Home Featured ബംഗളൂരു:പൊതുവേദിയില്‍ സിദ്ധരാമയ്യക്കെതിരെ വിമര്‍ശനം; ബി.കെ ഹരിപ്രസാദിന് കാരണം കാണിക്കല്‍ നോട്ടീസ്.

ബംഗളൂരു:പൊതുവേദിയില്‍ സിദ്ധരാമയ്യക്കെതിരെ വിമര്‍ശനം; ബി.കെ ഹരിപ്രസാദിന് കാരണം കാണിക്കല്‍ നോട്ടീസ്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ബി.കെ. ഹരിപ്രസാദിന് കാരണം കാണിക്കല്‍ നോട്ടീസയച്ച്‌ കോണ്‍ഗ്രസ്.അടുത്തിടെ ബംഗളൂരുവില്‍ നടന്ന സമ്മേളനത്തില്‍ ബി.ജെ.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളോടൊപ്പം വേദി പങ്കിട്ടതിനുമുള്ള കാരണം വ്യക്തമാക്കണമെന്നും പാര്‍ട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആക്ഷൻ കമ്മിറ്റി സെക്രട്ടറി താരിഖ് അൻവര്‍ പറഞ്ഞു.

നോട്ടീസ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും വിശദീകരണം നല്‍കാൻ തയ്യാറാണെന്നുമാണ് ബി.കെ ഹരിപ്രസാദിന്‍റെ പ്രതികരണം.നിരന്തരമായി തന്നെ ബി.കെ ഹരിപ്രസാദ് വിമര്‍ശിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യയാണ് കേന്ദ്ര നേതൃത്വത്തിന് പരാതി സമര്‍രപ്പിച്ചത്.കഴിഞ്ഞ ശനിയാഴ്ച നടന്ന ഒ.ബി.സി സമ്മേളനത്തിവെച്ചായിരുന്നു ഹരിപ്രസാദ് സിദ്ധരാമയ്യക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ദോത്തിക്കൊപ്പം ഹബ് ലോട്ട് വാച്ച്‌ ധരിക്കുന്ന ഒരാളെ സോഷ്യലിസ്റ്റ് എന്ന് വിളിക്കാനാകില്ലെന്നായിരുന്നു ഹരിപ്രസാദിന്‍റെ പരാമര്‍ശം.

മുൻ ബി.ജെ.പി മന്ത്രിയും മുതിര്‍ന്ന നേതാവുമായ കോട്ട ശ്രീനിവാസ് പൂജാരി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ജോഗി രമേശ് തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. പേര് വ്യക്തമാക്കാതെയായിരുന്നു ഹരിപ്രസാദിന്‍റെ പരാമര്‍ശം.നേരത്തെയും സിദ്ധരാമയ്യയെ വിമര്‍ശിച്ച്‌ ഹരിപ്രസാദ് രംഗത്തെത്തിയിരുന്നു. ഒരു മുഖ്യമന്ത്രിയെ എങ്ങനെയുണ്ടാക്കാമെന്നും ഇല്ലാതാക്കാമെന്നും തനിക്കറിയാമെന്ന ഹരിപ്രസാദിന്‍റെ പരാമര്‍ശം വലിയ വിവാദമായിരുന്നു.

പുതിയ വാട്സ്‌ആപ്പ് ചാനല്‍ ആരംഭിച്ച്‌ മോഹന്‍ലാല്‍

മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും പുതിയ വാട്സ്‌ആപ്പ് ‘ചാനല്‍’ ആരംഭിച്ചു. ഇനിമുതല്‍ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്യുന്ന അപ്‌ഡേറ്റുകളും വാട്ട്സ്‌ആപ്പിലൂടെ അറിയാൻ കഴിയും.വാട്സ് ആപ്പ് ചാനിലിന്‍റെ ലിങ്ക് താരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.തന്‍റെ വരാന്‍ പോകുന്ന ചിത്രങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ ചാനല്‍ ഫോളോ ചെയ്യണമെന്ന അഭ്യര്‍ത്ഥനയും ലിങ്കിനൊപ്പം അദ്ദേഹം പങ്കുവെച്ചു.വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് വാട്സ്‌ആപ്പ് ചാനലിലൂടെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത് . അതിലൂടെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ പങ്കുവെക്കാം. യൂസര്‍മാര്‍ക്ക് ചാനല്‍ പിന്തുടരാനും അപ്ഡേറ്റുകള്‍ അറിയാനും ഇതിലൂടെ കഴിയും.

വാട്സ്‌ആപ്പിനെ ഒരു പ്രൈവറ്റ് ബ്രോഡ്കാസ്റ്റ് മെസ്സേജിങ് പ്രൊഡക്‌ട് ആക്കി മാറ്റാൻ പുതിയ ചാനല്‍ സേവനത്തിന് കഴിയുമെന്നാണ് മെറ്റ പറയുന്നത്.നിലവില്‍ കൊളംബിയയിലും സിംഗപൂരിലുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് വിപണികളില്‍ താമസിയാതെ ഇത് അവതരിപ്പിക്കുമെന്നും നേരത്തെ മെറ്റ വ്യക്തമാക്കിയിരുന്നു. ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് പറയാനുള്ള കാര്യങ്ങള്‍ പങ്കുവെക്കാനുള്ള ഒരു വണ്‍വേ കമ്മ്യൂണിക്കേഷന്‍ സൗകര്യമാണിത്. ഗ്രൂപ്പുകളെ പോലെ എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയക്കാനാവില്ല.

അഡ്മിന്‍മാര്‍ക്ക് മാത്രമേ ഇതുവഴി അപ്‌ഡേറ്റുകള്‍ പങ്കുവെക്കാനാവൂ.പോളുകള്‍ എന്നിവയെല്ലാം ചാനലില്‍ പങ്കുവെക്കാം. ഏതെങ്കിലും ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഉപഭോക്താവിന് ആ ചാനലില്‍ വരുന്ന സന്ദേശങ്ങള്‍ ‘അപ്‌ഡേറ്റ്‌സ്’ എന്ന പ്രത്യേകം ഒരു ടാബിലാണ് കാണാനാവുക. ഇന്‍വൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പില്‍ തന്നെ തെരഞ്ഞ് കണ്ടുപിടിച്ചോ ഉപഭോക്താക്കള്‍ക്ക് ചാനല്‍ വരിക്കാരാവാം. ചാനല്‍ തെരയാനുള്ള സൗകര്യവും ആപ്പിലുണ്ടാവും.

ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കും അഡ്മിന്‍മാര്‍ക്കും അതിലെ മറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ ഫോണ്‍ നമ്ബറും പ്രൊഫൈല്‍ ചിത്രവും കാണാന്‍ കഴിയില്ല. നിലവില്‍ ചാനല്‍ സന്ദേശങ്ങള്‍ എന്റ് ടു എന്റ് എന്‍ക്രിപ്റ്റഡ് ചാറ്റ് ആയിരിക്കില്ല. സബ്‌സ്‌ക്രൈബ് റിക്വസ്റ്റ് ചെയ്യുന്നവരെ അപ്രൂവ് ചെയ്യാനുള്ള സൗകര്യവും താമസിയാതെ അവതരിപ്പിക്കും. ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമേ കാണാൻ കഴിയു . അതിന് ശേഷം അവ നീക്കം ചെയ്യപ്പെടും.

You may also like

error: Content is protected !!
Join Our WhatsApp Group