Home Featured മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി കേരളത്തിലും എത്തിയതായി വിവരം

മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി കേരളത്തിലും എത്തിയതായി വിവരം

by കൊസ്‌തേപ്പ്

ബെംഗളൂരു: സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ് ആലുവയില്‍ എത്തിയെന്നത് ഉറപ്പായതോടെ കേരള പൊലീസും കേസില്‍ പരിശോധന നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് മംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

അതേസമയം, മംഗളൂരു സ്ഫോടനക്കേസിലെ അന്വേഷണം കര്‍ണാടക പോലീസ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. പ്രതി മുഹമ്മദ് ഷാരിഖ് രണ്ട് സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. കേസിലെ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനാല്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന.

കര്‍ണാടക പോലീസ് നടത്തിയ അന്വേഷണത്തില്‍ ബോംബുകള്‍ നിര്‍മ്മിക്കാനാവശ്യമായ ചില വസ്തുക്കള്‍ ഷാരിഖ് ഓണ്‍ലൈനായി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഈ സാമഗ്രികള്‍ ആലുവയിലെ വിലാസത്തില്‍ എത്തിയതായും കണ്ടെത്തി. ഇതോടെ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. കൂടാതെ, കോയമ്ബത്തൂരില്‍ കാറില്‍ സ്ഫോടനം നടക്കുന്നതിന് ഏതാനും ദിവസം മുമ്ബ് ഇയാള്‍ കോയമ്ബത്തൂരിലേക്ക് പോയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ദളിത് സ്ത്രീ വെള്ളം കുടിച്ച കുടിവെള്ള ടാങ്ക് ഗോമൂത്രമുപയോഗിച്ച്‌ വൃത്തിയാക്കി മേല്‍ജാതിക്കാര്‍; സംഭവത്തില്‍ പ്രതിഷേധം അറിയിച്ച്‌ ദളിത് യുവാക്കള്‍

മൈസൂരു: കര്‍ണാടകത്തില്‍ ദളിത് സ്ത്രീ വെള്ളംകുടിച്ച കുടിവെള്ളടാങ്ക് ഗോമൂത്രമുപയോഗിച്ച്‌ വൃത്തിയാക്കി ഇതര ജാതിക്കാര്‍.ചാമരാജനഗറിലെ ഹെഗ്ഗോതറ ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഗ്രാമത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ എച്ച്‌.ഡി. കോട്ടയിലെ സ്ത്രീയാണ് കുടിവെള്ളടാങ്കിനോടുചേര്‍ന്ന പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചത്. ഇതുകണ്ട പ്രദേശത്തെ ഏതാനും ഇതരജാതിക്കാര്‍ സ്ത്രീയെ ശകാരിക്കുകയും സ്ത്രീ ഗ്രാമത്തില്‍ നിന്ന് പോയശേഷം ഇവര്‍ പൈപ്പുതുറന്ന് ടാങ്കിലെ വെള്ളം പൂര്‍ണമായി ഒഴുക്കിക്കളയുകയുമായിരുന്നു. ഇതിനുശേഷം ഗോമൂത്രമുപയോഗിച്ച്‌ ടാങ്ക് വൃത്തിയാക്കി. പിന്നാലെ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ദളിത് യുവാക്കള്‍ ഗ്രാമത്തിലെത്തി എല്ലാ ജലസംഭരണികളില്‍ നിന്നും വെളളം കുടിച്ചു.ചാമരാജനഗര്‍ തഹസില്‍ദാര്‍ ബസവരാജ്, സാമൂഹികക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മല്ലികാര്‍ജുന്‍, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാക്കള്‍ ഗ്രാമത്തിലെത്തിയത്. ഇവര്‍ ജലസംഭരണികളില്‍ നിന്ന് വെളളം കുടിക്കുകയും കൂടാതെ ഇത് പൊതു ഉപയോഗത്തിനുളളതാണെന്നും ആര്‍ക്ക് വെണമെങ്കിലും ഇതില്‍ നിന്ന് വെള്ളം കുടിക്കാം എന്ന് വ്യക്തമാക്കുന്ന ഒരു സന്ദേശവും ടാങ്കുകളില്‍ എഴുതി ഒട്ടിച്ചു.

സംഭവത്തില്‍ ഗിരിയപ്പ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ മഹാദേവയ്‌ക്കെതിരെ എസ്‌സി, എസ്ടി അതിക്രമം തടയല്‍ നിയമ പ്രകാരം കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും കാലങ്ങളില്‍ ഗ്രാമത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകരുതെന്നും സാമൂഹിക സൗഹാര്‍ദ്ദത്തിന്റെ ശക്തമായ സന്ദേശം ജനങ്ങളില്‍ എത്തിക്കാനാണ് ദളിത് യുവാക്കളോട് ടാങ്കിലെ വെളളം കുടിക്കാന്‍ ആവശ്യപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ നേതാക്കന്മാരോട് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹികക്ഷേമവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചാമരാജനഗര്‍ തഹസില്‍ദാര്‍ ഐ.ഇ. ബസവരാജ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group