ബെംഗളൂരു : ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മല്ലേശ്വരത്തെ മന്ത്രി മാൾ ബി.ബി.എം.പി.അധികൃതർ വീണ്ടും അടച്ചു പൂട്ടി സീൽ ചെയ്തു.42.63 കോടി നികുതിയിനത്തിൽ കുടിശ്ശിക വരുത്തിയതിനാലാണ് നടപടി. 2018 മുതലുള്ള നികുതി കുടിശിക നിലവിലുണ്ട്, ഇതുവരെ 3 തവണ മന്ത്രി മാൾ അടപ്പിച്ചിട്ടുണ്ടെങ്കിലും കോടതിയിൽ നിന്നും മറ്റും അനുകൂല വിധി വാങ്ങി തുറക്കുകയായിരുന്നു.
അഭിഷേക് ഡെവലപ്പേഴ്സിന്റെ ഉടമസ്ഥതയിലുള്ള മന്ത്രി മാൾ 39,49,25,115 രൂപ (39.49 കോടി) നികുതി കുടിശ്ശിക അടച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. നോട്ടീസ് ലഭിച്ചിട്ടും മാൾ അധികൃതർ കുടിശ്ശികഅടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ ത്തുടർന്ന് ജോയിന്റ് കമ്മീഷണർ (ബിബിഎംപി വെസ്റ്റ് സോൺ) ശിവസ്വാമിയും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് മാൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്.മന്ത്രി മാൾ അധികൃതർക്ക് ഇത് സംബന്ധിച്ച് നിരവധി നോട്ടീസുകൾ അയച്ചിട്ടുണ്ട് എന്ന് ബിബിഎംപി അറിയിച്ചു.
തെളിവ് എവിടെയെന്ന് കോടതി; കഞ്ചാവ് എലി തിന്നെന്ന് പ്രോസിക്യൂഷന്
തിരുവനന്തപുരം: കോടതിയില്‍ തെളിവിനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലിതിന്നെന്ന് പ്രോസിക്യൂഷന്.തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം.2016ലാണ് തിരുവനന്തപുരം സ്വദേശി സാബുവിനെ 125 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവില്‍ 100 ഗ്രാം ശാസ്ത്രീയ പരിശോധനയ്ക്ക് വേണ്ടി അയച്ചു. 25 ഗ്രാം തെളിവായി കോടതിയുടെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചു.
വിചാണയ്ക്കിടെ, തെളിവ് പരിശോധിച്ചപ്പോഴാണ് സൂക്ഷിച്ചിരുന്ന കഞ്ചാവിന്റെ പകുതി നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതെങ്ങനെ സംഭവിച്ചു എന്ന കോടതിയുടെ ചോദ്യത്തിന്, ചിലപ്പോള്‍ എലി തിന്നതാകാം എന്നാണ് പ്രോസിക്യൂട്ടര്‍ മറുപടി നല്‍കിയത്.