ബെംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നന്തി ഹിൽസിൽ ഇന്ന് രാവിലെ കനത്ത മണ്ണിടിച്ചിൽ. ആളപായം ഉള്ളതായി റിപ്പോർട്ടില്ല. നാശനഷ്ടങ്ങളെക്കുറിച്ച് ഇനിയും വ്യക്തമായ കണക്ക് ലഭിച്ചിട്ടില്ല, മണ്ണിടിച്ചിൽ കാരണം ടൗണിലേക്ക് പോകുന്ന നിരവധി റോഡുകളിൽ യാത്രാ തടസമുണ്ടായതായി റിപ്പോർട്ട് ചെയ്തു.മണ്ണിടിച്ചിലിനെ തുടർന്ന് നന്ദിയിലേക്കുള്ള വാഹനങ്ങൾ രംഗപ സർക്കിളിൽ തടഞ്ഞു. നന്ദി ഹിൽസിലേക്ക് പോകുന്ന വിനോദസഞ്ചാരികളോട് മടങ്ങാൻ ചിക്കബല്ലാപുര ജില്ലാ പോലീസ് ആവശ്യപ്പെട്ടു.
നന്ദി ക്രോസ് റോഡിലെ, റോഡിന്റെ ഒരു ഭാഗം തകർന്നതായി അധികൃതർ അറിയിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി 10 എൻ.ഡി.ആർ.എഫ് സംഘങ്ങളെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.കനത്ത മഴയെ തുടർന്ന് നന്ദി ഹിൽസിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. മണ്ണിടിച്ചിലുണ്ടായ സംഭവങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ, ആദ്യമായാണ് മണ്ണിടിച്ചിലിന് സാക്ഷിയാകുന്നതെന്നും നന്തി ഹിൽസ് സ്പെഷ്യൽ ഓഫീസർ പറഞ്ഞു.
ബെംഗളൂരു അർബൻ, ബാംഗ്ലൂർ റൂറൽ, ചിക്കമംഗളുരു, ഹസ്സൻ, കുടക്, കോലാർ, രാമനഗര, ശിവമോഗ ചിക്കബല്ലാപൂരുൾപ്പെടെ മറ്റ് എട്ട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
*കൊവിഡ് വ്യാപനത്തില്‍ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയില്‍ കേരളം*