Home Featured ബെം​ഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ തീപ്പിടിത്തം;ചികിത്സയിലിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം

ബെം​ഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ തീപ്പിടിത്തം;ചികിത്സയിലിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ മെഡിക്കൽ കോളേജിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പുനലൂർ സ്വദേശി സുജയ് സുജാതൻ(34) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.കഴിഞ്ഞ രണ്ട് ആഴ്ചയായി സുജയ് ഇവിടെ ചികിത്സയിലായിരുന്നു. ഉച്ചയോടെ ആശുപത്രിയിലെ സി.സി.യു വാർഡിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നത്.

തീപിടിത്തത്തിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് യുവാവ് മരിച്ചതെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്.ഇതുവരെ മൃതദേഹം കാണാൻ കുടുംബാം​ഗങ്ങളെ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. അതേസമയം, തീപ്പിടിത്തത്തിൽ ആർക്കും അപകടമുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

റോഡിലെ കുഴികള്‍ക്ക് കാരണം എലികളാണെന്ന് പറഞ്ഞു പണി പോയി; പിരിച്ചുവിട്ടത് എക്‌സ്‌പ്രസ്‍വേ പദ്ധതിയിലെ ഉദ്യോഗസ്ഥനെ

റോഡിലെ കുഴികള്‍ക്ക് കാരണം എലികളാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഡല്‍ഹി – മുംബൈ എക്‌സ്‌പ്രസ് വേ പദ്ധതിയുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനാണ് കുഴികളുടെ ഉത്തരവാദിത്തം എലികളില്‍ ചാർത്തിയത്.രാജസ്ഥാനിലെ ദൗസ ജില്ലയിലെ റോഡില്‍ ചില ഭാഗങ്ങളില്‍ രൂപപ്പെട്ട കുഴികളുടെ ഉത്തരവാദിത്തമാണ് ഉദ്യോഗസ്ഥൻ എലികളില്‍ ആരോപിച്ചത്. കെസിസി ബില്‍ഡ്കോണ്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനെയാണ് ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻഎച്ച്‌എഐ) അയച്ച കത്തില്‍ സ്ഥാപനം ജീവനക്കാരനെതിരെ എടുത്ത നടപടികള്‍ വിശദീകരിച്ചു.

പ്രോജക്‌ടിനെക്കുറിച്ച്‌ സാങ്കേതിക ധാരണയില്ലാത്ത ഒരു ജൂനിയർ ജീവനക്കാരനാണ് ഈ അഭിപ്രായ പ്രകടനം നടത്തിയതെന്നും അദ്ദേഹത്തെ കമ്ബനിയില്‍ നിന്ന് പിരിച്ചുവിട്ടെന്നുമാണ് സ്ഥാപനം വിശദീകരിച്ചത്. ജീവനക്കാരൻ മെയിന്‍റനൻസ് മാനേജർ അല്ലെന്നും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ സാങ്കേതിക ധാരണല്ലാത്തതു കൊണ്ടാണെന്നും കമ്ബനി വ്യക്തമാക്കി.വെള്ളം ലീക്കായതിനെ തുടർന്നാണ് റോഡ് തകർന്നതെന്ന് ദൗസയിലെ എക്‌സ്പ്രസ് വേ പ്രോജക്‌ട് ഡയറക്ടർ ബല്‍വീർ യാദവ് പറഞ്ഞു.

കരാറുകാരന് വിവരം ലഭിച്ചയുടൻ കുഴിയടച്ച്‌ പ്രശ്നം പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു. 1,386 കിലോമീറ്റർ ദൈർഘ്യമുള്ള ഡല്‍ഹി – മുംബൈ എക്‌സ്‌പ്രസ്‌വേ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ എക്‌സ്‌പ്രസ് വേയാണ്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാ സമയം 24 മണിക്കൂറില്‍ നിന്ന് 12 – 13 മണിക്കൂറായി ചുരുക്കാൻ ലക്ഷ്യമിട്ടാണ് ഈ എക്സ്പ്രസ് വേ നിർമിച്ചത്. ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ അതിവേഗ പാത കടന്നുപോകുന്നു. പദ്ധതിയുടെ 80 ശതമാനം പൂർത്തിയായെന്നും മുഴുവൻ പൂർത്തിയാകാൻ ഒരു വർഷം കൂടി വേണ്ടിവരുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ജൂലൈയില്‍ രാജ്യസഭയെ അറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group