Home Featured റാവത്ത് എത്തിയത് കേഡറ്റുകളുമായി സംവദിക്കാന്‍; അപകടം മൂടല്‍മഞ്ഞ് കാരണം തിരികെ മടങ്ങുമ്ബോള്‍

റാവത്ത് എത്തിയത് കേഡറ്റുകളുമായി സംവദിക്കാന്‍; അപകടം മൂടല്‍മഞ്ഞ് കാരണം തിരികെ മടങ്ങുമ്ബോള്‍

ഊട്ടി വെല്ലിങ്ടണ്‍ കന്‍റോണ്‍മെന്‍റിലെ ഡിഫന്‍സ് സര്‍വീസസ് കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും സംഘവും ഡല്‍ഹിയില്‍ നിന്ന് രാവിലെ പ്രത്യേക വിമാനത്തില്‍ കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. ഡിഫന്‍സ് സര്‍വീസസ് കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്‍ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു സംഘത്തിന്‍റെ യാത്ര. മേജര്‍, ലഫ്റ്റനന്‍റ് കേണല്‍ റാങ്കുകളിലുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്കാണ് വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് കോളജില്‍ പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടിയുടെ ഭാഗമായി ഉന്നത സൈനിക ഉദ്യോഗസ്ഥരും പൗരപ്രമുഖരും പ്രമുഖ രാഷ്ട്രീയക്കാരും കേഡറ്റുകളുമായി ആശയവിനിമനം നടത്താറുണ്ട്. ഇന്നത്തെ ആശയവിനിമയ പരിപാടിയില്‍ ജനറല്‍ ബിപിന്‍ റാവത്താണ് പങ്കെടുക്കേണ്ടിയിരുന്നത്.

ഉച്ചക്ക് 2.40ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 11.40നാണ് ബിപിന്‍ റാവത്തും സംഘവും ഹെലികോപ്റ്ററില്‍ പുറപ്പെട്ടത്. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന് വ്യോമസേനയുടെ നൂതന എം.ഐ 17വി5 ഹെലികോപ്റ്ററിലായിരുന്നു ബിപിന്‍ റാവത്ത് അടക്കമുള്ളവരുടെ യാത്ര. 12.10ന് വെല്ലിങ്ടണ്‍ കന്‍റോണ്‍മെന്‍റില്‍ എത്തിയെങ്കിലും മൂടല്‍മഞ്ഞ് കാരണം ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഹെലികോപ്റ്റര്‍ സുലൂര്‍ വ്യോമകേന്ദ്രത്തിലേക്ക് മടങ്ങി. 10 കിലോമീറ്റര്‍ പിന്നിട്ടതോടെ ഏകദേശം 12.20ന് കുനൂരിലെ കട്ടേരി ഫാമിന് സമീപത്തായി ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു.

ഹെലികോപ്റ്റര്‍ വലിയ ശബ്ദത്തോടെ മരങ്ങള്‍ക്കിടയിലൂടെ നിലംപതിക്കുകയായിരുന്നുവെന്നും കത്തിയമര്‍ന്ന ഹെലികോപ്റ്ററില്‍ നിന്ന് മൂന്നു പേര്‍ താഴെവീഴുന്നത് കണ്ടതായും ദൃക്സാക്ഷികളായ പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിപിന്‍ റാവത്തിനെ കൂടാതെ പത്നി മധുലിക റാവത്ത്, ബ്രിഗേഡിയര്‍ ലിദ്ദര്‍, ലഫ്റ്റനന്‍റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക് ഗുരുസേവക് സിങ്, നായിക് ജിതേന്ദ്ര കുമാര്‍, ലാന്‍സ്നായിക് വിവേക് കുമാര്‍, ലാന്‍സ്നായിക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ തുടങ്ങിയവരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്. സൈന്യത്തിന്‍റെ നേതൃത്വത്തില്‍ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതര പരിക്കേറ്റ മൂന്നു പേരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group