പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി 30 കാരി വേദന തിന്നത് അഞ്ചു വർഷം. കോഴിക്കോട് അടിവാരം സ്വദേശി ഹർഷിനയാണ്, മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്.
2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്‍ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍. മൂത്ര സഞ്ചിയില്‍ കുത്തി നില്ക്കുന്ന നിലയില്‍ കത്രികയുമായി യുവതി വേദന തിന്നത് അഞ്ച് കൊല്ലമാണ്. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തിനിന്ന് മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടാവുന്ന സ്ഥിതിയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിലെ കത്രിക കണ്ടെത്തുന്നത്.
കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കത്രിക വയറിനുള്ളിൽ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. ഇത്രകാലം അനുഭവിച്ച കൊടുവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്.
ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് ദിവസം പ്രവൃത്തിദിനം; കേന്ദ്ര പരിഗണനയിലേക്ക്
ബാങ്ക് മാനേജ്മെന്റുകളുടെ കോ-ഓര്‍ഡിനേഷന്‍ ഫോറമായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ബാങ്ക് ജീവനക്കാരുടെ സംഘടനകളും ശനിയാഴ്ച കൂടി അവധി ദിനമാക്കി രാജ്യത്തുടനീളമുള്ള ബാങ്കുകളില്‍ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കി മാറ്റാന്‍ ധാരണയിലേക്ക്.
ക്ലയന്റുകളുടെ സേവന സമയവും ജോലി സമയവും കുറയ്ക്കാത്ത വിധത്തില്‍ പരിഹാരം കണ്ടെത്തിയാല്‍, രണ്ട് ശനിയാഴ്ചകള്‍ക്ക് കൂടി അവധിയും ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ എന്നതും അനുകൂലമായി പരിഗണിക്കുമെന്ന് ഐ.ബി.എ വ്യക്തമാക്കി.
അരമണിക്കൂര്‍ നേരത്തേ ജോലി തുടങ്ങാമെന്ന് സംഘടനാ പ്രതിനിധികള്‍ സമ്മതിച്ചിട്ടുണ്ട്. വിഷയം വീണ്ടും ചര്‍ച്ച ചെയ്ത് കേന്ദ്ര സര്‍ക്കാരിന് വിടാനാണ് ധാരണ. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് വര്‍ക്കേഴ്സ്, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ച നടത്തിയത്.