കോലാപ്പുര്‍: അതിര്‍ത്തിത്തര്‍ക്കം മൂലമുള്ള ആക്രമണഭീതി ഭയന്ന് നിര്‍ത്തിവച്ചിരുന്ന മഹാരാഷ്‌ട്ര-കര്‍ണാടക ബസ് സര്‍വീസ് പുനഃരാരംഭിച്ചു.മഹാരാഷ്‌ട്രയില്‍ നിന്നുള്ള ബസുകള്‍ക്കുനേരെ കര്‍ണാടകയിലെ ബല്‍ഗാമിലുള്ള ടോള്‍പ്ലാസയില്‍ കല്ലേറുണ്ടായതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവിച്ചത്.
72 മണിക്കൂറിനു ശേഷം വെള്ളിയാഴ്ച ഉച്ചയോടെ കോലാപൂരില്‍ നിന്നു സര്‍വീസ് പുനഃരാരംഭിക്കുകയും ചെയ്തു.ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കത്തെക്കുറിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നടത്തിയ പ്രസ്താവനയാണ് സംഘര്‍ഷം വളര്‍ത്തിയത്. ഇതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരവധി വാഹനങ്ങള്‍ ആക്രമിക്കപ്പെടുകയായിരുന്നു.
ബംഗളുരുവിൽ തണുപ്പിൽ വ്യതിയാനം ; പലയിടങ്ങളിലും പല തരം താപനില
ബെംഗളൂരു: കോറോമാണ്ടൽ തീരത്ത് ഉണ്ടായ ചുഴലിക്കാറ്റ് മൂലം രൂപപ്പെട്ട മേഘങ്ങൾ കാരണം ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാധാരണയിലും കുറഞ്ഞ താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ പതിവിലും വ്യത്യാസമായി ചില ഭാഗങ്ങളിൽ മാത്രം സാധാരണയിലും കുറഞ്ഞ താപനിലയും മറ്റിടങ്ങളിൽ തണുപ്പ് തോന്നിപ്പിക്കാതെയുമാണ് കടന്നുപോകുന്നത് എന്നാണ്അ റിപ്പോർട്ടുകൾ.
ഡിസംബർ അവസാനം വരെ ഇത് തുടരുമെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഐഎംഡിയുടെ ബെംഗളൂരു സിറ്റി സ്റ്റേഷൻ ബുധനാഴ്ച രേഖപ്പെടുത്തിയ കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 27.4°C, 17.8°C, 0.8°C, 1.8°C എന്നിവ സാധാരണയേക്കാൾ കൂടുതലാണ്.
എച്ച്എഎൽ വിമാനത്താവളത്തിലെ താപനില സാധാരണയിൽ നിന്ന് യഥാക്രമം 1.4 ഡിഗ്രി സെൽഷ്യസും 0.8 ഡിഗ്രി സെൽഷ്യസും ഉയർന്ന് 27.6 ഡിഗ്രി സെൽഷ്യസും 16 ഡിഗ്രി സെൽഷ്യസുമായിരുന്നു.മേഘാവൃതമായ കാലാവസ്ഥ ഡിസംബർ 11 വരെ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
ബെംഗളൂരുവിലെ രണ്ടാമത്തെ മഴക്കാലമായ വടക്കുകിഴക്കൻ മൺസൂണും ശക്തമായി തുടരുകയാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.