങ്ക് ഉയർത്തിയിരുന്നു. ഇപ്പോൾ കേന്ദ്രസർക്കാർ വരുത്തിയിരിക്കുന്ന പുതിയ മാറ്റം നടപ്പ് സാമ്പത്തിക വർഷത്തിലെ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദവാർഷികം മുതൽ നിലവിൽ വരുമെന്നാണ് ഉത്തരവിൽ വിശദീകരിക്കുന്നത്.
അതേസമയം നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കുന്ന മറ്റൊരു പദ്ധതിയെക്കുറിച്ചാണ് ഇനി പറയുന്നത്. സർക്കാരിന്‍റെ പിന്തുണയോടെ സാധാരണക്കാർക്കു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത നിരവധി നിക്ഷേപ പദ്ധതികളുള്ള പോസ്റ്റ് ഓഫീസിലാണ് ഇതിനുള്ള വഴികളുള്ളത്. സാധാരണയായി മറ്റ് നിക്ഷേപ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതൽ പലിശ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യാറുണ്ട്. നിക്ഷേപത്തിൽ റിസ്കുകൾ എടുക്കാൻ താല്പര്യമില്ലാത്ത വ്യക്തികൾക്ക് തപാൽ വകുപ്പിന്റെ കീഴിലുള്ള കിസാൻ വികാസ് പത്ര എന്ന ചെറു സമ്പാദ്യ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്. നൽകുന്ന പണം ഇരട്ടിയായി തിരികെ ലഭിക്കുമെന്നതാണ് പോസ്റ്റ് ഓഫീസുകളിലെ ഈ പദ്ധതിയുടെ സവിശേഷത.
കിസാൻ വികാസ് പത്ര പദ്ധതിയാണ് ഇക്കൂട്ടത്തിൽ പ്രധാനം. ഈ പദ്ധതി 1988 ലാണ് ആരംഭിച്ചത്. പദ്ധതിക്കു കീഴിൽ നിലവിൽ 6.9 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 124 മാസമാണ് പദ്ധതിയുടെ കാലാവധിയുണ്ടായിരിക്കുക. അതായത് 10 വർഷവും നാലു മാസവും എന്ന് ചുരുക്കി വായിക്കാം. ഈ കാലയളവിനുള്ളിൽ നിക്ഷേപ തുക ഇരട്ടിയായി ലഭിക്കുമെന്നതാണ് കിസാൻ വികാസ് പത്ര പദ്ധതിയുടെ പ്രത്യേകത.